Friday, April 25, 2008

ശ്വാനപുരാണം

കേരളത്തിന്റെ ഇങ്ങേ അറ്റത്ത് കിടക്കുന്ന ഞാന്‍ അങ്ങേ അറ്റത്ത് കിടക്കുന്ന കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജ് ഇല്‍ ചേരാന്‍ തീരുമാനിച്ചത് എന്റെ സുഹൃത്തുക്കളെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്‌. ആ സമയത്ത് സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളും തുടങ്ങിയിട്ടില്ല. 'തിരുവനന്തപുരത്ത് .... branch കൊണ്ടു നിനക്കു സംതൃപ്തി അടഞ്ഞൂടെ എന്ന അവരുടെ ചോദ്യത്തിനു 'ഹേ , എന്റെ സിരകളില്‍ ഓടുന്നത് ഇലക്ട്രോണിക്സ് രക്തം , എന്റെ ജീവിതാഭിലാഷം തന്നെ ഇലക്ട്രോണിക്സ് എഞ്ചിനീയര്‍ ആവുക എന്നത്, communication ഇല്ല എങ്കില്‍ പിന്നെ എന്ത് ലൈഫ്?..'തുടങ്ങി കുറെ ലോട്ട് ലോടുക്ക് ന്യായങ്ങള്‍ നിരത്തി ഞാന്‍ പെട്ടിയും കിടക്കയും എടുത്തു. എന്റെ പ്രീ ഡിഗ്രി കാലയളവിലെ combine study മാമാങ്കംത്തിന്റെ മധുര സ്മരണകള്‍ കെട്ടടങ്ങാത്തത്കൊണ്ടാവും അമ്മ ' നീ തന്നെ അങ്ങ് തീരുമാനിച്ചാല്‍ മതി' എന്ന നിലപാട് എടുത്തത് . പ്രീ ഡിഗ്രി സമയത്ത് എന്റെ വീട് സദാ ഒരു കല്യാണ വീട് പോലെ തിരക്കില്‍ ആയിരുന്നു. combine study യുടെ പേരില്‍ നടക്കുന്ന തീറ്റ , സിനിമ-ടി വി പരിപാടികളെ കുറിച്ചുള്ള ഗൌരവമേറിയ ബൌദ്ധിക ചര്‍ച്ചകള്‍ .ആകെ ഒരു മേളം .തന്റെ മകളെ പോലെ തന്നെ അവളുടെ കു‌ട്ടുകാരികളെയും സ്നേഹിക്കുക എന്ന് കരുതി ഞങ്ങള്ക്ക് ചോറും കറിയും വിവിധ പലഹാരങ്ങള്‍ ഉണ്ടാക്കി അമ്മയ്ക്ക് ജീവിതം തന്നെ മടുത്ത കാലം. ' നാല് കൊല്ലം എങ്കില്‍ നാല് കൊല്ലം ...മനസമാധാനം കാണുമല്ലോ ' എന്ന് വിച്ചരിചാവും അച്ഛനും അമ്മയും എന്നെ സന്തോഷത്തോടെ ഹോസ്റ്റലില്‍ കൊണ്ടു വിട്ടു.
പ്രീ ഡിഗ്രി കാലത്തിനെകാളും മുന്തിയ ആഘോഷ ങ്ങളുമായി ഹോസ്റ്റല്‍ ഇല്‍ ജീവിതം പൂത്തുലഞ്ഞു . ഹോം സിക്ക്നെസ് ഇന്റെ പേരില്‍ എല്ലാ ശനിയാഴ്ചയും ഞാന്‍ വീട്ടിലേയ്ക്ക്‌ വണ്ടി കയറി.'അമ്മയെ കാണാന്‍ തോന്നി''അച്ഛനെ സ്വപ്നം കണ്ടു' തുടങ്ങിയ എന്റെ പലവിധ നമ്പരുകളില്‍ അച്ഛനും അമ്മയും തലയും കുട്ടി വീണു. എങ്കിലും ഇന്ത്യന്‍ റെയില്‍ വെ യെ ഇങ്ങനെ പരിപോഷിപിക്കണോ? എന്നൊരു സംശയം അവര്‍ക്ക് ബാക്കി നിന്നു.
