Wednesday, November 12, 2008

സുഹാന

ഇതു സുഹാന .
ആദ്യം ഞങ്ങള്‍ കണ്ടു മുട്ടിയത്‌ നഴ്സറി വരാന്തയില്‍ വെച്ചാണ്‌ .രണ്ടര വയസ്സിലെ നഴ്സറി യില്‍ പോയ മഹതി എന്ന നിലയ്ക്ക് ഞാന്‍ സീനിയര്‍ ആയിരുന്നു ."ഈ നഴ്സറി ഒക്കെ ഞാന്‍ കാണിച്ചു തരാം" എന്ന് പറഞ്ഞു സുഹാനയെ കൂട്ടി കൊണ്ടു പോയതും ഞാന്‍ തന്നെ .പിന്നെ ഞങ്ങള്ക്ക് കുടുതല്‍ കു‌ട്ടുക്കാരെ കിട്ടി ,നിഷ ,ശാലിനി ...അങ്ങനെ അങ്ങനെ .

അതൊരു കോണ്‍വെന്റ് സ്കൂള്‍ ആയിരുന്നു .എല്ലാവരും ഉറ്റു നോക്കുന്ന പരിപാടി സ്കൂള്‍ ഡേയും .സുഹാനയും നിഷയും ആയിരുന്നു വലിയ ഡാന്‍സ്ക്കാര് . ഏട്ടനും അവിടെ തന്നെ ഉണ്ട് .എല്ലാ വര്‍ഷവും മലയാളം പ്രസംഗം ഏട്ടന്റെ വക ആയിരിക്കും . മേക്കപ്പ്‌ യിന്റെ ഒരു പ്രശ്നം ഉള്ളത് കൊണ്ടു ഏട്ടനെ വേറെ ഒരു പ്രോഗ്രാമിനും ചേര്‍ക്കുകയും ഇല്ല . സ്കൂള്‍ ഡേ യുടെ പ്രധാന ഇനം അവസാനം ഉണ്ടാകാറുള്ള 'നാടകം ' ആണ് . അതില്‍ പങ്കെടുക്കുന്നവര്‍ ഒക്കെ ഒക്കെ കുറച്ചു കുടിയ ആള്‍ക്കാര്‍ ആണ് എന്നായിരുന്നു ഞങ്ങള്‍ , കുട്ടികളുടെ വിചാരം .

'ഇയാളെ നാടകത്തിനു എടുത്തോ ?" എന്ന് ചോദിക്കുംപ്പോ "ഒരു നോബല്‍ സമ്മാനം കിട്ടിയോ ?" എന്ന് ചോദിക്കുന്ന ഭാവം ആയിരുന്നു ഞങ്ങളുടെ മുഖത്ത് .
നാടകം രാജാവും രാജ്ങിയും ഒക്കെ ഉള്ളതാനെന്കില്‍ അസൂയ കാരണം ഇരിക്കാനും നില്‍ക്കാനും വയ്യ എന്ന അവസ്ഥ . ഏട്ടന്റെ സുഹൃത്ത് ,ആന്റണി , ഒരുസ്ഥിരം നാടകക്കാരന്‍ ആയിരുന്നു . രാജാവിന്റെ കഥ ആണെന്കില്‍ സേവകന്‍ ആന്റണി ആയിരിക്കും . പുരാണം ആണെന്കില്‍ ഭുതഗണമോ കാവല്‍ക്കാരനോ ആയിരിക്കും .
സ്റ്റേജ് ഇല്‍ കയറി പറഞ്ഞിട്ടുള്ള ഏറ്റവും വലിയ ഡയലോഗുകളില്‍ ചിലത് 'അടിയന്‍ ','പോസ്റ്റ് ', 'സമയം ഇത്രയായി 'ഇതൊക്കെ ആണ് .എങ്കിലും കൈയില്‍ ഒരു കുന്തവും സ്വര്‍ണ കടലാസ്സു കിരിടവും വെച്ചു ബാക്ക് സ്റ്റേജ് ഇല്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന ആന്റണി യെ വിഷമത്തോടെ നോക്കി നില്ക്കുന്ന ഒരു ചേട്ടന്‍ ചിത്രം എന്റെ മനസ്സില്‍ ഇപ്പോഴും ഉണ്ട് .


സുഹാനയും നിഷയും വലിയ കലക്കാരികള്‍ ആയിരുന്നു .സ്ഥിരമായി ഒന്നാം റാങ്ക് വാങ്ങുന്ന കുട്ടികള്‍ക്കുള്ള മെഡല്‍ വാങ്ങാന്‍ റെഡി ആയി ശാലിനിയും സ്കൂള്‍ ഡേ കാത്തിരുന്നു . ഞാന്‍ ഇതൊക്കെ കണ്ടു സന്തോഷിച്ചും . എന്റെ കുട്ടുക്കാരാ ...എന്റെ ചേട്ടനാ ... എന്നൊക്കെ ചുമ്മാ അഭിമാനിച്ചിരുന്നു . അതാണ്‌ എളുപ്പം എന്ന് അന്നേ ഞാന്‍ മനസിലാക്കി ഇരുന്നിരിക്കണം .
ഒരിക്കല്‍ സ്കൂള്‍ അസംബ്ലി യ്ക്ക് ഇടയ്ക്ക് ചേട്ടന്‍ തല കറങ്ങി വീണു .ടീച്ചര്‍ മ്മാര് നാലു വശത്ത് നിന്നും ഓടി കു‌ടി ചേട്ടന്‍ താങ്ങി എടുത്തു സ്റ്റാഫ് റൂമില്‍ മേശയില്‍ കിടത്തി . അന്ന് ഞാന്‍ എന്ത് സന്തോഷിചെന്നോ .എല്ലാവരോടും പറയുകയും ചെയ്തു .
'ആ അസംബ്ലി യ്ക്ക് തല കറങ്ങി വീണ കുട്ടി യില്ലേ , അത് എന്റെ ചേട്ടനാ ..'
നീയൊക്കെ കണ്ടില്ലേ എന്റെ ചേട്ടനെ ടീച്ചര്‍ മാറ് എടുത്തു കൊണ്ടു പോയത് എന്ന് വ്യന്ഗ്യം .

നാലാം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ എല്ലാവരും വേറെ സ്കൂളിലേക്ക് മാറി .സുഹാന മറ്റൊരു സ്കൂളിലേക്ക് പോയി .എങ്കിലും വീട് അടുത്തായത് കൊണ്ടു ഇടയ്ക്കൊക്കെ കാണാറുണ്ടായിരുന്നു ഞങ്ങള്‍ .സുഹാന മറ്റൊരു സ്കൂളില്‍ ആയിരുന്നെന്കിലും ഞങ്ങള്‍ തമ്മില്‍ sslc കാലത്തു ആരോഗ്യകരമായ മത്സരം നിലനിന്നിരുന്നു . മാര്‍ക്ക് വന്നപ്പോഴും ഞങ്ങള്‍ അടുത്ത് അടുത്ത് തന്നെ ഉണ്ടായിരുന്നു .

പ്രീഡിഗ്രി സമയത്താണ് സുഹാനയും ഞാനും ശാലിനിയും ട്യുശേഷന് ഒത്തു കുടുന്നത് . ഞങ്ങളുടെ എന്ട്രന്‍സ് പഠിത്തവും കംബിയിന്‍ സ്റ്റഡി യും ഒക്കെ ഒരുമിച്ചു തന്നെ ആയിരുന്നു . ഞാനും സുഹാനയും ശാലിനിയും പിന്നെ റീന ,ലീന അങ്ങനെ ഒരു കു‌ട്ടം . എല്ലാവരും വീടിനടുതുള്ളവര്‍ .പ്രീഡിഗ്രി അവസാന കാലത്താണ് സുഹാനയുടെ പേരും അവരുടെ കോളേജിലെ ഒരു പയ്യന്റെ പേരും ചേര്ത്തു കേട്ടു തുടങ്ങിയത് . പയ്യന്‍ സ്ഥലത്തെ പ്രമുഖ ബിസ്നെസ്സ് ക്കാരന്റെ മകന്‍ .

സുഹാന യോട് തന്നെ ചോദിച്ചാലോ ഞങ്ങള്‍ കുടി ആലോചിച്ചു . ഇനിയിപ്പോ സത്യം അല്ലെങ്കില്‍ സുഹാന യ്ക്ക് വിഷമം ആയാലോ . 'ബ്രുടസ് യു ടൂ ' എന്ന് ചോദിച്ചാലോ എന്നൊക്കെ ഞങള്‍ ആക്കെ കന്ഫുഷനില്‍ ആയി .ഏതായാലും സുഹാന യോട് ചോദിച്ചു . ശരി ആണെന്നും അല്ലെന്നും ഉള്ള ഒരു ഉത്തരം കൊണ്ടു തൃപ്തി പെടേണ്ടി വന്നു ഞങ്ങള്ക്ക് . പക്ഷെ ഞങ്ങള്ക്ക് ഒരു സര്‍ ഉണ്ടായിരുന്നു .പ്രീഡിഗ്രി കാലത്താണ് കുട്ടികളെ സുക്ഷികെണ്ടാതെന്നും . അപ്പോഴാണ്‌ അവര്ക്കു പ്രണയ വിചാരങ്ങള്‍ കുടുന്നതെന്നും ഉറച്ചു വിശ്വസിച്ചിരുന്ന ഒരു സര്‍ .അങ്ങനെ യാണ് കുട്ടികള്‍ പഠിത്തത്തില്‍ ഉഴപ്പുന്നത് എന്ന് സര്‍ വിശ്വസിച്ചിരുന്നു . ആര്‍ക്കു രണ്ടു മാര്‍ക്ക് കുറഞ്ഞാലും
'എന്താ കുട്ടി എന്താണ് പ്രോബ്ലം ?" എന്നു തുടങ്ങുന്ന ഒരു ഡയലോഗും സാറിന് ഉണ്ടായിരുന്നു . ആ കാലത്തു സുഹാന യ്ക്ക് പഠിത്തത്തില്‍ ചെറിയ ഒരു ഉഴപ്പ് ഉണ്ടോ എന്ന് സാറിന് ഒരു തോന്നല്‍ . കൈയില്‍ internatuional lux ഉമായി നടക്കുന്ന എന്നെ സര്‍ വിളിപ്പിച്ചു .

'എന്താ സുഹാന യ്ക്ക് പ്രോബ്ലം ? why she lost 5 marks in test?നിങ്ങള്‍ ഒക്കെ അല്ലെ ഫ്രണ്ട് സ്"സര്‍ എന്നെ അങ്ങനെ ഒരു ചാര ആക്കി .
എനിക്കറിയില്ല എന്നൊക്കെ പറഞ്ഞെന്കിലും സര്‍ വിട്ടില്ല .അടുത്തത് എന്റെ നേരെ ആയിരിക്കും എന്ന് ഉറപ്പുള്ളത് കൊണ്ടു ഞാന്‍ അന്വേഷിച്ചു പറയാം എന്നായി .സര്‍ തത്കാലത്തേക്ക് എന്നെ വിട്ടു .ഏതായാലും സുഹാന യോട് ചോദിക്കുക തന്നെ ഞങ്ങള്‍ കുടി ആലോചിച്ചു തീരുമാനിച്ചു .ഇത്തവണ ഞങ്ങള്ക്ക് വ്യക്തമായ മറുപടി കിട്ടി .
'ആ പയ്യന്‍ എന്തൊക്കെയോ പറഞ്ഞു എന്നത് നേര് . ഞാന്‍ വേണോ വേണ്ടെയോ എന്ന് ആലോചിച്ചത് നേര് .നായര് ചെക്കന്മാരുടെ പിന്നാലെ കുടിയാല്‍ പക്ഷെ വാപ്പ എന്നെ കൊല്ലും .പിന്നെ പള്ളി ,എന്റെ അനിയത്തിയുടെ നിക്കഹു ഒക്കെ പ്രശ്നം .ഞാന്‍ തന്നെ വേണ്ട എന്ന് വെച്ചു . "
സുഹാന യുടെ നയം വ്യക്തം ആയതോടെ ഞങ്ങള്‍ സാറിനെ കാണുകയും കഥ പറയുകയും ചെയ്തു . അത്ര വിശ്വാസം വരാത്ത മട്ടില്‍ നില്ക്കുന്ന സാറിനെ ക്യാമറയ്ക്ക് മുന്നില്‍ ഒറ്റയ്ക്ക് നിര്‍ത്തിയിട്ട്‌ ഞങ്ങള്‍ സ്ക്രീനിനു പുറത്തേക്ക് .

