Tuesday, September 2, 2008

ശ്രീമംഗല കാഴ്ചകള്‍

"ഇത് ജൈവ വളങ്ങള്‍ മാത്രം ഉപയോഗിച്ചു വളര്‍ത്തിയെടുത്ത എന്റെ സ്വന്തം തോട്ടത്തിലെ ചീര " എന്റെ ചീര തോരനെ നോക്കി ഇന്നലെ ഉച്ചയ്ക്ക് ഓഫീസില്‍ ഇരുന്നു ഞാന്‍ അഭിമാനിച്ചു.
"സ്വന്തം?" സ്വപ്നയുടെ സംശയ കണ്ണുകള്‍ തിളങ്ങി.
"എന്താ സംശയം.എന്റെ തോട്ടത്തിലെ , എന്ന് വെച്ചാല്‍ എന്റെ വീടിനു രണ്ടു മു‌ന്നു മതില്‍ അപ്പുറത്തെ ....ചേട്ടന്റെ 'ശ്രീ മംഗലത്തെ'....എന്റെ ഗൌരി,എന്റെ സുമ, എന്റെ ചേട്ടന്‍,എന്റെ ശ്രീ മംഗലം.അപ്പൊ പിന്നെ അവിടെത്തെ പച്ചകറികള്‍ എന്റെ തന്നെ അല്ലെ?"
"ആണോ?"
"ആണ്.ആവണം.അല്ല പിന്നെ..."
അഞ്ചു കൊല്ലം മുന്പ് എങ്ങനെ ആയിരുന്നില്ല ഈ ശ്രീ മംഗലം.
നിറയെ തെങ്ങ് മാത്രം. നമ്മുടെ സോഫ്റ്റ്‌വെയര്‍ പുലി ആയ ചേട്ടന്‍ കയറി മേഞ്ഞു ഇങ്ങനെ ആക്കി എടുത്തതാണ് .
അപ്പൊ ഇതാ കുറച്ചു ശ്രീ മംഗല കാഴ്ചകള്‍.













എന്റെ ഗൌരി.ഞങ്ങളുടെ ചീര ...



നീല പേരയ്ക്ക ...പേരു പോലെ സുന്ദരി

പച്ച മാങ്ങാ..പച്ച മാങ്ങാ..
മു‌വാണ്ടന്‍

ഒരു നാള്‍ ഞാനും വളരും വലുതാക്കും ...പാവല്‍

ഇപ്പൊ സ്റ്റൈല്‍ ഇല്‍ നിന്നോ ..ഉടനെ നിന്നെ ഞാന്‍ അടുപ്പത്താക്കും .പടവലങ്ങ

കോവയ്ക്ക ഉള്ള ഇടത്തില്‍ ഐശ്വര്യം ചുമ്മാ വന്നു കയറും എന്നാണ് പ്രമാണം .

കണ്ടോ ഞങ്ങടെ വഴ കുലച്ചു നില്ക്കുന്നത് ...

വഴുതനങ്ങ

ഒരു cauliflower പരീക്ഷണം

ശ്..എന്തൊരു എരിവു ...

ഇതും ഒരു ടെറസ്...

'Butter fruit'. മലയാളം എന്താ എന്ന് അറിയാമോ?എനിക്കറിയില്ല.സഹായിക്കു..

ആത്തിചക്ക എന്ന് ഞങ്ങള്‍ വിളിക്കും. നിങ്ങളോ?

കൈതച്ചക്ക

ഇപ്പോഴാണ്‌ ഇവിടെ വിഷു

ഓണം ഒന്നു വന്നോട്ടെ ...എല്ലാം എന്റെ അത്ത പൂക്കളത്തിനു ...

പയറു വള്ളികളില്‍ തുങ്ങി..

കറുത്ത പൊന്നു

തക്കാളി തൈ

വളര്‍ന്നു വളര്‍ന്നു തക്കാളി ഇങ്ങനെ ആയി

രംബുട്ടാന്‍

ഇലന്ത പഴം ..തിന്നിട്ടു വേണം അക കണ്ണ് തുറക്കാന്‍
ഇനിയും ഉണ്ട് കുറെ...പനീര്‍ ചാമ്പ, നെല്ലി, നാരങ്ങ,ചൈനീസ് ഓറഞ്ച്, ചുവന്ന വെണ്ടയ്ക്ക ,ജാതിയ്ക്ക ...
ഇന്നലെ ഞാന്‍ ശ്രീ മംഗലത്ത്‌ ചെന്നപ്പോള്‍ ചേട്ടനും സുമയും ഇന്ത്യ -പാക്കിസ്ഥാന്‍ പോലെ.സംസാരത്തില്‍ ഒരു നാടകീയത.എന്തോ ഒരു സ്പീല്‍ിംഗ് മിസ്‌ടേക്ക് .
കുത്തി കുത്തി ചോദിച്ചപ്പോള്‍ ( അതിന് പിന്നെ ഞാന്‍ മിടുക്കി ആണല്ലോ) തര്‍ക്കം മൂത്തു.
ചേട്ടന് വീട്ടില്‍ 'കേരള കര്‍ഷകന്‍ ' വരുത്തണം.സുമ യ്ക്ക് 'ആരോഗ്യ മാസിക' യും.
"കമ്പ്യൂട്ടറിന്റെ മുന്നില്‍ അനങ്ങാതെ ഇരിക്കുക യല്ലേ ആഴ്ചയില്‍ അഞ്ചു ദിവസവും.വല്ലപ്പോഴും വായിക്കുന്ന ആരോഗ്യമാസികയില്‍ നിന്നാണ് 'കൊളസ്ടോള്‍ വരാതിരിക്കാന്‍ അഞ്ചു വഴികള്‍' എനിക്ക് മനസ്സിലായത്." ഒരു വീട്ടില്‍ ആരോഗ്യ മാസികയുടെ പ്രാധാന്യത്തെ കുറിച്ചു ക്ലാസ്സ് എടുത്തു സുമ.
"പുകയില കഷായത്ത്തെ കുറിച്ചു എനിക്ക് മനസിലായത് കേരള കര്‍ഷകനില്‍ നിന്നാണ്. അത് മതി എവിടെ. "തനി ഭര്‍ത്താവിന്റെ മട്ടില്‍
ചേട്ടന്‍.
കുറെ നേരത്തെ തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ രണ്ടും വരുത്താം എന്നൊരു സമാധാന ഉടമ്പടിയില്‍ അവര്‍ ഒപ്പ് വെച്ചു,

വീട്ടില്‍ വരുംപ്പോള്‍ ഒരു ചാണകം മണം ഉണ്ടല്ലോ എന്ന എന്റെ പരിഹാസം വക വൈയ്ക്കാതെ
'കര്‍ഷക കുടുംബത്തില്‍ അങ്ങനെ ഒക്കെ തന്നെ' എന്നങ്ങു കയറി അഭിമാനിച്ചു ചേട്ടന്‍.
"ഇന്നു തന്നെ അത് ഞാന്‍ ഉണക്കാന്‍ വെയ്ക്കാം " എന്നൊരു ഉത്തമ ഭാര്യ ആയി സുമ .

ഈ സോഫ്റ്റ്‌വെയര്‍ കര്‍ഷകന്‍ എന്നാവും 'കര്‍ഷക ശ്രീ' അവാര്‍ഡ് വാങ്ങുക?