പരീക്ഷ പോലും ആഘോഷിച്ചു തുടങ്ങിയ കാലത്താണ് ജുലി ഞങ്ങളുടെ ഹോസ്റ്റല്‍ ഇല്‍ ഇടിച്ചു കയറി ആധിപത്യം സ്ഥാപിച്ചത് .ആ നാടന്‍ പട്ടിയുക്ക് ആരാണ് ജുലി എന്ന് പേരിട്ടത് എന്ന് അറിയില്ല.എല്ലാവരും അതിനെ അങ്ങനെ തന്നെ യാണ് വിളിച്ചിരുന്നത്‌ . 'ഇതു എന്റെ ഹോസ്റ്റല്‍ 'എന്ന മട്ടില്‍ ജുലി പെരുമാറാന്‍ തുടങ്ങിയപ്പോള്‍ ആണ് കളി കാര്യമായത്. ഹോസ്റ്റലില്‍ ഒരു ഗ്രൂപ്പ് കളി തന്നെ ആരംഭിച്ചു. അതുവരെ ഇരുമേയി ആണെന്കിലും കരള്‍ ഒന്നായി കഴിഞ്ഞിരുന്ന ഞങ്ങള്‍ മു‌ന്നു ഗ്രൂപ്പ് ആയി തിരിഞ്ഞു. ഒന്നു -'നിന്നെകളും ഒക്കെ എത്ര ഭേദം ഈ പട്ടികള്‍' എന്ന മട്ടിലെ കുറെ ശ്വാന സ്നേഹികള്‍ .രണ്ടു -'ച്ഛെ,പട്ടി ...'എന്ന കുറെ ശ്വാന വിരോധികള്‍. മു‌ന്നു- പട്ടിയെ ദൂരെ നിന്നു സ്നേഹിചോളാം.അടുത്ത് കൂടെ പോകാന്‍ പാടില്ല എന്ന മട്ടില്‍ രണ്ടു ഗ്രൂപിലും തൊട്ടും പിടിച്ചും നില്‍ക്കുന്നവര്‍. ഞാന്‍ മുന്നാം ഗ്രൂപ്പില്‍ അംഗത്വം എടുത്തു.
ജുലി യെ ഹോസ്റ്റലിന്റെ പരിസരത്ത്‌ നിന്നു പുറത്താക്കണം എന്ന് രണ്ടാം ഗ്രൂപുകാരും ഹോസ്റ്റലിന്റെ സ്വന്തം പട്ടി യായി എല്ലാവരും അംഗീകരിക്കണം എന്ന് ഒന്നാം ഗ്രൂപ്പ് കാരും ശക്തമായി വാദിച്ചു കൊണ്ടേ ഇരുന്നു. മു‌ന്നം ഗ്രൂപ്പിലെ മടിചികള്‍ 'ഓ അങ്ങനെ എങ്കില്‍ അങ്ങനെ ഇങ്ങനെ എങ്കില്‍ ഇങ്ങനെ എന്ന നിലപാടെടുത്തു. പക്ഷെ സംഗതികള്‍ വഷളായി കൊണ്ടേ ഇരുന്നു . കോളേജിലേക്ക് എസ്കോര്‍ട്ട് വരാന്‍ ജുലി തീരുമാനിച്ചതാണ് അതിലൊന്ന് . ഞങ്ങള്‍ നാല് പേര് ക്ലാസ്സില്ലെയ്ക്ക് പോകുപ്പോള്‍ ജുലി കൂടെ കൂടി. 'ങാ ..അഞ്ചു പേരും കൂടെ എങ്ങോട്ടാ?' എന്ന വഴിവക്ക് ചോദ്യങ്ങള്‍ കേട്ടില്ല എന്ന് നടിക്കാം. പക്ഷെ ക്ലാസ്സില്‍ ഞങ്ങളുടെ ബെന്ചിന്റെ അടിയിലെ ജുലി കിടക്കു‌ എന്ന് തീരുമാനിച്ചാല്‍ എന്ത് ചെയ്യും? ഞങ്ങള്‍ നാല് പേരില്‍ ഒരാള്‍ ഒന്നാം ഗ്രൂപിലും ഒരാള്‍ രണ്ടാം ഗ്രൂപിലും ഞാന്‍ ഉള്‍പെടുന്ന ബാക്കി രണ്ടു പേര്‍ മുന്നാം ഗ്രൂപിലുംആയിരുന്നു. ജുലി ഈ ഗ്രൂപ്പ് കളി മണത്തു അറിഞ്ഞിട്ടാവും സ്ഥിരം ശ്വാന സ്നേഹി യുടെ കാലിനു അടുത്ത് തന്നെയാവും കിടപ്പ്‌. ടീച്ചര്‍ മാരും സാര്‍ മാരും ജൂലിയെ കണ്ടില്ല എന്ന് നടിച്ചു . ക്ലാസ്സ് പകുതി യാവുമ്പോള്‍ ജുലി ' എന്നെ കണ്ടില്ലേ?' എന്ന് ശ്വാന ഭാഷയില്‍ ഒന്നു ചോദിച്ചു മൂരി നിവര്‍ക്കും. നിവൃത്തിയില്ലാതെ 'ആ പട്ടിയെ ക്ലാസ്സില്‍ കൊണ്ടു വന്നതാരാ ?' യെന്ന ടീച്ചര്‍ ചോദ്യം ഉടനെ വരും. 