എന്ട്രന്‍സ് റിസള്‍ട്ട് വന്നപ്പോള്‍ ഞങ്ങള്‍ എല്ലാവരും നല് വഴിക്കായി .ശാലിനി ഹോമിയോ യ്ക്കും ലീന ഡെന്റല്‍ കോളേജിലും ഞാന്‍ കണ്ണൂര്‍ ഉം റീന ഫിസിയോ തെരപി ക്കും സുഹാന മറ്റൊരു എഞ്ചിനീയറിംഗ് കോളേജിലും .എങ്കിലും അവധിക്ക് ഞങ്ങള്‍ കാണാറുണ്ടായിരുന്നു . കോളേജ് കഥകള്‍ പങ്കു വയ്ക്കാറും ഉണ്ടായിരുന്നു .അത്യാവശ്യം നോട്ടുകളും ടെക്സ്റ്റ് ബുക്കുകളും ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും കൈ മാറാറും ഉണ്ടായിരുന്നു .

ഹോസ്റ്റല്‍ ഇല്‍ ഒരു ദിവസം പതിവു പോലെ ഞാന്‍ ഭാസ്കരേട്ടനെ കാത്തിരിക്കുക ആയിരുന്നു . ഞങ്ങളുടെ പോസ്റ്റുമാന്‍ ആണ് ഭാസ്കരേട്ടന്‍ .
എന്നെ ഞെട്ടിച്ചു കൊണ്ടു ഒരു പോസ്റ്റ് കാര്ഡ് ആയിരുന്നു അന്ന് ഭാസകരേട്ടന്‍ കൊണ്ടുവന്നത് .ലീനയുടെ വക യാണ് പോസ്റ്റ് കാര്ഡ് .
'സുഹാന ഒരു അമ്പലത്തില്‍ വെച്ചു വിവാഹം കഴിച്ചു .പഴയ ആ പയ്യന്‍ തന്നെ , വിമല്‍ കൃഷന്‍ " എനിക്ക് ഒരു ഞെട്ടല്‍ ആയി ആ വാര്ത്ത . ആ വിമല്‍ കൃഷന്‍നെ കുറിച്ചൊക്കെ ഞാന്‍ ഓര്‍ത്തിട്ടു തന്നെ കാലം കുറെ ആയി .
നാട്ടില്‍ വന്നപ്പോള്‍ ആണ് വിശദമായി അറിഞ്ഞത് . സുഹാനയുടെ വീട് പൂട്ടി കിടക്കുക ആയിരുന്നു . അവര്‍ എല്ലാം എറണാകുളം തേക്ക്‌ താമസം മാറ്റി എന്ന് അമ്മ പറഞ്ഞു .
സുഹാനയുടെ വിവാഹ ശേഷം അവരെ ആരും കണ്ടിട്ടും ഇല്ല .സുഹാനയുടെ വിവാഹത്തിന്റെ അന്ന് ഇതൊന്നും അറിയാതെ ലീന സുഹാനയുടെ വീട്ടില്‍ പോയിരുന്നു .വാതില്‍ തുറന്നത് സുഹാനയുടെ അമ്മ .

'ആന്റി,ഞങ്ങള്‍ പല്ലു ഡോക്ടര്‍ മാരുടെ ആര്‍ട്സ് ഡേ മറ്റനാള്‍് . എന്റെ ഡാന്‍സ് ഉണ്ട് . ഒരു സാരാര വേണം സുഹാനയുടെ ഒരു പിന്ക് സാരാര ഇല്ലേ . ഇപ്പോഴും ഉണ്ടോ അത് .അതൊന്നു എടുത്തു വൈയ്ക്കാന്‍ പറയാമോ ?അല്ലെങ്കില്‍ വേണ്ട ഞാന്‍ ചെന്നിട്ടു ഫോണ്‍ വിളിക്കാം .അപ്പോഴേക്കും അവള്‍ വരും ആയിരിക്കും . സാധാരണ 4.40 യ്ക്ക് അല്ലെ സുഹാനയുടെ ട്രെയിന്‍ " അങ്ങനെ കുറെ കാര്യങ്ങള്‍ ലീന ഒറ്റ ശ്വാസത്തില്‍ പറഞ്ഞു .
ആന്റി നിശബ്ദം .
'ഓട്ടോ വെയിറ്റ് ചെയ്യുവാ . ഞാന്‍ പോട്ടെ ?" ഓട്ടോ യില്‍ കയറി ലീന സ്ഥലം വിടുകയും ചെയ്തു . ആന്റി യുടെ പെരുമാറ്റത്തില്‍ പ്രതേകിച്ചു ഒന്നും ലീന ശ്രദ്ധിച്ചതും ഇല്ല .പിന്നെ ആണ് സംഗതി കളുടെ കിടപ്പ് ലീനയുക്ക് മനസ്സിലായത് .
'ഏതായാലും അവള്ക്ക് വിവരം ഉണ്ടെന്നു എനിക്ക് ഇപ്പോഴാണ് മനസിലായത് .നിന്നോടൊക്കെ ഒരു വാക്കു പറഞ്ഞിരുന്നിന്കില്‍ ഈ നാടു മുഴുവന്‍ അറിഞ്ഞേനെ .എപ്പോഴേ അവളുടെ നികാഹ് അവളുടെ വാപ്പ നടത്തിയേനെ ."ലീന സുചന യുടെ ബുദ്ധി സമ്മതിച്ചു കൊടുത്തു .

ഇപ്പൊ വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞു .ശാലിനിയുമായി മാത്രമെ ഇപ്പോഴുംബന്ധം ഉള്ളു . ഓര്‍ക്കുട്ട് വഴി നിശയെയും തിരിച്ചു കിട്ടി.
സുഹാന ?
പിന്നെ കുറെ നാളായി കണ്ടിട്ടേ ഇല്ല . ഓഫീസിനടുത്ത്‌ ഒരു വീട് വെച്ചു താമസം തുടങ്ങിയിട്ട് ഇപ്പോള്‍ 3 വര്ഷം ആയി .ഒരു ആഴ്ച മുന്‍പ്പ് റോഡില്‍ വെച്ചു 'അശ്വതി ...' എന്നൊരു വിളി . ഇവിടെ എനിക്ക് പരിചയം ആയി വരുന്നേ ഉള്ളു . ഇതാരപ്പാ എന്ന് വിചാരിച്ചു നോക്കിയപ്പോള്‍ സുഹാന .ആദ്യം ശ്രദ്ധിച്ചത് വലിയ ഒരു പൊട്ടു ആണ് .
"ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഒക്കെ ഇവിടെ ആണ് താമസം .ഇവിടത്തെ അമ്പലത്തില് ഉത്സവത്തിനു വന്നതാണ് ."
വാപ്പ ?ഉമ്മ ?
"ആരുമായി ഒരു കോണ്ടാക്റ്റ് ഉം ഇല്ല .അന്യത്തി ദുബായില്‍ ആണ് . നികാഹ് ഒക്കെ കഴിഞ്ഞു .ഇതൊക്കെ കേട്ടറിഞ്ഞ വിശേഷങ്ങള്‍ ആണ് "
ജോലി ?
"ഏയ് .അങ്ങനെ ഒന്നും ശ്രമിച്ചില്ല .ഇവിടെയുള്ള ആ പെട്രോള്‍ ബങ്ക് ഇല്ലേ അത് ഞങളുടെ ആണ് ".
ഇത്തവണ തിരക്കില്‍ ആണെന്നും ഇനി വരുംപ്പോള്‍ എന്റെ വീട് വഴി വരാം എന്നും ഉറപ്പു നല്കി സുഹാന പിരിഞ്ഞു .

ഞാന്‍ കാറില്‍ പെട്രോള്‍ അടിക്കുന്നത് ആ ബങ്കില്‍ നിന്നാണ് .സ്ത്രീയെന്ന പരിഗണന കാരണം ഞാന്‍ ഒരു അര മണിക്കൂര്‍ എങ്കിലും അവിടെ കാത്തു നിന്നാലെ പെട്രോള്‍ അടിക്കാന്‍ പറ്റാരുള്ള് . എനിക്ക് പിന്നാലെ വന്ന എല്ലാ ഇരു ചക്ക്രക്കാരും പെട്രോള്‍ അടിച്ച് എന്നെ നോക്കി പരിഹസിച്ചു കടന്നു പോകുക ആണ് പതിവു . ഇന്നലെയും അത് അങ്ങനെ തന്നെ ആണ് സംഭവിച്ചത് .പെട്രോള്‍ അടിച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ അവളോട്‌ ' ഏത് വിമല്‍ കൃഷ്ണന്റെ പെട്രോള്‍ ബംഗ് തന്നെ അല്ലെ ?" എന്ന് ചോദിച്ചു അയാളെ ഞെട്ടിച്ചു .'അതെ .പരിചയം ഉണ്ടോ ?അറിയാമോ ?"എന്ന അയാളുടെ മറു ചോദ്യത്തിന് 'വിമല്‍ കൃഷ്ണന്റെ വൈഫ്‌ നെ നല്ലവണ്ണം അറിയാം" എന്നൊരു ഡയലോഗ് വീശി ഞാന്‍ .

നാളെ മുതല്‍ എങ്കിലും എനിക്ക് സമയത്തു പെട്രോള്‍ അടിച്ച് തരുമായിരിക്കും എന്നാ വിശ്വാസത്തോടെ വണ്ടി ഓടിക്കുംപ്പോള്‍ ഒരു സംശയം എനിക്ക് ബാക്കിയായി . എന്നെങ്കിലും എനിക്ക് സുഹാനയെ ശരിക്ക് അറിയാമായിരുന്നോ ?

Saturday, October 25, 2008

പേശും പടം

“ഭാര്യ” എന്ന സിനിമയാണ് എന്റെ ഓര്‍മയിലെ ആദ്യത്തെ സിനിമ.കഥ ഒന്നും മനസ്സിലായിലെന്കിലും “പഞ്ചാര പാലുമുട്ടായി ..” എന്ന പാട്ടു എനിക്ക് വല്യ ഇഷ്ടമായി . അവസാന ഭാഗത്തൊക്കെ ഞാന്‍ രാഗിനിയോടൊപ്പം കരഞ്ഞു കരഞ്ഞു തളര്‍ന്നു .നാലോ അഞ്ചോ വയസ്സായ എനിക്ക് എന്ത് മനസ്സിലായിട്ടാണോ ആവോ ?

പൊതുവെ സിനിമ തീയറ്റര്‍ എനിക്ക് പേടി ആയിരുന്നു അന്ന് . ഏതെങ്കിലും സിനിമ കാണാന്‍ എല്ലാവരും തീരുമാനിക്കുംപോഴേ ഞാന്‍ കരഞ്ഞു തുടങ്ങും . പിന്നെ വാഗ്ദാനങ്ങള്‍ ആണ് . മിട്ടായി , പുതിയ പെന്‍സില്‍ , ചെരുപ്പ് , ഉടുപ്പ് അതങ്ങനെ നീണ്ടു നീണ്ടു പോകും . പോകുന്നടത്തോളം പോകട്ടെ എന്ന് ഞാനും .

ഒടുവില്‍ ഒരു നീണ്ട വാഗ്ദാന പട്ടികയും പിന്നെ ബാഗ് നിറയെ തിന്നുന്ന സാധനങ്ങളും ആയി ഞങ്ങള്‍ സിനിമ കാണാന്‍ പോകും . അപ്പൊ എനിക്കൊരു വിശ്വാസം ഉണ്ടായിരുന്നു –സിനിമ തീയറ്റര്‍ എത്തുന്നത് വരെ “ടിക്കറ്റ് കിട്ടല്ലേ ,ടിക്കറ്റ് കിട്ടല്ലേ ” എന്ന് മനസ്സില്‍ പ്രാര്‍ത്ഥിക്കണം . എങ്ങനെ പ്രാര്‍ത്ഥി ക്കുന്നതിനിടയില്‍ ഒരിക്കല്‍ പോലും നിര്‍ത്താന്‍ പാടില്ല . അങ്ങനെ ചെയ്‌താല്‍ ടിക്കറ്റ് കിട്ടില്ല . പല തവണ ഈ വിദ്യ ഞാന്‍ പ്രയോഗിച്ചു നോക്കി വിജയിച്ചു . പ്രാര്ത്ഥന ഇടയ്ക്ക് വെച്ച് നിര്‍ത്തേണ്ടി വന്നപ്പോഴൊക്കെ ടിക്കറ്റ് കിട്ടിയിട്ടും ഉണ്ട്‌.
മുയലിന്റെയും ചക്കയുടെയും കഥ അന്ന് അറിയുകയും ഇല്ലായിരുന്നു. അത് കൊണ്ടു തന്നെ ഞാന്‍ എന്റെ വിശ്വാസത്തില്‍ മുറുകി പിടിച്ചു.
ഏത് പുതിയ സിനിമ വന്നാലും കാണാന്‍ ആവേശം ചേട്ടന് ആണ്. ഇന്നും അങ്ങനെ തന്നെ.
അച്ഛന്റെ പിന്നാലെ നടന്നു നടന്നു എങ്ങനെയും സമ്മതിപ്പിക്കാന്‍ ചേട്ടന് ഭയങ്കര മിടുക്കായിരുന്നു . അങ്ങനെ ആണ് ‘ദീപം ’ എന്ന സിനിമ കാണാന്‍ പോയത് . ഞങളുടെ വീടിനു അടുത്ത് തന്നെ ചെറിയ ഒരു തീയറ്റര്‍ ഉണ്ട്‌ . പതിവു പോലെ പ്രാര്‍ത്ഥിക്കാന്‍ ഒന്നും പറ്റിയില്ല.അഞ്ഞൂറ് 'ദീപം ' വിശേഷം പറയാന്‍ ഉണ്ട്‌ ചേട്ടന്.മൂളി കേട്ടാലും പോര അഭിപ്രായവും പറയണം.ഉദാഹരണത്തിന് "ഈ സിനിമയില്‍ നസീര്‍ മധുവിന്റെ അനിയന്‍ ആണ് എന്നാണ് ആരോ പറഞ്ഞതു പോസ്റ്റര്‍ കണ്ടപ്പോ നിനക്കു അങ്ങനെ തന്നെ ആണോ തോന്നിയത്?"ഇങ്ങനെയുള്ള ചോദ്യത്തിന് ഞാന്‍ എങ്ങനെ ആണ് മു‌ളി ഉത്ടരം പറയുന്നത്. പരയതിരുന്നലോ ഉടനെ പിണങ്ങും ചേട്ടന്‍.

തീയറ്റര്‍ എത്തുന്നത് വരെ ഞാന്‍ പ്രതീക്ഷ കൈ വിടില്ല . എങ്കിലും മധുവും ജയനും കുടി ഒരു പന്തവും പിടിച്ചു നില്ക്കുന്ന പോസ്റ്റര്‍ ഇന്റെ മുന്നില്‍ ഞാന്‍ എത്ര വിഷമിച്ചാണ് നിന്നത് എന്നോ ? ചേട്ടന് സന്തോഷം .സിനിമ തുടങ്ങിയതും ഞാന്‍ എന്റെ കലാ പരിപാടി തുടങ്ങി . അമ്മുയുടെ കൈയില്‍ നിന്നും ബാഗ് വാങ്ങി ആഹാര സാധനങ്ങള്‍ ഓരോന്നായി അകത്താക്കി തുടങ്ങി . സ്ക്രീനില്‍ നടക്കുന്നതൊന്നും ഞാന്‍ തീരെ ശ്രദ്ധിക്കാറില്ല . അവരായി അവരുടെ പാടായി .
ആഹാര സാധനങ്ങള്‍ തീര്ന്നു കഴിഞ്ഞാല്‍ ഞാന്‍ വീണ്ടും അസ്വസ്ഥ യാകും . പിന്നെത്തെ പരാതി കാണാന്‍ വയ്യ എന്നാണ് . അച്ഛന്‍ എന്നെ കസേര കൈയില്‍ ഇരുത്തും .പിന്നെ അന്തമില്ലാത്ത സംശയങ്ങള്‍ ." അയാള്‍ എന്തിനാ അങ്ങനെ പറഞ്ഞതു ? ആ ആന്റി കരയുന്നത് എന്തിനാ . " കഥ അറിയുക എന്നൊരു ഉദ്ദേശവും എനിക്കില്ലായിരുന്നു .ബാകിയുള്ളവര്‍ അങ്ങനെ സുഖമായി ഇരുന്നു കാണണ്ട എന്ന നിസ്വാര്‍ത്ഥ ചിന്ത മാത്രം .


പിന്നെയും ബോര്‍ അടിച്ചാല്‍ ഞാന്‍ ഉറങ്ങും . ഇതൊക്കെ ആയിരുന്നു രണ്ടു മുന്ന് വയസ്സ് കാലത്ത് ഞാനും സിനിമയും ആയ ബന്ധം . രണ്ടിലോ മുന്നിലോ പടിക്കുംപ്പോഴാനു ആ പേടി ഒന്നു മാറി കിട്ടിയത് . പിന്നങോട്ട്‌ ആക്രാന്തം പിടിച്ച സിനിമ കാണല്‍ ആയിരുന്ന്നു .

അപ്പോഴും എനിക്ക് സ്ക്രീനില്‍ സംഭവിക്കുന്ന മൊത്തം കാര്യങ്ങള്‍ മനസ്സിലായില്ല.എങ്കിലും ആര് 'സിനിമ പോകാമോ?' എന്ന് ചോദിച്ചാലും ആദ്യം ചാടി പുറപ്പെടുന്ന ഒരാളായി ഞാന്‍. ഈ മാറ്റത്തില്‍ ഏറ്റവും സന്തോഷിച്ചത്‌ ചേട്ടന്‍ ആയിരുന്നു.(ആയിരിക്കണമല്ലോ.)
ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍ അവിടത്തെ ഒരു അമ്മായിയുടെയും അമ്മാവന്റെയും കൂടെ ഒരു സിനിമയ്ക്ക് പോയി. ഒരു ജയന്‍ സിനിമ .തിരിച്ചു വന്നപ്പോള്‍ ചേട്ടന് ആകെ സങ്കടം .കഥ അറിഞ്ഞേ പറ്റു.ഒരു നിവര്‍ത്തിയും ഇല്ല .ഞാന്‍ കൈ മലര്‍ത്തി. 'നീ കണ്ട പോലെ പറ' എന്നായി ചേട്ടന്‍.ജയന്‍ ജയിലില്‍ പോകും . പിന്നെ തിരിച്ചു വരും. വീണ്ടും പോലീസ് ക്കാര് പിടിചു കൊണ്ടു പോക്കും.പിന്നെയും ജയന്‍ തിരിച്ചു വരും. ചേട്ടന് കഥ കേട്ടു മതിയായി.
ആയിടയ്ക്ക് ആണു ഞങ്ങള്‍ ‘കുടെവിടെ ’ കാണാന്‍ പോയത്‌. ഇത്തവണ ആവേശം മൊത്തത്തില്‍ അമ്മയ്ക്ക് ആയിരുന്നു . ‘കുടെവിടെ ’ യുടെ കഥ മാതൃഭൂമിയില്‍ ( സംശയം ഉണ്ട് അത് തന്നെ ആണോ മാഗസിന്‍ എന്ന് ) വന്നിരുന്നു ‘ഇല്ലി കാടുകള്‍ പൂത്തപ്പോള്‍ ’ എന്ന പേരില്‍ .
അമ്മ അതിന്റെ ഒരു ഫാന്‍ ആയിരുന്നു . സിനിമയ്ക്ക് പോക്കുന്ന വഴി മുഴുവന്‍ അമ്മ സിനിമയ്ക്ക് പേരു 'കുടെവിടെ' യെ കാള്‍ നല്ല പേരു ‘ഇല്ലി കാടുകള്‍ പൂത്തപ്പോള്‍ ‘ ആണെന്ന് പറഞ്ഞു കൊണ്ടിരുന്നു .ചുവന്നു തുടുത്തു ചീര്‍ത്തിരിക്കുന്ന ബബ്ലു എന്ന നായകനെ കുറിച്ചും .
സിനിമ തുടങ്ങിയപ്പോള്‍ അമ്മയ്ക്ക് വീണ്ടും വിഷമം . ചുവന്നു തുടുത്ത അമ്മയുടെ ബബ്ലു എവിടെ ? മെലിഞ്ഞു നീണ്ട റഹ്മാന്റെ രവി എവിടെ ?എങ്കിലും സിനിമ മൊത്തത്തില്‍ ഇഷ്ടപെട്ടത് കൊണ്ടു അമ്മ അങ്ങ് ക്ഷമിച്ചു . പേരിന്റെ കാര്യത്തില്‍ മാത്രം അപ്പോഴും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു .
കുറച്ചു നാള്‍ ഞങ്ങളുടെ വീട്ടില്‍ ഒരു ചിറ്റപ്പന്‍ താമസിച്ചിരുന്നു . ചിറ്റപ്പനെ സോപിട്ടായി പിന്നെ സിനിമ കാണല്‍ .സെക്കന്റ് ഷോ മാത്രമെ ആ കാലത്ത് കണ്ടിട്ടുള്ളു . ഞങ്ങള്‍ അങ്ങോട്ട് ആവ്ശ്യപെടാതെ കൊണ്ടു പോയ ഒരു സിനിമ യെ ഉള്ളു ‘ഗാന്ധി ’. അതും സെക്കന്റ് ഷോ . ഞാന്‍ നോക്കുംപോഴൊക്കെ ചേട്ടന്‍ ഉറങ്ങുക ആയിരുന്നു . ചേട്ടന്‍ നോക്കുംപ്പോള്‍ ഞാനും .‘ദേ ഉപ്പ് സത്യാഗ്രഹം തുടങ്ങി ’ എന്ന് പറഞ്ഞു ഞാന്‍ അപ്പോഴൊക്കെ ചേട്ടനെ ഉണര്‍ത്തി . എനിക്ക് ആകെ ഗാന്ധിയുമായി ബന്ധപെട്ട് അറിയാവുന്നതു 'രാഷ്ട്ര പിതാവും ' 'ഉപ്പ് സത്യാഗ്രഹവും മാത്രമായിരുന്നു അപ്പോള്‍ .