'ആരായാലും അതിനെ ഇറക്കി വിട്' എന്ന് പിന്നാലെ വരും അടുത്ത നിര്‍ദേശം. രണ്ടാം ഗ്രൂപ്പും മുന്നാം ഗ്രൂപ്പും 'ഞങ്ങള്‍ ഗ്രൂപ്പ് വേറെ' യെന്ന ഭാവത്തില്‍ ഇരിക്കുമ്പോള്‍ ശ്വാന സ്നേഹി എഴുന്നേല്‍ക്കും . 'ശ്..ശ്..ജുലി പോ..' എന്നൊക്കെ പറഞ്ഞു കയ്യും കലാശവും കാട്ടിയാലും ജുലി കണ്ട മട്ടു കാണിക്കില്ല . 'പോ ടീ.. പെണ്ണേ..' എന്നൊരു കുര കുരച്ചു കണ്ണടയ്ക്കും ജുലി. കുറെ അഭ്യാസങ്ങള്‍ക്കും കു‌ട്ട ചിരികള്‍ക്കും ശേഷം സ്ഥിരമായി ഞങ്ങള്‍ ക്ലാസ്സില്‍ നിന്നും ലാബില്‍ നിന്നും ലൈബ്രറിയില്‍ നിന്നും പുറത്താക്കപെട്ടു.
ഏതായാലും എന്നും കോളേജില്‍ പോകുന്നു ഇനി കുറച്ചു പഠിച്ചു കളയാം എന്ന് ജുലി തീരുമാനിച്ചതോടെ മൊത്തമായി ജീവിതം നായ (ജുലി) നക്കി. 'നിങ്ങള്‍ ക്ലാസ്സിലെയുക്ക് പോകു. ഞാനിപ്പോള്‍ വരാം ' എന്നോ മറ്റോ സാര്‍ പറഞാല്‍ ജുലി ഞങ്ങളെ കാള്‍ മുന്പേ ക്ലാസ്സിലെയുക്ക് ഓടുന്നതുവരെയായി കാര്യങ്ങളുടെ കിടപ്പ്‌. സഹി കെട്ടിട്ടാവും ശ്വാനസ്നേഹി ' ഇതേതോ കഴിഞ്ഞ ജന്മം engineering entrance exam പാസ്സാവാതെ ആത്മഹത്യ ചെയ്ത ജന്മമാണ് 'എന്ന് വാത്സല്യത്തോടെ പറഞ്ഞതു.
ഹോസ്റ്റല്‍ -കോളേജ് കറക്കം മടുത്തത്തോടെ ജുലി തന്റെ കറക്കം കുറച്ചു കൂടി വിപുലമാക്കി. ഹോസ്റ്റല്‍ ഇല്‍ നിന്നും ആര് പുറത്ത് പോയാലും കുടെ കൂടും. അവിടെ ഗ്രൂപ്പ് ഭേദമില്ല . രണ്ടു ശ്വാനസ്നേഹികള്‍ക്ക് ഒപ്പം ഞായറാഴ്ച കുര്‍ബനയുക്ക് പോയത്ത്തോടെ അവര്‍ ഗ്രൂപ്പ് മാറി. 'മറ്റു ആരാധകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പട്ടിയുമായി വന്നവര്‍ പള്ളിയുടെ പുറത്ത് പോകണം' എന്ന് അച്ചന്‍ കുര്‍ബനയുക്ക് ഇടയ്ക്കു അനൌണ്‍സ് ചെയ്തപ്പോഴാണ് ഇവര്‍ കാലുമാറിയത്. അങ്ങനെ ഒരു പ്രത്യേക മതസ്നേഹം ഒന്നും ജൂലിയ്ക്ക് ഇല്ല. പലപ്പോഴും അമ്പലത്തിന്റെ വാതിലില്‍ വരെ എത്തി പലരും മടങ്ങി. പട്ടി ലോകത്തെ ഐശ്വര്യ റായ് ആണ് ജുലി എന്ന് ഞങ്ങള്ക്ക് മനസ്സിലായത് ലേശം വൈകി ആണ്. ജുലി പുറത്ത് ഇറങ്ങുംപ്പോള്‍ ഒരു പട ആണ്‍പട്ടികള്‍ പിന്നാലെ കൂടും. ജുലി ആരെയും മൈന്‍ഡ് ചെയ്യാതെ ഗമയില്‍ മുന്നിലും. ഫലം ,എവിടെ പോയാലും ബാഗ്‌, കുട തുടങ്ങിയവയുടെ കുടെ ഞങ്ങള്ക്ക് ഒരു ഡസന്‍ കല്ലുകള്‍ കു‌ടെ കൈയില്‍ കരുതേണ്ടി വന്നു. ബസ്സ് സ്റ്റോപ്പ് വരെ കല്ല് എറിഞ്ഞു എറിഞ്ഞു മുന്നോട്ട്.ബസിലെ കിളിയും ജുലി യും തമ്മില്‍ ഒരു യുദ്ധം നടക്കുമ്പോള്‍ ഞങ്ങള്‍ ഒരു വിധം ബസ്സിനകത്ത് കയറി പറ്റും.പിന്നെ രക്ഷപെട്ടു ...