കുറച്ചു കൂടെ വലുതായപ്പോള്‍ (?) ഞാനും ചേട്ടനും ഒറ്റയ്ക്ക് പോയി തുടങ്ങി സിനിമയ്ക്ക് . ഞങളുടെ വീട്ടിനു അടുത്തുള്ള തീയറ്റര്‍ ഇല്‍ മാത്രം . അത് പറയുമ്പ്പോള്‍ എനിക്ക് ആദ്യം ഓര്‍മ വരുന്നതു ടിക്കറ്റ് കൌണ്ടറില്‍ തുങ്ങി കിടന്നു ടിക്കറ്റ് എടുക്കുന്ന ചേട്ടനെ ആണു . അത്രയും ചെറിയ കുട്ടിയായിരുന്നു ചേട്ടന്‍ . ടിക്കറ്റ് കൌണ്ടര്‍ ഇന്റെ അകം ഒന്നു കാണണം എന്നതായിരുന്നു എന്റെ അപ്പോഴത്തെ ആഗ്രഹങ്ങളില്‍ ഒന്നു .എന്ത് സംഭവിച്ചാലും എന്റെ കൈ വിടരുത് എന്ന് അമ്മയുടെ കര്‍ശന നിര്‍ദേശം ഉള്ളത് കൊണ്ടു ഒരു കൈ എപ്പോഴും busy ആയിരിക്കും ചേട്ടന്റെ . ഞാന്‍ ചേട്ടനെന്റെ കൈയില്‍ തുങി എപ്പോഴും . ചേട്ടന്‍ എന്നെ സൈഡ് സീറ്റില്‍ മാത്രമെ ഇരിത്തു . വേറെ ആരും അടുത്ത് ഇരിക്കാതെ ഇരിക്കാന്‍ ഒരു പ്രോട്ടെക്ഷേന്‍ .അമ്മയുടെ സ്റ്റഡി ക്ലാസ്സിന്റെ ബാക്കി . അടുത്ത് ചേട്ടനും ഇരിക്കും .ഏതായാലും ഞങ്ങള്‍ നാട്ടുകാര്‍ക്കു ഒരു അത്ഭുതം ആയിരുന്നു .

VCP വീട്ടില്‍ വാങ്ങിയപ്പോഴാണ്‌ തീയറ്ററില്‍ പോക്ക് നിന്നത്.വീണ്ടും ആക്ക്രാന്തം പിടിച്ച സിനിമ ദിനങ്ങള്‍ .ഹിന്ദി ,മലയാളം ,തമിഴ്,ഇംഗ്ലീഷ് ഭാഷ യൊന്നും നോക്കാതെ കാണല് തന്നെ .ഇംഗ്ലീഷ് സിനിമ ആണെന്കില്‍ ഞാന്‍ ചോദിച്ചു കൊണ്ടേ ഇരിക്കും "ഇപ്പൊ എന്താ പറഞ്ഞതു?" "let us go out for dinner" എന്നതിന്റെ പരിഭാഷ സഹികെട്ട് ചേട്ടന്‍ പറയുന്നതു "നമ്മക്ക് പോയി കഞ്ഞി കുടിക്കാം " എന്നായിരിക്കും കുറച്ചു കഴിയുംപ്പോള്‍ .വീഡിയോ ലൈബ്രറി ക്കാരന്‍ ഒരു ദിവസം ഞങ്ങളെ കണ്ടില്ലെന്കില്‍ 'പനി ആണോ?" എന്ന് ഫോണ്‍ വിളിച്ചു ചോദിക്കുന്ന അവസ്ഥ .
ക്ഷമയുടെ നെല്ലിപടി കണ്ടു തുടങ്ങിയപ്പോള്‍ അമ്മ ഒരു നിയമം വെച്ചു . ഒരു ദിവസം ഒരു സിനിമയെ കാണാവു .അങ്ങനെ കുറച്ചൊക്കെ ശാന്തത കൈവന്നു ഞങ്ങളുടെ പാവം വീടിനു .

ചേട്ടന്‍ പെട്ടിയും കിടക്കയും എടുത്തു പഠിപ്പിന്റെ പേരില്‍ സ്ഥാലം വിട്ടപ്പോള്‍ വീണ്ടും എന്റെ സിനിമ കാണല്‍ അധോഗതിയില്‍ ആയി .
പ്രീ ഡിഗ്രി ക്ക് പഠിക്കുമ്പോഴാണ് ഞങ്ങള്ക്ക് ഒരു തോന്നല്‍ . ഞങ്ങള്‍ ഒക്കെ വലിയ കുട്ടികള്‍ ആയില്ലേ എന്നൊരു കൊനഷ്ട്ടു വിചാരം .
ഇനിയിപ്പോള്‍ അച്ഛന്റെയും അമ്മയുടെയും കുടെയാണോ ഫ്രണ്ട്സ് ഇന്റെ കൂടെ യല്ലേ സിനിമയ്ക്ക് പോകേണ്ടത് എന്നൊരു ചിന്ത .
ഞങള്‍ വീട്ടില്‍ പറഞ്ഞു ‘ഞങ്ങള്‍ 'റോജ ' കാണാന്‍ പോകുവാണ് ".
അമ്മയും അച്ഛനും എന്നെ തമാശ മട്ടില്‍ നോക്കി .
ഇതു തമാശയല്ല എന്ന് അവര്ക്കു മനസ്സിലായപ്പോള്‍ പിന്നെ അത്ഭുതമായി.

കാര്യം അവതരിപ്പിച്ചപ്പോള്‍ എല്ലാ വീട്ടിലെയും സ്ഥിതി ഇതൊക്കെ തന്നെ ആയിരുന്നു.
ഒടുവില്‍ എല്ലാവര്ക്കും സമ്മതം കിട്ടുക തന്നെ ചെയ്തു.ഒരു കരാറില്‍ റീനയുടെ അമ്മച്ചി (അമ്മുമ്മ) കൂടെ വരും. അത് ഞങ്ങള്‍ അങ്ങ് സഹിച്ചു.റീന ഒഴിച്ച്.അങ്ങനെ ഞങ്ങള്‍ ഒരു പട പെണ്‍ പിള്ളേര്‍ അമ്മച്ചിയുടെയും അപ്പുപ്പന്റെയും നേതൃത്വത്തില് 'റോജ' കാണാന്‍ പോയി. ആദ്യമായി കുട്ടുകാരുടെ കൂടെ സിനിമ കാന്നുന്ന ത്രില്ലില്‍ ആയിരുന്നു ഞങ്ങള്‍. റീന മാത്രം മുഖം വിര്‍പ്പിച്ചിരിന്നു.മധുബാല യുടെ ചാട്ടവും ഓട്ടവും ഒന്നും ആദ്യമേ അമ്മച്ചിക്ക് ഇഷ്ടപെട്ടില്ല. അത് തീയറ്റര്‍ മുഴുവന്‍ കേള്‍ക്കുന്നത് പോലെ അമ്മച്ചി അങ്ങ് പറയുകയും ചെയ്തു.
റീന പിന്നെയും മുഖം ചുവപ്പിച്ചു ഇരുന്നു.അമ്മച്ചി ഉറങ്ങി തുടങ്ങിയപ്പോഴാണ് റീനയുടെ മുഖം ഒന്നു തെളിഞ്ഞത്.
കണ്ണൂര്‍ പോയപ്പോ പിന്നെ വീണ്ടും സിനിമയുടെ ഉത്സവ കാലം ആയി.പരീക്ഷ തീര്‍ന്ന സന്തോഷത്തില്‍, പരീക്ഷ മാറ്റി വെച്ച സന്തോഷത്തില്‍,നല്ല സിനിമ എന്ന് ആരോ പറഞ്ഞതു ശരി ആണോ എന്ന് അറിയാന്‍, ഇങ്ങനെ സിനിമ കാണാന്‍ കാരണങ്ങള്‍ ഉണ്ടായി കൊണ്ടേ ഇരുന്നു.നല്ല തല വേദന ഉള്ളപ്പോള്‍ സിനിമ കാണാന്‍ പോക്കുന്ന വഴി വിക്ക്സ് വാങ്ങി പോയിട്ടുണ്ട്. എന്ത് വന്നാലും സിനിമ മാറ്റി വെയ്ക്കുന്ന പ്രശ്നമേ ഇല്ല എന്നതാണ് മട്ട്.

ഇപ്പോള്‍ സിനിമയുമായി വലിയ അകലം.അത്യാഗ്രഹം മുത്തു ഇപ്പോഴും ചേട്ടന്റെ ഡി വി ഡി കള്‍ കൊണ്ടു വയ്ക്കും എന്നല്ലാതെ കാണാന്‍ സമയം കിട്ടാറില്ല. പക്ഷെ അങ്ങനെ ഞാന്‍ തോറ്റു കൊടുക്കില്ല. എന്റെ കുട്ടികള്‍ ഒന്നു വലുതാകട്ടെ ഞാന്‍ കാണാതെ പോയ എല്ലാ സിനിമയും കുത്തിയിരുന്നു കാണും ഞാന്‍ .ആ പ്രതീക്ഷയില്‍ വീണ്ടും കാണണം എന്ന് തോന്നി ചേട്ടന്റെ കൈയില്‍ നിന്നും വാങ്ങിയ ഇജാസത്തും , ചോ‌രന്ഗി ലെനും ആരന്ന്യകവും സ്പര്ശും ഒന്നും തിരിച്ചു കൊടുത്തിട്ടില്ല.
ചേട്ടന് ഇപ്പോഴും നല്ല ഒരു കളക്ഷന്‍ ഡി വി ഡി ഉണ്ട്.ആ അലമാരയുടെ അടുത്ത് കുടി പോകാന്‍ എല്ലാവര്ക്കും പേടി ആണെന്ന് മാത്രം.ഏതെങ്കിലും ഒരു ഡി വി ഡി ആരെങ്കിലും ഒന്നു എടുത്താല്‍ 'വെച്ചിരുന്ന ഓര്‍ഡര്‍ തെറ്റി, അല്ലെങ്കില്‍ കുഴച്ച് മറിച്ചു' എന്നൊക്കെ ഒരു ബഹളം പതിവു.ജീവനില്‍ കൊതിയുള്ള ആരും ആ വഴി പോകാറില്ല .

'വെറുതെ ഒരു ഭാര്യ' കാണ്ടാലോ എന്നൊരു ആലോചന വന്നപ്പോള്‍ ഭര്‍ത്താവിനോട് 'വഴിയേ പോക്കുന്ന വയ്യാവേലി ആണ് എടുത്തു തോളത്തു വെയ്ക്കണ്ട 'എന്നാണ് ആരോ ഉപദേശിച്ചത്. ആഹാ..എന്നാ പിന്നെ കണ്ടിട്ട് തന്നെ വേറെ കാര്യം എന്ന് ഞാനും തീരുമാനിച്ചു.
സിനിമ കഴിഞ്ഞു ഇറങ്ങുപ്പോള്‍ ഒന്നു പേടിപ്പിക്കാന്‍ 'രാജി വെയ്ക്കട്ടെ രാജി വെയ്ക്കട്ടെ ' എന്ന് ചോദിച്ചപ്പോള്‍ 'ഓ, എനിക്ക് രണ്ടു ആണ്‍ കുട്ടികളാ.. ' എന്നായിരുന്നു മറുപടി.ഇവരെ ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല ...

അടുത്ത ലക്ഷ്യം 'തിരക്കഥ '.ഭര്‍ത്താവ് ഒറ്റയ്ക്ക് പോയി കണ്ടു എന്നൊരു നിരാശയില്‍ ഇരിക്കുന്ന സ്വപ്ന കുട്ടുണ്ട്. പിന്നെ 'നല്ല സിനിമ ആണെന്നാ തോന്നുന്നേ' എന്നൊക്കെ പറഞ്ഞു ഞങ്ങള്‍ മസ്തിക്ഷ പ്രക്ഷാളനം നടത്തിയ ഒന്നു രണ്ടു പേരും.പക്ഷെ വീണ്ടും പ്രശ്നം . ഞങ്ങള്‍ ആളെ കുട്ടി വന്നപ്പോഴേക്കും സിനിമ സിനിമയുടെ വഴിക്ക് പോയി കഴിഞ്ഞു .മടങ്ങി വരും എന്ന്‍ പ്രതീക്ഷയില്‍ ആണ് ഞങ്ങള്‍.
വരുമായിരിക്കും അല്ലെ?


************************************
ജാമ്യം :- ഞാന്‍ ഒരു ചിത്രക്കാരി അല്ല.പടം കാണുംപ്പോള്‍ മനസ്സിലാവുന്നുണ്ടല്ലോ ?

Monday, October 13, 2008

ചുക്കു ചുക്കു തീവണ്ടി...



"കുട്ടികളെ,രണ്ടു ദിവസം ഹോസ്റ്റലില്‍ വെള്ളം കാണില്ല. ക്ലാസ്സ് suspend ചെയ്തിട്ടുണ്ട്..."
പിന്നെ മോട്ടോര്‍ കേടായതിനെ കുറിച്ചും അത് നന്നാക്കാന്‍ പോയിട്ട് അതിനെ ഒന്നു തുറിച്ചു നോക്കാന്‍ പോലും മേനക്കെടാത്ത ഭാവി ഇലക്ട്രിക്കല്‍ engineers നെ കുറിച്ചും വാര്ടെന്‍ വാചാലനാകുംപ്പോള്‍ എല്ലാവരും അവരവരുടെ മുറിയിലെക്കൊടും.ഹോസ്റെലിനു പിന്നില്‍ കുറച്ചു ദൂരത്താണ് കിണര്‍. ബക്കറ്റുമായി ഒരു മാരതോന്‍ . ഞാനും ഓടും മുറിയിലേക്ക്.ബക്കറ്റ് എടുക്കാന്‍ അല്ല. കൈയില്‍ കിട്ടിയ തുണികള്‍ ബാഗില്‍ കുത്തിനിറച്ച് വീട്ടില്‍ പോക്കാന്‍. ഒരു ലക്ഷ്യം മാത്രം. 5.00൧൫ നുള്ള മലബാര്‍ എക്സ്പ്രസ്സ് അല്ലെങ്കില്‍ 8.30 നുള്ള കണ്ണൂര്‍ എക്സ്പ്രസ്സ്.

റിസര്‍വേഷന്‍?

ഓ, അങ്ങനെ ഒന്നും ആലോചിക്കാറെ ഇല്ല.

ലേഡീസു കംപാര്‍ട്മെന്റില്‍ നല്ല തമാശ ആണ്.
സ്ഥിരമായി കോഴിക്കോട്-കണ്ണൂര്‍ യാത്ര ചെയുന്ന കുറെ പേരുണ്ട് അതില്‍ . ശരിക്കും ഒരു ഗാന്‍ഗ്. അതില്‍ ടീച്ചര്‍ മാരുണ്ട്. ബാങ്ക് ഉദ്യോഗസ്തര്‍ ഉണ്ട് . വിവിധ ഓഫിസുകളില്‍ പണിയെടുക്കുന്നവര്‍ ഉണ്ട്. അവര്‍ ഓരോ ദിവസവും തവണ വെച്ചു എന്തെങ്കിലും പലഹാരം വാങ്ങി വരും. ട്രെയിന്‍ കണ്ണൂര്‍ വിടുംപ്പോള്‍ എല്ലാവരും കൂടി തുടങ്ങും ബഹളം. പലഹാരം പങ്കു വെയ്ക്കലും വിശേഷം പറയലും.ചിലപ്പോള്‍ അവര്‍ അന്ത്യക്ഷരി കളിക്കും.ചിലപ്പോള്‍ ടോപ്പിക്ക് ആയിടെ ഇറങ്ങിയ സിനിമയെ കുറിച്ചായിരിക്കും.ഏതായാലും യാത്ര അവര്‍ ആഖോഷം ആക്കിയിരുന്നു.
ഏതാണ്ട് 25 മുതല്‍ പെന്‍ഷന്‍ ആവാറായി എന്ന് തോന്നിപ്പിക്കുന്നവര്‍ വരെ ഉണ്ട് ഈ സംഘത്തില്‍. അതൊരു അപൂര്‍വ സംഘം തന്നെ ആയിരുന്നു.

നമുക്കു പിന്നെ 'തിരുന്തോരം' വരെ പോകേണ്ടത് കൊണ്ടു കയറിയാല്‍ ഉടനെ 'ബര്‍ത്ത് പിടിക്കും'.പഴം പോരിയുടെയും വടയുടെയും മണം മുക്ക് തുളച്ചു കാറ്റു കയറിയ വയറ്റില്‍ എത്തും .മണത്തു മണത്തു ഇരിക്കാം എന്നല്ലാതെ വേറെ കാര്യം ഒന്നും ഇല്ല. അത് കൊണ്ടു ജാഡ വിടാതെ പുസ്തകം തുറന്നു പിടിക്കുക തന്നെ ഏക വഴി.

ക്രിസ്തുമസ് അവധി തുടങ്ങുന്ന സമയം. 'നാളെ നാളെ' എന്നൊരു ഗണപതി കല്യാണം ആയി റിസര്‍വേഷന്‍.

"ഓ, നമുക്കങ്ങു ലേഡീസില്‍ പോകാം"മാവേലിക്കരക്കാരിയുടെ ചില്ലുവാതിലുകളിളുടെ കണ്ണുകള്‍ തിളങ്ങി.

"ഓകെ , ശീതള്‍"ഞാനും ഉഷാറായി.

"നമുക്കു നേരത്തെ പോയി സീറ്റ് പിടിക്കണം"ഞങ്ങള്‍ പ്ലാനും പദ്ധതിയും തയ്യാറാക്കി.

"കോഴിക്കോട് വരെ ഞാനും ഉണ്ട്" പ്രസീത.

"പോര്,പോര്"ഞങ്ങള്‍ കുടുംബത്തില്‍ നിന്നു കൊണ്ടു വന്ന സ്വന്തം വണ്ടി എന്ന മട്ടില്‍ ഞങ്ങള്‍ ക്ഷണിച്ചു.
ബുദ്ധിമതികള്‍ ആയ ഞങ്ങള്‍ കോളേജില്‍ നിന്നു നേരത്തെ ചാടി .കൃത്യം 4.00 നു റെയില്‍വേ സ്റ്റേഷനില് എത്തി.

പക്ഷെ ഞങ്ങള്‍ എത്ര നേരത്തെ എത്തിയാലും മംഗലാപുരത്ത് നിന്നും വരുന്ന മലബാര്‍ 5.30 നെ വരൂ എന്നൊരു ഭൂതോദയം ഞങ്ങള്ക്ക് സ്റ്റേഷനില് എത്തിയതിനു ശേഷമാണ് ഉണ്ടായതു.ടിക്കറ്റ് എടുത്തു പെട്ടിയുമായി ഞങ്ങള്‍ ട്രെയിന്‍ കാത്തു നിന്നു.
"പിന്നിലല്ലേ ലേഡീസു കംപാര്‍ട്മെന്റ് വരുന്നതു .നമുക്കു പിന്നോട്ട് പോയി നില്‍ക്കാം" വീണ്ടും ശീതളിന് ബുദ്ധി തെളിഞ്ഞു.
ലേഡീസിലെ പതിവുക്കാര്‍ ഉള്ളത് കൊണ്ടു കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടിയില്ല.
ഞങ്ങള്‍ അവരെ ചുറ്റിപറ്റി നിന്നു. സമയം കഴിയും തോറും ആളുകളുടെ എണ്ണവും കൂടി കൂടി വന്നു.
" ഈ പെണ്ണുങ്ങള്‍ എല്ലാം കുടി ഏത് എങ്ങോട്ടാ?" ഞാന്‍ ആത്മഗതിച്ചു .

"നാളെ തന്നെയാ എല്ലാവര്ക്കും അവധി തുടങ്ങുന്നത്"പ്രസീത GK വിളംബി.

5.30 നു തന്നെ വണ്ടി എത്തി.KSRTC ബസില്‍ കയറാന്‍ ഇത്രയും തിരക്കില്ല.ഉന്തും തള്ളും. ഒരു വിധം വാതിലില്‍ പിടി കിട്ടിയതും ആരോ എന്റെ കൈയില്‍ നുള്ളി.
അറിയാതെ ഞാന്‍ വാതിലിലെ പിടി വിട്ടു. എനിക്ക് കളി മനസ്സിലായി..ചുമ്മാതങ്ങു നിന്നു. അപ്പുറവും ഇപ്പുറവും നിന്നവര്‍ എന്നെ ഉന്തി ഉന്തി വണ്ടിയ്ക്ക് അകത്താക്കി.

അകത്തു അതിലും വലിയ മാമാങ്കം. മംഗലാപുരതുള്ള മലയാളി പെണ്‍കുട്ടികള്‍ മുഴുവന്‍ ആ ട്രെയിനില്‍ കയറി പറ്റിയിട്ടുണ്ട്.

പെട്ടെന്ന് " ഇങ്ങു പോര്,ഇവിടെ സ്ഥലമുണ്ട്" എന്നൊരു ശബ്ദം തലയ്ക്കു മുകളില്‍ നിന്നും.
നീണ്ടു വന്ന കൈയില്‍ തുങ്ങി ഞാന്‍ മുകളിലേക്ക്. അവിടെ അപ്പോഴേ മുന്ന് പേര്‍ ഉണ്ട്. നാല് ബാഗും. ഞാനും എന്റെ ബാഗ് മടിയില്‍ വെച്ചു അതിനിടയില്‍ എന്നെ കുത്തി ത്തിരുകി.
കൂടെ ഇരുന്നവരെ ഞാന്‍ നന്ദി സുചകമായി ചിരിച്ചു കാണിച്ചു.

"ഏതായാലും ഒരാള്‍ കുടി കയറും.ഇയാള്‍ ആകുംപോള്‍ കുറച്ചു സ്ഥലം മതിയല്ലോ എന്ന് വിചാരിച്ചാ" മംഗലാപുരംക്കാരി നയം വ്യക്തമാക്കി.
"എന്റെ ദൈവമേ, ഇന്നു ഞാന്‍ കാണുന്നവര്‍ എല്ലാം ബുദ്ധിമതികള്‍ ആണല്ലോ" ഞാന്‍ നെടുവീര്‍പ്പിട്ടു.
ശീതള്‍ എവിടെയോ ഒന്നു ഞെരുങ്ങി ഇരുന്നു കഴിഞ്ഞു താഴെ.പ്രസീത അപ്പോഴും ഒഴുക്കിലാണ്.

രണ്ടു കവിളുകളിലുടെയും കണ്ണുനീര്‍ ധാരധാരയായി ഒഴുകുന്നുണ്ട്.പ്രശസ്തയായ ഒരു ഡോക്ടറുടെ മകളാണ് പ്രസീത. ലേഡീസു കംപാര്‍ട്മെന്റ് ഒരു പുത്തന്‍ അനുഭവം ആയിട്ടുണ്ടായിരുന്നു.
'ദരിദ്രവാസികളെ...നീയൊക്കെ ഇങ്ങനെ ആണോ എപ്പോഴും പോകുന്നത് 'എന്നൊരു ചോദ്യം ആ കണ്ണുനീരില്‍ മറഞ്ഞു കിടപ്പുണ്ടായിരുന്നോ എന്ന് അറിയില്ല. റോമ നഗരം കത്തി എരിയുംപ്പോഴും നീറോ ചക്രവര്‍ത്തിക്ക് വീണ വായന എന്ന് പറയുന്നതു പോലെ വടയുടെയും പഴം പോരിയുടെയും മണം അവിടൊക്കെ തങ്ങി നിന്നു.
കോഴിക്കോട് പ്രസീത മു‌ക്ക് ചീറ്റി കണ്ണ് തുടച്ചു യാത്രയായി. വട-പഴം പൊരി ഫ്രണ്ട്സും പിരിഞ്ഞു. എങ്കിലും തിരക്ക് പഴയത് പോലെ തന്നെ.ഞാന്‍ ഇരുന്നു ഉറങ്ങി തുടങ്ങി.ശീതള്‍ പതിവു പോലെ കണ്ണുരുട്ടി എന്നെ തുറിച്ചു നോക്കി.
"നല്ല മനസ്സുള്ളവര്‍ക്ക് എവിടെ ഇരുന്നാലും ഉറങ്ങാം " ഞാന്‍ തത്വം പറഞ്ഞു.