ജുലിയ്ക്ക് ഒരു ചങ്ങല വാങ്ങി അവളുടെ കറക്കം കുറയ്ക്കണം എന്നൊരു അഭിപ്രായം ആയിടയ്ക്കാണ് ഉണ്ടായത് . ഗ്രൂപ്പ് പ്രതിനിധികള്‍ വീണ്ടും യോഗം കൂടി. എല്ലാവരും അവരവരുടെ നിലപാടില്‍ ഉറച്ചു നിന്നു. ജുലി ഒരു 'ഹോസ്റ്റല്‍ പട്ടി ' അല്ല എന്നും ചങ്ങല വാങ്ങി ഹോസ്റ്റല്‍ ഇന്റെ സ്വന്തം പട്ടി ആക്കാന്‍ ആണ് ഒന്നാം ഗ്രൂപ്പ് ഇന്റെ ശ്രമം എന്നും രണ്ടാം ഗ്രൂപ്പ് ശക്തമായി വാദിച്ചു. 'ഇതിപ്പോള്‍ മോന്‍ ചത്താലും മരുമോളുടെ താലി മുറിഞ്ഞാല്‍ മതി എന്ന്‍ പോലെ ആണ് ' എന്നായി ഒന്നാം ഗ്രൂപ്പ്. കടുത്ത അപമാനങ്ങള്‍ സഹിച്ചു മടുത്ത മുന്നാം ഗ്രൂപ്പ് ഒന്നാം ഗ്രൂപ്പ് ഇന്റെ കൂടെ ചേര്‍ന്നു . 'ഭൂരിഭക്ഷം സിന്ദാബാദ്' എന്ന് മുദ്രാവാക്യം മുഴക്കാന്‍ തുടങ്ങിയപ്പോഴാണ് രണ്ടാം ഗ്രൂപ്പ് തുറുപ്പു ഗുലാന്‍ എടുത്തു വീശിയത്. 'മുസ്ലിം വിഭാഗത്തിനു പട്ടി ഹറാം ആണെന്നും ന്യുനഭക്ഷത്തിനു എതിരായി ഒന്നും ചെയ്യാന്‍ പറ്റില്ല 'എന്നും ഉള്ള അവരുടെ വാദത്തെ മറി കടക്കാനുള്ള ധൈര്യം മറ്റൊരു ഗ്രൂപിനും ഇല്ലായിരുന്നു. അങ്ങനെ ജുലി വീണ്ടും സ്വതന്ത്രയായി മേഞ്ഞു നടന്നു.
final years day യെന്ന കലാശകൊട്ടില്‍ ഞങ്ങള്‍ സ്കിറ്റ് ചെയ്തു തകര്‍ക്കുന്ന സമയം. 'ഇതു വരെ സ്റ്റേജില്‍ ഉണ്ടായിരുന്നത്...' യെന്ന അവസാന ഭാഗത്താണ് ജുലി സ്റ്റേജില്‍ ചാടി കയറിയത്. 'guest appearance ജുലി' എന്ന് പറയാനുള്ള ഔചിത്യം സുഹൃത്ത് കാണിച്ചു എങ്കിലും ഗംഭിര കുവലിനിടയില്‍ അത് മുങ്ങി പോയി..ജുലി സ്റ്റേജ് നു നടുവില്‍ 'ഗസ്റ്റ് ഓ ഞാനോ ' എന്നൊരു കുര കുരച്ചു വാലാട്ടി നിന്നു.
ഓരോത്തരായി പെട്ടിയും കിടക്കയും എടുത്ത് പോയി തുടങ്ങിയപ്പോഴാണ് എന്റെ ജീവിതത്തിലെ കണ്ണൂര്‍ episode തീര്‍ന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞത് . നെഞ്ചത്ത്തടിയും നിലവിളിയും കൊണ്ടു ആകെ ബഹളമയം . ബസ്സ് സ്റൊപ്പിലും റെയില്‍വേ സ്റ്റേഷനിലും കണ്ണീര്‍ പുഴകള്‍ ഒഴുകി. ജുലി ഇതൊന്നും അറിയാതെ ഞങ്ങളുടെ കൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടി. ഹോസ്റ്റല്‍ വിടാരായപ്പോഴെക്കും രണ്ടാം ഗ്രൂപ്പ് മുന്നാം ഗ്രൂപ്പ് ഇല്‍ ലയിച്ചു. ശ്വാനസ്നേഹികള്‍ ജുലി യെ കെട്ടി പിടിച്ചു പൊട്ടി കരഞ്ഞു. ' എന്നെ മറക്കുമോ ജുലി?' എന്ന് തേങ്ങി.