ശീതള്‍ വീണ്ടും കണ്ണ് ഉരുട്ടി. മാവേലിക്കര വരെ ഞാന്‍ ഗാഡനിദ്രയില്‍ ആവുക ആണ് പതിവു. രണ്ടുപേരും കൂടെ കണ്ണും തുറന്നു പിടിച്ചു പെട്ടിക്ക് കാവല്‍ ഇരിക്കേണ്ട കാര്യം ഇല്ലല്ലോ. തിരിച്ചു വീട്ടിലേക്കുള്ള പോക്കായത് കൊണ്ടു ആ പെട്ടിയില്‍ കാര്യമായി ഒന്നും ഇല്ല താനും . നാല് ടെക്സ്റ്റ് ബുക്കും വീട്ടില്‍ പോയി അലക്കാം എന്ന് വിചാരിച്ചു കുട്ടി വെച്ചിക്കുന്ന കുറെ ഉടുപ്പുകളും.ശീതള്‍ ഉറങ്ങില്ല എന്ന് ഉഗ്ര ശപഥം എടുത്ത ആളായത് കൊണ്ടു എന്റെ കാര്യം സുഖമായി.

തൃശൂര്‍ കഴിഞ്ഞപ്പോള്‍ വാതിലിനടുത്ത് നിന്നും ഒരു നിലവിളി.
ഞെട്ടി ഉണര്‍ന്ന ഞാനും കൂടെ കാറി. അതിന് ഞാന്‍ പണ്ടേ ഒരു എക്സ് പേര്‍ട്ട് ആണ്. എവിടെ നിലവിളി കേട്ടാലും കൂടെ നിലവിളിക്കും.ഒരു ഭ്രാന്തന്‍ കയറിയതാണ് പ്രശ്നം.പകുതി ഉറക്കത്തില്‍ ആരോ ആ ഭാഗത്തേക്ക്‌ പോയപ്പോള്‍ അയാളെ കണ്ടു പേടിച്ചതാണ്.പേടിപ്പിക്കുന്ന ഒരു രൂപവും ആയിരുന്നു അയാള്‍ക്ക്‌. തടിയും മുടിയും മുഷിഞ്ഞ വേഷവും.അയാള്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി . പിന്നെ പൊട്ടി കരയാനും.

അയാള്‍ കംപാര്‍ട്ട് മെന്റ് ഇന്റെ അകത്തേക്ക് വന്നു . താഴെ ഉണ്ടായിരുന്ന എല്ലാവരും മറു ഭാഗത്തേക്ക്‌ ഓടി. കൂടെ അയാളും .ഒരു വള്ളം ആയിരുന്നെകില്‍ അത് അപ്പോള്‍ മറിഞ്ഞേനെ.ബഹളം കേട്ടു ഉണര്‍ന്നവര്‍ കാര്യം അറിയാതെ ഓടുന്നവരുടെ കൂടെ കുടി.
ആകെ ബഹളം.എന്ത് ചെയ്യണം എന്ന് അറിയാതെ ഞാന്‍ മുകളില്‍ ഇരുന്നു.
"ചെയിന്‍ വലിക്കു,ചെയിന്‍ വലിക്കു"എല്ലാവരും എന്നോട്.
എന്റെ തൊട്ടടുത്ത്‌ തന്നെ ആണ് ചെയിന്‍, ഞാന്‍ അതില്‍ വലിച്ചു നോക്കി. ഒരു അനക്കവും ഇല്ല. എല്ലാ ശക്തിയും പ്രയോഗിച്ചു. "വണ്ണം ഇല്ലെങ്കില്‍ എന്താ എനിക്ക് ഭയങ്കര ആരോഗ്യമാ" എന്നുള്ള എന്റെ അഹങ്കാരം അപ്പാടെ നിമിഷങ്ങള്‍ കൊണ്ടു അപ്രത്യക്ഷമായി.
ബര്‍ത്തിനു മുകളില്‍ ഇരുന്നവര്‍ താഴേക്ക്‌ നോക്കി 'അയ്യോ അയ്യോ ' എന്ന് വിളിച്ചു കൊണ്ടിരുന്നു.
ഭ്രാന്തന്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുക ആണ്. അതിനൊപ്പം യാത്രക്കാരും.അയാള്‍ ഓടി എന്റെ തൊട്ടു താഴെ എത്തി. എനിക്ക് ശബ്ദം പുറത്ത് വരുന്നില്ല.ഞാന്‍ ചെയിന്‍ ഇലെ ഗുസ്തി നിര്‍ത്തി.അയാള്‍ എന്നെ നോക്കി ഒന്നു ചിരിച്ചു. അടുത്തത് എനിക്കിട്ടു രണ്ടു അടി ആയിരിക്കും എന്ന് ഞാന്‍ ഉറപ്പിച്ചു.അല്ലെങ്കില്‍ തെറി .

പെട്ടെന്ന് അയാള്‍ ചെയിന്‍ വലിച്ചു. നിഷ്പ്രയാസം. ഞാന്‍ അടി വീണു എന്ന് വിചാരിച്ചു 'അയ്യോ' എന്ന് കാറി.

ഞങ്ങളെ ഒക്കെ കിടു കിടെ വിറപ്പിച്ചു അത്രയും പെണ്ണുങ്ങള്‍‍ക്ക് ഇടയില്‍ വില്ലന്‍ ചിരിയോടെ നിന്ന ഭ്രാന്തന്‍ പോലീസിനെ കണ്ടതോടെ കവാത്ത് മറന്നു. ശാന്തനായി .
"വരൂ..പോകാം" എന്നൊരു ഡയലോഗോടെ അവരോടൊപ്പം പുറത്തേക്ക്.
കംപാര്‍ട്ട് മെന്റ് ഇല്‍ കുട്ട ദീര്‍ഘനിശ്വാസം .
ശീതള്‍ ഓടി തളര്‍ന്നു ഉറങ്ങി. ഞാന്‍ എന്റെ ഉറക്കം പോയത് കാരണം ശേഷ യാത്രയില്‍ ഞാന്‍ കണ്ണും തുറിച്ചിരുന്നു.

"നല്ല മനസ്സു ഇല്ലാത്തത് കൊണ്ടാവുമോ എനിക്ക് ഉറങ്ങാന്‍ പറ്റാത്തത്?"
*************************************************************
ഇതു കൊണ്ടു ഒന്നും എന്റെ ട്രെയിന്‍ കഥകള്‍ തീരുന്നില്ല.ഇതൊരു തുടക്കം മാത്രം.
എന്റെ പഴയ ട്രെയിന്‍ യാത്രകള്‍ ഓര്‍മിപ്പിച്ച നന്ദകുമാറിന്റെ ഈ പോസ്റ്റിനു നന്ദി.
"ബ്ലോഗിന് ഒരു ചിത്രം വരച്ചു കൂടെ?"എന്നൊരു ചോദ്യം ചോദിച്ചു മുകളില്‍ കാണുന്ന എന്റെ സാഹസത്തിനു കാരണമായ വിക്രമാദിത്യ മഹാരാജാവിനോട്‌ പ്രത്യേകം നന്ദി.ചിത്രം ഈ പരുവത്തില്‍ ആണെന്നുള്ളത്‌ സദയം ക്ഷമിക്കുമല്ലോ.(അണ്ണാറ കണ്ണനും തന്നാല്‍ ആയതു എന്ന
പഴംചൊല്ല് ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും )

Tuesday, September 2, 2008

ശ്രീമംഗല കാഴ്ചകള്‍

"ഇത് ജൈവ വളങ്ങള്‍ മാത്രം ഉപയോഗിച്ചു വളര്‍ത്തിയെടുത്ത എന്റെ സ്വന്തം തോട്ടത്തിലെ ചീര " എന്റെ ചീര തോരനെ നോക്കി ഇന്നലെ ഉച്ചയ്ക്ക് ഓഫീസില്‍ ഇരുന്നു ഞാന്‍ അഭിമാനിച്ചു.
"സ്വന്തം?" സ്വപ്നയുടെ സംശയ കണ്ണുകള്‍ തിളങ്ങി.
"എന്താ സംശയം.എന്റെ തോട്ടത്തിലെ , എന്ന് വെച്ചാല്‍ എന്റെ വീടിനു രണ്ടു മു‌ന്നു മതില്‍ അപ്പുറത്തെ ....ചേട്ടന്റെ 'ശ്രീ മംഗലത്തെ'....എന്റെ ഗൌരി,എന്റെ സുമ, എന്റെ ചേട്ടന്‍,എന്റെ ശ്രീ മംഗലം.അപ്പൊ പിന്നെ അവിടെത്തെ പച്ചകറികള്‍ എന്റെ തന്നെ അല്ലെ?"
"ആണോ?"
"ആണ്.ആവണം.അല്ല പിന്നെ..."
അഞ്ചു കൊല്ലം മുന്പ് എങ്ങനെ ആയിരുന്നില്ല ഈ ശ്രീ മംഗലം.
നിറയെ തെങ്ങ് മാത്രം. നമ്മുടെ സോഫ്റ്റ്‌വെയര്‍ പുലി ആയ ചേട്ടന്‍ കയറി മേഞ്ഞു ഇങ്ങനെ ആക്കി എടുത്തതാണ് .
അപ്പൊ ഇതാ കുറച്ചു ശ്രീ മംഗല കാഴ്ചകള്‍.













എന്റെ ഗൌരി.ഞങ്ങളുടെ ചീര ...



നീല പേരയ്ക്ക ...പേരു പോലെ സുന്ദരി

പച്ച മാങ്ങാ..പച്ച മാങ്ങാ..
മു‌വാണ്ടന്‍

ഒരു നാള്‍ ഞാനും വളരും വലുതാക്കും ...പാവല്‍

ഇപ്പൊ സ്റ്റൈല്‍ ഇല്‍ നിന്നോ ..ഉടനെ നിന്നെ ഞാന്‍ അടുപ്പത്താക്കും .പടവലങ്ങ

കോവയ്ക്ക ഉള്ള ഇടത്തില്‍ ഐശ്വര്യം ചുമ്മാ വന്നു കയറും എന്നാണ് പ്രമാണം .

കണ്ടോ ഞങ്ങടെ വഴ കുലച്ചു നില്ക്കുന്നത് ...

വഴുതനങ്ങ

ഒരു cauliflower പരീക്ഷണം

ശ്..എന്തൊരു എരിവു ...

ഇതും ഒരു ടെറസ്...

'Butter fruit'. മലയാളം എന്താ എന്ന് അറിയാമോ?എനിക്കറിയില്ല.സഹായിക്കു..

ആത്തിചക്ക എന്ന് ഞങ്ങള്‍ വിളിക്കും. നിങ്ങളോ?

കൈതച്ചക്ക

ഇപ്പോഴാണ്‌ ഇവിടെ വിഷു

ഓണം ഒന്നു വന്നോട്ടെ ...എല്ലാം എന്റെ അത്ത പൂക്കളത്തിനു ...

പയറു വള്ളികളില്‍ തുങ്ങി..