ഇന്നു ജുലി ഈ ലോകത്ത് തന്നെ ഉണ്ടാവാന്‍ സാധ്യതയില്ല. എങ്കിലും കണ്ണൂര്‍ എന്ന് പറയുമ്പോള്‍ കോളേജ് നെയും ഹോസ്റ്റല്‍ നെയും മുത്തപ്പനെയും ഹോസ്റ്റല്‍ ഇലെ അക്കയെയും കടയിലെ അപ്പാപനെയും പോസ്റ്റുമാന്‍ ഭാസ്കരെട്ടനെയും സ്റ്റോര്‍ ഇലെ മുകുന്ദേട്ടന്‍ നെയും ഒക്കെ ഓര്‍ക്കുംപ്പോള്‍ ജുലി യെ മറക്കാന്‍ വയ്യ.' അല്ലെങ്കിലും ഗ്രൂപില്ലാതെ ഞങ്ങളെ ഒക്കെ വല്ലാതെ അങ്ങ് സ്നേഹിച്ച ജുലി യെ ഞങ്ങള്ക്ക് ആര്‍ക്കെങ്കിലും മറക്കാന്‍ പറ്റുമോ?'

Sunday, April 6, 2008

രണ്ടാമത്തെ കുട്ടികളെ ...സംഘടിക്കുവിന്‍

‍'എന്റെ ചേട്ടന്‍ ക്ലാരിനെറ്റ്‌ വായിക്കുന്നു' എണ്ണ പുസ്തകത്തില്‍ ഒരു അനിയത്തി ഉണ്ട് . ചേട്ടന്‍ ലോക പ്രസിദ്ധ ക്ലാരിനെറ്റ്‌ വിദ്വാന്‍ ആകും എന്ന് സ്വപ്നം കാണുന്ന ഒരു അനിയത്തി. ചേട്ടന്‍ മഹാന്‍ആവുമ്പോള്‍ ചേട്ടന്റെ ജീവചരിത്രം എഴുതപെടുമെന്നും അതില്‍ ചേട്ടന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച അനിയത്തി യെന്ന നിലയില്‍ തന്നെ വാനോളം പുകഴ്ത്തും യെന്ന്കരുതി അനിയത്തി എഴുതുന്ന ഡയറി ആണ് കഥയുടെ കാതല്‍ . ചേട്ടന് പാര ആയി തീരുന്ന അനിയത്തി കഥ അവസാനിപ്പിക്കുന്നത് ഇങ്ങനെ.'ഇത്രയും ആയ സ്ഥിതിയ്ക്ക് ചേട്ടന്റെ ജീവചരിത്രം എഴുതുന്നവര്‍ എന്റെ പേരു തീര്‍ച്ചയായും അതില്‍ ഉള്പെടുത്തില്ല എന്നാണ് തോന്നുന്നത് . അതുകൊണ്ട് തന്നെ ഈ ഡയറി സുക്ഷികുന്നതില്‍ ഒരു അര്‍ത്ഥവുംമില്ല എന്ന് ഞാന്‍ കരുതുന്നു' എന്നാണ്.
ആ അനിയത്തിയെ പോലെ എന്റെ കുട്ടിക്കാലത്തെ ഓര്‍മ കളെല്ലാം തന്നെ ഏട്ടനുമായി ബന്ധപെട്ട താണ്. ഞാന്‍ ആദ്യം സ്കൂളില്‍ പോയത് തന്നെ എട്ടനോടോപ്പമാണ്. '...ഇന്റെ അനിയത്തിയല്ലേ?' എന്ന് ചോദിച്ചാണ് ടീച്ചര്‍ എന്നെ സ്വാഗതം ചെയ്തത്. അലറി വിളികുന്നതിനിടയില്‍ ഞാന്‍ അത് അത്ര ശ്രദ്ധിച്ചില്ല എങ്കിലും പിന്നെയാണ് എനിക്കതിനു പിന്നിലെ പാര മനസ്സിലായത്. '...ഇന്റെ അനിയത്തി എന്തിനാ കരയുന്നതു? ഏട്ടനെ പോലെ മിടുക്കനാവണ്ടേ?'''...ഇന്റെ അനിയത്തി പാല് കുടിച്ചോ?''...ഇന്റെ അനിയത്തി പാട്ട് പാടിക്കെ...'ആദ്യമൊന്നും അത്ര കാര്യമാക്കിയില്ല എങ്കിലും ഞാന്‍ എനിക്കൊരു പേരു ഉണ്ടെന്നു തന്നെ മറന്ന കാലമായിരുന്നു അത്.

ഏട്ടന്‍ ആണെങ്ങില്‍ ഒന്നാം ക്ലാസ്സില്‍ വെച്ചേ വലിയ വലിയ കാര്യങ്ങള്‍ പറഞ്ഞും ,കൈയില്‍ കിട്ടുന്ന എന്തും വായിച്ചും ,പ്രസംഗിച്ചുംമഹാനായി വിലസുന്ന സമയം.
. '...ഇന്റെ അനിയത്തി എന്താ ഇങ്ങനെ?' എന്നൊരു പരിഹാസ ചോദ്യം എല്ലാ ടീച്ചര്‍ മാരുടെയും മുഖത്ത്.

'ഞാന്‍ ഒന്നു ജീവിച്ചു പോയ്കോട്ടേ.' എന്ന് ഞാനും.

ഞാന്‍ ഏട്ടനെ പോലെ മഹാത്ഭുതങ്ങള്‍ ഒന്നും കാണിക്കാതെ 'അമ്മയെ കാണണം ' എന്ന് മോങ്ങിയും 'ബി' യും 'ഡി' യും തെറ്റിച്ചു എഴുതിയും നഴ്സറി ആഖോഷിച്ചു കൊണ്ടേ ഇരുന്നു. എങ്കിലും ഈ വകുപ്പില്‍ ഞാന്‍ കുറെ സൌജന്യങ്ങളും പറ്റിയിട്ടുണ്ട്. നാലാം ക്ലാസ്സഉകാരെ മാത്രം സര്‍ക്കസ് കാണാന്‍ കൊണ്ടുപോയപ്പോള്‍ '...ഇന്റെ അനിയത്തി ' യെ കൂടെ കൊണ്ടു പോകാം എന്ന് ടീച്ചര്‍ തീരുമാനിച്ചതാണ് അതിലൊന്ന് . എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും സര്‍ക്കസ് കാണലും അതാണ്.നാലാം ക്ലാസ്സ് കഴിഞ്ഞു ഏട്ടന്‍ മറ്റൊരു സ്കൂളില്‍ പോയിട്ടും ഞാന്‍ '...ഇന്റെ അനിയത്തി ' യായി തന്നെ തുടര്‍ന്നു.

രണ്ടാമന്മാര്‍ക്ക് പൊതുവായി കിട്ടുന്നത് എന്തൊക്കെ യെന്നു ഞാന്‍ ആലോചിച്ചു തുടങ്ങിയതും അപ്പോഴാണ്.

1. പുത്തന്‍ പോലെ തന്നെ ഇരിക്കുന്നു എന്ന് അവകാശപ്പെട്ടു വെച്ചിരിക്കുന്ന ഏട്ടന്‍ ഷര്‍ട്ട് കുള്‍.

2. 'ഹാ! എന്റെ മോന്റെ ഒരു വൃത്തി കണ്ടില്ലേ, അവന്റെ സുഷ്മത ...' എങ്ങനെയുള്ള കോമ്പ്ലിമെന്റ്സ് ഇന്റെ അകമ്പടിയോടെ കിട്ടുന്ന ചട്ട കീറിയ പാഠപുസ്തകങ്ങള്‍ .

3. പഴയ ബാഗ്‌, പഴയ കുട..... തുടങ്ങി പല വിധ സെക്കന്റ് ഹാന്‍ഡ് സാധനങ്ങള്‍ .

ഇതൊക്കെ ഞാന്‍ ഉറക്കെ ചിന്തിച്ചും പിറു പിറുത്തും നടക്കുമ്പോള്‍ ഏട്ടന്‍ ഒന്നു കൂടി ചിരിച്ചു.'ഒന്നു നീ വിട്ടു പോയി അശ്വതി... പാന്റ്സ് നു ഷര്‍ട്ട് എടുക്കുന്ന പോലത്തെ നിന്റെ പേരു. '

ശരിയാണ് . കഥ ഇങ്ങനെ . ഏട്ടന്റെ പേരിനു വേണ്ടി അച്ഛനും അമ്മയും ഒരുപാടു ആലോചിച്ചു കഷ്ടപെട്ടു എന്നത് ചരിത്രം . മാറ്റിയും മറിച്ചും ചിന്തിച്ചു തല പുകച്ചു തര്‍ക്കങ്ങള്‍ ഒക്കെ കഴിഞ്ഞു അവര്‍ ഒന്നു കണ്ടുപിടിച്ചു. സന്തോഷിച്ചു .

'നിന്റെ നൂലുകെട്ടിന്റെ അന്നാണ് പേരിനെ കുറിച്ചു ആലോചിച്ചത്‌ തന്നെ . അപ്പോള്‍ അച്ഛന്‍ 'ഓ നമ്മുടെ പൊന്നു മോന്റെ പേരിന്റെ ഏത് എങ്കിലും ഒരു അക്ഷരം മാറ്റി ഇതിന് ഇട്ടേ രേ' എന്ന് പറഞ്ഞു' ഏട്ടന്‍ വില്ലന്‍ ചിരിയുമായി വീണ്ടും.