കറുത്ത പൊന്നു

തക്കാളി തൈ

വളര്‍ന്നു വളര്‍ന്നു തക്കാളി ഇങ്ങനെ ആയി

രംബുട്ടാന്‍

ഇലന്ത പഴം ..തിന്നിട്ടു വേണം അക കണ്ണ് തുറക്കാന്‍
ഇനിയും ഉണ്ട് കുറെ...പനീര്‍ ചാമ്പ, നെല്ലി, നാരങ്ങ,ചൈനീസ് ഓറഞ്ച്, ചുവന്ന വെണ്ടയ്ക്ക ,ജാതിയ്ക്ക ...
ഇന്നലെ ഞാന്‍ ശ്രീ മംഗലത്ത്‌ ചെന്നപ്പോള്‍ ചേട്ടനും സുമയും ഇന്ത്യ -പാക്കിസ്ഥാന്‍ പോലെ.സംസാരത്തില്‍ ഒരു നാടകീയത.എന്തോ ഒരു സ്പീല്‍ിംഗ് മിസ്‌ടേക്ക് .
കുത്തി കുത്തി ചോദിച്ചപ്പോള്‍ ( അതിന് പിന്നെ ഞാന്‍ മിടുക്കി ആണല്ലോ) തര്‍ക്കം മൂത്തു.
ചേട്ടന് വീട്ടില്‍ 'കേരള കര്‍ഷകന്‍ ' വരുത്തണം.സുമ യ്ക്ക് 'ആരോഗ്യ മാസിക' യും.
"കമ്പ്യൂട്ടറിന്റെ മുന്നില്‍ അനങ്ങാതെ ഇരിക്കുക യല്ലേ ആഴ്ചയില്‍ അഞ്ചു ദിവസവും.വല്ലപ്പോഴും വായിക്കുന്ന ആരോഗ്യമാസികയില്‍ നിന്നാണ് 'കൊളസ്ടോള്‍ വരാതിരിക്കാന്‍ അഞ്ചു വഴികള്‍' എനിക്ക് മനസ്സിലായത്." ഒരു വീട്ടില്‍ ആരോഗ്യ മാസികയുടെ പ്രാധാന്യത്തെ കുറിച്ചു ക്ലാസ്സ് എടുത്തു സുമ.
"പുകയില കഷായത്ത്തെ കുറിച്ചു എനിക്ക് മനസിലായത് കേരള കര്‍ഷകനില്‍ നിന്നാണ്. അത് മതി എവിടെ. "തനി ഭര്‍ത്താവിന്റെ മട്ടില്‍
ചേട്ടന്‍.
കുറെ നേരത്തെ തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ രണ്ടും വരുത്താം എന്നൊരു സമാധാന ഉടമ്പടിയില്‍ അവര്‍ ഒപ്പ് വെച്ചു,

വീട്ടില്‍ വരുംപ്പോള്‍ ഒരു ചാണകം മണം ഉണ്ടല്ലോ എന്ന എന്റെ പരിഹാസം വക വൈയ്ക്കാതെ
'കര്‍ഷക കുടുംബത്തില്‍ അങ്ങനെ ഒക്കെ തന്നെ' എന്നങ്ങു കയറി അഭിമാനിച്ചു ചേട്ടന്‍.
"ഇന്നു തന്നെ അത് ഞാന്‍ ഉണക്കാന്‍ വെയ്ക്കാം " എന്നൊരു ഉത്തമ ഭാര്യ ആയി സുമ .

ഈ സോഫ്റ്റ്‌വെയര്‍ കര്‍ഷകന്‍ എന്നാവും 'കര്‍ഷക ശ്രീ' അവാര്‍ഡ് വാങ്ങുക?

Tuesday, August 5, 2008

എന്തൊരു ചേയ്ഞ്ച്

ഇതു റീന ശ്രീനിവാസന്‍ .അച്ഛന്‍ എഞ്ചിനീയര്‍.റാങ്ക് ഒക്കെ വാങ്ങിയ വലിയൊരു ബുദ്ധിജീവി.ചെന്നൈ യില്‍ ജോലി. അമ്മയും എഞ്ചിനീയര്‍.തിരുവനന്തപുരത്ത് ജോലി. താമസം ഒരു മാലാഖ കുട്ടിയുടെ വീട്ടിനടുത്ത്.
മാലാഖകുട്ടി?

ഓ, ഒന്നു നേരെ നോക്ക് ,ഈ ഞാന്‍ തന്നെ.
ഓ രോത്തരും അവരുടെ ജീവിതത്തിലെ കൈ വിട്ട കളി കളിക്കുന്ന കാലം ഏതാണ്?

പ്രീഡിഗ്രി എന്നാണു എനിക്ക് തോന്നുന്നത്.എന്നാലും റീനയുടെ അത്രയും പിരി പോയ ആരെയും ഞാന്‍ കണ്ടിട്ടില്ല. നമുക്കു റീനയുടെ മുറി ഒന്നു പരിശോധിക്കാം.മേശപ്പുറത്തു വൃത്തിയായി അടുക്കി വെച്ചിരിക്കുന്ന (കൈ കൊണ്ടു തൊടാതെ വെച്ചിരിക്കുന്ന എന്നും പറയാം) പുസ്തകങ്ങള്‍.ചുമരില്‍ മുഴുവന്‍ റീന തന്നെ വരച്ചു ക്രയോന്‍സ് കൊണ്ടു കളര്‍ കൊടുത്ത ഫിടോ ടിടോ പോലുള്ള കാര്‍ടൂണ്‍ കഥ പാത്രങ്ങള്‍.കട്ടിലില്‍ ഗിറ്റാര്‍ .മുറിയുടെ മൂലയ്ക്ക് ഹാര്‍മോണിയം.പോരെ,ചില്ലറ ക്കാരി അല്ല റീന എന്നതിന് തെളിവ്.'Think Positive" എന്നൊരു പോസ്റ്റര്‍ ഞാന്‍ എന്റെ മുറിയില്‍ ഒട്ടിച്ചു നന്നാവാന്‍ ശ്രമിച്ചതിനു എന്നെ നിര്‍ത്തി പൊരിച്ച എന്റെ അമ്മയെ ഇതൊക്കെ ഒന്നു കാണിക്കണം എന്ന് പലപ്പോഴും തോന്നാറുണ്ട്.

അത്ര ചെറിയ ഡിഗ്രി ഒന്നും അല്ലാത്ത പ്രീഡിഗ്രി, ടുഷ്യന്‍, എന്ട്രന്‍സ് ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമേ അല്ല എന്ന മട്ടിലായിരുന്നു റീനയുടെ പെരുമാറ്റം.ഒരു ദിവസം കോളേജ് ചെയര്‍മാനെ തേടി പിടിച്ചു റീന ഒരു പേപ്പര്‍ കൊടുത്തു.
'ദെ, അജയ് ഇതു വാങ്ങിക്ക്"
"എന്താ റീന ഇതു?" അജയ് നിന്നു വിയര്‍ത്തു.
പരസ്യമായി ഒരു പെങ്ങോച്ചു ഒരു കത്തും പിടിച്ച്‌ ....അവന് പേടി. കൂടെ നിന്ന അജയ് യുടെ ഫ്രണ്ട്സ് പോലും തകര്ന്നു പോയി എന്നാണ് റിപ്പോര്ട്ട്.ഏതായാലും പേപ്പര്‍ അജയ്യെ പിടിപ്പിച്ചു റീന. പേപ്പര്‍ തുറന്ന അജയ് ചിരിച്ചു പോയി.
'അജയ് കെ പാസ് സിര്‍ഫ്‌ എക് ഹി കമ്മിസ് ഹായ് ക്യാ?' എന്ന സര്‍ഫ് പരസ്യം ആയിരുന്നു അത്. അയയ്യില്‍ നനചിട്ടിരിക്കുന്ന ഒരു മഞ്ഞ ടീ ഷര്‍ട്ട്‌ ഇന്റെ പടവും.
'ഇതു ഇടുമ്പോ നീ ഒരു സുന്ദരന്‍ ' എന്ന് ഏതോ വിഡ്ഢി പറഞ്ഞതു കെട്ട് ദിവസവും മഞ്ഞ ടീ ഷര്‍ട്ട്‌ ധരിച്ചു വന്നിരുന്ന അജയ് യെ പിന്നെ ആരും ആ ടീ ഷര്‍ട്ട്‌ല്‍ കണ്ടിട്ടില്ല.

യുനിവേര്‍സിറ്റി പരീക്ഷാ ദിവസം രാവിലെ 'ഓ, ഞാന്‍ ഒന്നും നോക്കിയില്ല' എന്ന് പറഞ്ഞിരിക്കുന്ന റീനയുടെ മുഖം എന്റെ ബി.പി കൂട്ടി.
'എന്തെങ്കിലും ഒക്കെ പറഞ്ഞു താ.." എന്റെ നേരെ ആയി ആക്രമണം.
ഞാന്‍ എന്തോ തെറ്റ് ചെയ്തു എന്നാണ് ഭാവം.ഇംഗ്ലീഷ് ഇല്‍ എന്ത് പറഞ്ഞു കൊടുക്കാന്‍.
'നീ അതിലുള്ള ഏതെങ്കിലും കഥ പറഞ്ഞു താ'
കഥയേ...
ഓര്‍ത്തപ്പോള്‍ ഒരു പോ യെം ഓര്‍മ വന്നു. പ്രഭുകുമാരി കാമുകനുമായി കപ്പലില്‍ ഒളിച്ചോടുന്നു.പ്രഭു പിന്നാലെ ഉണ്ട്. കടല്‍ ക്ഷോഭിച്ച് യിരിക്കുകയാണ് .
'മതി,നിര്‍ത്ത്‌. എനിക്ക് മനസിലായി.qayamat se qayamat tak' ഇനി ഞാന്‍ എഴുതികൊള്ളാം .അവരുടെ പേരൊക്കെ ഒന്നു പറഞ്ഞേരെ.'
'എന്ത് പണ്ടാരം എങ്കിലും ആവട്ടെ.ഞാന്‍ പേരും ജാതകവുംവും ഒക്കെ പറഞ്ഞു കൊടുത്തു.ബാകി റീനയുടെ വക. ഏതായാലും പേപ്പര്‍ നോക്കുന്നവര്‍ക്ക് നല്ല ഒരു എന്റര്‍ ടിന്‍ മെന്റ് ആയിരിന്നിരിക്കണം.

കോളേജ് ഇലെ ഗായക സംഘ ത്തില്‍ ഉള്ളത് കൊണ്ടു റീനയുക്ക് സൗഹൃദങ്ങള്‍ക്ക് പഞ്ഞമില്ലായിരുന്നു.ഗിറ്റാര്‍,ഹാര്‍മോണിയം,കീ ബോര്‍ഡ് ഒന്നും ശാസ്ത്രീ യമായി പഠിച്ചിട്ടില്ലെങ്കിലും എല്ലാം ഉപയോഗിക്കാന്‍ എക്സ് പേര്‍ട്ട് ആയിരുന്നു റീന.ചിത്രം വരയ്ക്കും,പക്ഷെ ഇതിനൊക്കെ മുന്നില്‍ നിന്നത് പിരിവിട്ട കളി ആയിരുന്നു എന്ന് മാത്രം. എപ്പോ എന്ത് ചെയ്യും എന്ന് പ്രവചിക്കാന്‍ പറ്റാത്ത സ്വഭാവം.