എന്തൊരു അപമാനം.ഏതായാലും ഞാന്‍ തോറ്റു പിന്മാറില്ല എന്ന് തീരുമാനിച്ചു. ഞാന്‍ ഉണ്ണി ആര്‍ച്ച ആയി.സത്യാവസ്ഥ അറിഞിട്ടു തന്നെ ബാക്കി കാര്യം. CBI ഡയറി കുറുപിലെ മമ്മുട്ടി യെ പോലെ ഞാന്‍ കുകുമ്മ കുറി ഇട്ടു, കൈ പുറകെ കെട്ടി അമ്മയുടെ അടുത്ത് എത്തി .

ഞാന്‍ ഒരു ബുദ്ധി രാക്ഷസിയാണല്ലോ.അതുകൊണ്ട് നേരിട്ടുള്ള ചോദ്യം ഒഴിവാക്കി. ഒരു ആമുഖ ചോദ്യം ആവട്ടെ.'അമ്മേ ,കുഞ്ഞിലേ ഞാന്‍ എങ്ങനെ ആയിരുന്നു?'ഞാന്‍ ഒരു നിഷ്കളങ്ക ചോദ്യം ചോദിച്ചു.

'ഓ നീ ജനിച്ചത് തന്നെ ഞാന്‍ അറിഞ്ഞിട്ടില്ല.മോന്‍ അപ്പോഴും വാശിയും ബഹളവും കരച്ചിലും ഒക്കെ തന്നെ.നീ മിണ്ടാതെ എവിടെയെങ്കിലും കിടന്നോളും .വിശക്കുമ്പോള്‍ മാത്രം കരയും. എന്തെങ്കിലും കഴിച്ചാല്‍ പിന്നെ മിണ്ടാതെ കിടന്നോളും.'

മതിയായി..തൃപ്തിയായി ...ഇനി ഒരു ചോദ്യങ്ങളുടെയും ആവശ്യമില്ല. എല്ലാം മനസിലായി. ഞാന്‍ തൊട്ടിലില്‍ കിടന്നു അലറി കരഞ്ഞാലെ ഇവരൊക്കെ എന്നെ മൈന്‍ഡ് ചെയ്തിരുന്നുള്ള് എന്ന് ചുരുക്കം.

' എനിക്ക് ഓര്‍മയുണ്ട്‌.നിന്റെ lactogen വെറുതെ തിന്നാന്‍ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അമ്മ ഞാന്‍ lactogen കഴിക്കാതിരിക്കാന്‍ പരസ്യ ത്തിലെ കുട്ടിയെ പോലെ മുടി ഒക്കെ കൊഴിഞ്ഞു പോകും എന്നൊക്കെ പറഞ്ഞിട്ടും ഞാന്‍ അതെടുത്ത് കഴിക്കുമായിരുന്നു.' എന്തൊരു മിടുക്കന്‍ ആണ് ഞാന്‍ എന്നൊരു ഭാവം ഏട്ടന്റെ മുഖത്ത്.

ഈശ്വരാ ഞാന്‍ എങ്ങനെ ഒക്കെയോ കഷ്ടി മുഷ്ടി ഇത്രയും വലുതായ താന്നെന്നു എനിക്കപ്പോ മനസിലായി .

ഇനി പറയു‌....

'രണ്ടാമത്തെ കുട്ടിയുടെ അവസ്ഥ ഇതാണ് എങ്കില്‍ മു‌ന്നാമത്തെ കുട്ടിയുടെ അവസ്ഥ എന്തായിരിക്കും????'



Tuesday, April 1, 2008

കാരണവര്‍

എല്ലാ കുട്ടികളെയും പോലെ വലിയ ഒരു കരച്ചിലിന്റെ അകന്പടിയോടെ ആണ് ഉണ്ണി ക്കുട്ടന്‍ ഞങ്ങള്ക്ക് ഇടയില്‍ വന്നത് .വര്‍ഷങ്ങള്‍ക്ക് ശേഷം പരിപാലിക്കാന്‍ കിട്ടുന്ന കുട്ടി എന്നത് കൊണ്ടു തന്നെ അന്തം വിട്ടു നില്‍കുന്ന എന്റെ അച്ഛനും അമ്മയും. ജനിച്ചു വീഴുന്ന കുട്ടിയുടെ അത്രയും നിസഹായനായ മറ്റൊരു വ്യക്തി ഇല്ല എന്ന് അന്നാണ് എനിക്ക് മനസില്ലായത്.
'എന്തിനായിരിക്കും കുട്ടി ഇത്രയും കരയുന്നത് ?' എന്നൊരു സഭ കൂടി ആലോചിച്ചു.
'വിശപ്പ്‌ തന്നെ ...' അമ്മ ഉറപ്പിച്ചു.
'മാര്‍ച്ച് മാസം അല്ലെ,ചൂടായിരിക്കും ' അച്ഛന്റെ വക.
'വയറുവേദന ആകാം' കുട്ടിയുടെ ഡോക്ടര്‍ അച്ഛന്റെ അഭിപ്രായം.
'എനിക്കൊന്നും അറിയില്ല ' എന്നൊരു വളളത്തീലും തൊടാതെ നിന്നു ഞാന്‍.
പാല്‍ പ്പൊടി വാങ്ങാന്‍ അമ്മ അച്ഛനെ ഏല്‍പ്പിച്ചു . പാല്‍ പൊടി വാങ്ങി വരുന്ന വഴി ഒരു ടേബിള്‍ ഫാന്‍ കൂടി വാങ്ങി അച്ഛന്‍.ഉണ്ണി കുട്ടന്റെ അച്ഛന്‍ ഉണ്ണികൃഷ്ണന്‍ സ്കാന്‍ ചെയ്യാന്‍ ഒരു ഡേറ്റ് ബുക്ക് ചെയ്തു.

'എല്ലാം എന്റെ പുറത്ത് തന്നെ വേണോ?' നിസഹായനായി ഉണ്ണി കുട്ടന്‍ എന്നെ നോക്കി.
പാല്‍ പൊടി പാല്‍ തുപ്പി കളഞ്ഞും ടേബിള്‍ ഫാന്‍ നിനെ നോക്കി വിറച്ചു കാണിച്ചും ഉണ്ണി കുട്ടന്‍ അപ്പുപ്പനെയും അമ്മുംമയെയും കളത്തിനു പുറത്താക്കി. തന്റെ ഒരേ ഒരു ആയുധം ആയ അലറി കരച്ചില്‍ പുറത്തെടുത്തു സ്കാന്‍ ചെയാന്‍ വന്ന ഡോക്ടര്‍ രെ വിരട്ടി. ചുരുക്കത്തില്‍ എല്ലാവരും ആയുധം വെച്ചു കീഴടങ്ങി. വിജയ ശ്രീ ലാളിതനായി ഉണ്ണി കുട്ടന്‍ തന്റെ കരച്ചില്‍ തുടര്‍ന്നു കൊണ്ടേ ഇരുന്നു.
കരഞ്ഞു കരഞ്ഞു മുന്ന് മാസം പ്രായം ആയപ്പോഴേക്കും എല്ലാവരും തളര്‍ന്നു എന്ന് ബോധ്യം വന്നപ്പോള്‍ 'ഇനി ഒന്നു ചിരിക്കാം ' എന്ന് ഒരു തീരു മാനം എടുത്തു ഉണ്ണി കുട്ടന്‍.
പിന്നെ എല്ലാം പെട്ടെന്നായി. 'കമരാം' 'നില്‍ക്കാം' 'നടക്കാം' 'സാം സാരിക്കാം ' എന്നൊക്കെ പെട്ടന്ന് പെട്ടന്നു തീരുമാനിച്ചു ഉണ്ണി കുട്ടന്‍ വീട്ടിലെ കാരണവരായത് അങ്ങനെ ആണ്.
അമ്മുമ്മ യുടെ പത്രം വായനയ്ക്ക് ഒപ്പം കുടി സുനാമി യെ കുറിച്ചു ഓര്‍ത്തു നെടുവീര്‍പിട്ടു ,കല്പന ചൌള യുടെ ഫോട്ടോ വെട്ടി പുസ്തകത്തില്‍ ഒട്ടിച്ചു, ഓ എന്‍ വി കവിത ചൊല്ലി, കല്യാണ സൌ ഗന്റികം പാടി അഭിനയിച്ചു ,.....
'പെട്രോള്‍ ഇന് വില കുടിയിട്ടും എന്നും കാര്‍ എടുക്കുന്നോ?' eന്ന ചോദ്യത്തില്‍ നിന്നും രക്ഷപെടാന്‍ ഞാന്‍ എന്നും ബസില്‍ ആകി യാത്ര.
'എന്നും സന്ധ്യ യ്ക്ക് വരുന്ന അമ്മ സന്ധ്യാ ദേവി ആണോ?' എന്ന് സംശയം ഉണ്ണി കുട്ടന് .
കാരണവറായി വിലസുന്ന ഈ ഉണ്ണി കുട്ടന്‍ തന്നെ ആണോ നിസഹായനായി അലറി കരഞ്ഞ കുഞ്ഞു ഉണ്ണി കുട്ടന്‍?
പക്ഷെ എപ്പോള്‍ ഞാന്‍ ചിന്തി ക്കുന്നത് മറ്റൊന്നാണ്‌ 'എന്നാണ് ഞാനും ഉണ്ണി കുട്ടന്റെ അത്രയും
വലുതാവുക? '