ഒരു ബന്ദ് ദിവസത്തിന്റെ ആലസ്യത്തില്‍ ഇരുന്ന എന്നെ കുത്തിപൊക്കി കൊണ്ടു പോയി റീന.
'നീ റോഡിന്റെ നടുവിലൂടെ നടന്നിട്ടുണ്ടോ?"
"മനസിലായില്ല"
"ദെ, ഇങ്ങനെ റോഡിന്റെ നടുവിലൂടെ നടന്നിട്ടുണ്ടോ എന്ന്?"റീന റോഡിന്റെ നടുവിലേക്ക്.
"ഇനി റോഡില്‍ ഇരുന്നു നോക്കിയിട്ടുണ്ടോ?"റീന റോഡിന്റെ നടുക്ക് ഇരുന്നു .
ഇനി റോഡില്‍ എന്തെല്ലാം ചെയ്യാം എന്നൊരു അന്തം വിടലുംയി നില്‍ക്കുംപ്പോള്‍ പിന്നില്‍ റീനയുടെ അമ്മച്ചി എത്തി.ബാകി ചിന്ത്യം. ഞാന്‍ എന്റെ വീട്ടിലേക്കും റീന റീന യുടെ വീട്ടിലേക്കും ഓടി.റോഡിനരുക്കില്‍ തന്നെ ആയതു കൊണ്ടു വീട്ടില്‍ പെട്ടെന്ന് എത്തി.

മറ്റൊരു ദിവസം രാവിലെ തന്നെ റീന എന്റെ വീട്ടില്‍ ഹാജര്‍.
'ഇവിടെ പാറ്റ യുണ്ടോ?"
"ഫസ്റ്റ് ഗ്രൂപ്പ് ക്കാരിയായ എന്നോട് ഈ ജാതി അനവിശ്യ ചോദ്യങ്ങള്‍ ചോദിക്കരുത്"
ഇതെന്തു കഥ? റീന നന്നായോ ? ഞാന്‍ സംശയിച്ചു.
"താത്ത ( റീനയുടെ അപ്പു പ്പന്‍ ) വയലില്‍ പോയി തവളയെ പിടിച്ചു തരാം എന്ന് പറഞ്ഞിട്ടുണ്ട്.ഞാനും പോക്കും"
മനസില്ലായി . പ്രാക്ടികല് നന്നാക്കല്‍ ഒന്നും അല്ല ഉദ്ദേശം.വയലില്‍ പോക്കും തവള പിടിക്കലും ആണ് ലക്ഷ്യം.താത്ത എന്ത് ധൈര്യത്തിലാണോ ഈ സംരംഭത്തിന് തുനിഞത്.ഏതായാലും "മേലാല്‍ തവളയെ കുറിച്ചു മിണ്ടുകയോ ഓര്ക്കുകയൊ ചെയ്യരുത്" എന്നൊരു വാണിംഗ് ഓടെ താത്ത തവള പിടുത്തം നിര്‍ത്തി എന്നാണ് പിന്നെ ഞാന്‍ അറിഞ്ഞത്.

കെമിസ്ട്രി ടുഷ്യന്‍ ആയിരുന്നു റീനയുടെ മറ്റൊരു വിളയാടല്‍ ഇടം. ക്ലാസിനു വരാതിരിക്കുക, ഇനി വന്നാലും കണ്ണടച്ച് ചിന്തിച്ചിരിക്കുക, ഓര്‍ഗാനിക്‌ കെമിസ്ട്രി യോ അതെന്താ എന്ന് ക്ലാസ്സിന്റെ അന്ത്യത്തില്‍ നിഷ്കളങ്ക്കയായി സര്‍ ഇനോട് ചോദിക്കുക തുടങ്ങിയ വിക്രിയകള്‍ കുടിയപ്പോള്‍ സര്‍ റീനയുടെ വീട് അന്വേഷിച്ചിറങ്ങി.
എന്റെ അച്ഛനെ പരിചയം ഉള്ളത് കൊണ്ടു എത്തിച്ചേര്‍ന്നത് എന്റെ വീട്ടില്‍.
അശ്വതി യുടെ വീടിനു അടുത്താണ് എന്ന് അറിയാം.ഏതാ റീനയുടെ വീട്?
മാലാഖകുട്ടി യുടെ തലയില്‍ രണ്ടു കൊമ്പ് മുളച്ചു. കൈയില്‍ കുന്തം പ്രതിക്ഷപെട്ടു.പിന്നില്‍ വാല്‍. നിഷ്കളങ്ക്കയായി അവള്‍ റീനയുടെ വീട് കാണിച്ചു കൊടുത്തു.അകത്തു കയറാനുള്ള ദൈര്യം ഇല്ലാത്തതു കൊണ്ടു 'അണ്ണാറക്കണ്ണനും തന്നാല്‍ ആയതു " എന്ന് മനസില്‍ പറഞ്ഞു മടങ്ങി.

അടുത്ത ദിവസം ആണ് ബാക്കി കഥ ഞാന്‍ അറിയുന്നത്.പറഞ്ഞതു സര്‍ തന്നെ.
'കുട്ടികളെ, ഇന്നലെ ഞാന്‍ എന്റെ ഒരു student ഇന്റെ വീട്ടില്‍ പോയി. ആരാണെന്നു പറയുന്നില്ല.ഇവിടെ ഇരിക്കുന്ന ചിലര്‍ക്കെന്കിലും അറിയാം അതാരാണെന്നു. ചെന്നപ്പോള്‍ ഞാന്‍ കണ്ടത് അച്ഛന്‍ കുട്ടികളും കൂടെ ചീട്ടു കളിക്കുന്നു."
സാറിന് അതിന്റെ ഷോക്ക് ഇതു വരെ മാറിയിട്ടില്ല എന്ന് മുഖ ഭാവത്തില്‍ നിന്നും വ്യക്തം.
"എന്നിട്ട് എന്നോട് ഒരു ചോദ്യം'സാറേ , കുടുന്നോ?' എന്ന് എനിക്ക് ഇവരെ ഒന്നും മനസിലാവുന്നില്ല.എങ്ങനെ ആ കുട്ടി പഠിക്കും"
സാറിന് അറിയില്ലാലോ റീനയുടെ വീട്ടില്‍ എപ്പോഴും ആഖോഷങ്ങള്‍ ആണെന്ന്.

പ്രീഡിഗ്രി സാഹസങ്ങള്‍ ഒക്കെ കഴിഞ്ഞു റീന ഫിസിയോതെരപി പഠിക്കാന്‍ കോട്ടയത്ത് പോയി. ഞാന്‍ കണ്ണൂര്‍ ക്കും . ഇടയ്ക്ക് വന്നപ്പോള്‍ ഏതോ പരസ്യത്തിനു റീന പാടി എന്ന് അമ്മ പറഞ്ഞു. മറ്റൊരു അവധിക്കു അറിഞ്ഞത് റീനയുടെ കല്യാണ വാര്‍ത്തയാണ്.ഹോസ്പിടല്‍ മാനേജ് മെന്റ് ഒക്കെ പഠിച്ച ആളാണ് വരന്‍. ചെന്നൈ സ്വദേശി.റീനയുടെ അച്ഛന്റെ തമിള്‍ ബന്ധം വഴി വന്ന വിവാഹം. കല്യാണവും റീനയും കുടി കൂട്ടി വായിക്കണേ എനിക്ക് വിഷമം ആയിരുന്നു. മലയാളം തീരെ അറിഞ്ഞു കുടാത്ത വരനോട് 'My friends. Aswathy is my sir's daugther' എന്നൊക്കെ പരിചയപ്പെടുത്തി റീന.ജീവിത കാലം മുഴുവന്‍ ഇവര്‍ ഇങ്ങനെ ABCD പറഞ്ഞു കളിക്കുമോ എന്നൊരു അന്താളിപ്പായി എനിക്ക്.

പിന്നീട് ഒരു സ്റ്റഡി ലീവ് ആഖോഷത്തിനു ഇടയിലാണ് റീന പ്രതിക്ഷപെട്ടത്‌. വന്നപാടെ ഞങ്ങളുടെ കര്‍ട്ടന്‍ പരിശോധിച്ച് .
'മഞ്ഞ പെയിന്റ് ആണ് ഞങ്ങളുടെ ചുമരിനു.ചെക്ക് ഡിസൈന്‍ ഉള്ള കര്‍ട്ടന്‍ ചേരുമോ?"റീന എന്നെ ഞെട്ടിച്ചു.
പിന്നെ എനിക്ക് ഞെട്ടാനെ നേരം ഉള്ളായിരുന്നു.അമ്മയോടാണ് സംസാരം മുഴുവന്‍.
'വാഷിംഗ്‌ മെഷീന്‍ സെമി ആണോ നല്ലത് ഫുള്‍ ഓടോമടിക് ആണോ നല്ലത്?'
"4: 1 ആയാണോ 3:1 ആയാണോ അറിയും ഉഴുന്നും വെള്ളത്തില്‍ ഇടുന്നത്‌?"
"ചെറു ചൂടിലാണോ തണുത്ത പാലാണോ ഉറ ഒഴിക്കാന്‍ നല്ലത്?"
റീന പോക്കുന്നത് വരെ എനിക്ക് ശബ്ദിക്കാന്‍ കഴിഞ്ഞില്ല. പോയപ്പോള്‍ ഇത്രയും മാത്രമെ പറയാന്‍ കഴിഞ്ഞുള്ളൂ ."എന്തൊരു ചേഞ്ച്‌"

എന്റെ കല്യാണത്തിന് റീനയുക്ക് വരാന്‍ പറ്റിയില്ല. ഞങ്ങള്‍ വീടും മാറി. രണ്ടു മാസം മുന്പ് ഞാന്‍ റീനയെ വീണ്ടും കണ്ടു.ഒരു തുണി കടയില്‍ വെച്ചു.അപ്പൊ കിട്ടിയ വിവരങ്ങള്‍.
'ഫിസിയോതെരപി തന്റെ വഴി അല്ല എന്ന് തിരിച്ചറിഞ്ഞു ..... ഇന്റെ കീഴില്‍ ഹിന്ദുസ്ഥാനി പഠിക്കുന്നു. കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് പഠിക്കുന്നു.മോള്‍ വീട്ടില്‍ അമ്മയോടൊപ്പം.ഭര്ത്താവ് ഡല്‍ഹിയില്‍.
"നീ നോക്കിക്കോ സിനിമയുടെ ഒക്കെ ടൈറ്റില്‍ ഇല കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് റീന ശ്രീനിവാസന്‍ എന്ന് എഴുതി കാണിക്കും.'
പഴയ റീനയുടെ അവശിഷ്ടങ്ങള്‍ എവിടെ ഒക്കെയോ .വീണ്ടും ചേഞ്ച്‌. ഈ ചേഞ്ച്‌ നല്ലതിനാണോ എന്ന് അറിയില്ല . എങ്കിലും റീന വീണ്ടും റീന ആയി എന്ന് തോന്നുന്നില്ലേ നിങ്ങള്ക്ക്?

Tuesday, July 15, 2008

ഒരു സോഫ്റ്റ്‌വെയര്‍ മറവി

എന്നും എന്റെ ഒരു ദിവസം തുടങ്ങുന്നത് ഒരു അലാറത്തിന്റെ അകമ്പടിയോടെ ആണ്.പണ്ടും അത് അങ്ങനെ തന്നെ.എഴുതേണ്ട അസ്സൈന്മെന്റ് ,കോപ്പിയടിക്കേണ്ട ലാബ് റെക്കോര്‍ഡ് ഒക്കെ എന്നെ നോക്കി പല്ലിളിക്കുംപ്പോള്‍, 'എല്ലാം രാവിലെ...' എന്നൊരു ആത്മഗതതോടെ അലാറം വെച്ചു ഞാന്‍ കട്ടിലിലേക്ക് ചരിയും.

രാവിലെ അലാറം കേള്‍ക്കുംപ്പോള്‍ ചാടി എഴുന്നേല്‍ക്കും.അതേ വേഗത്തില്‍ ടൈം പീസിന്റെ പള്ളയ്ക്കു ഒന്നു കൊടുത്തിട്ട് വീണ്ടും കട്ടിലിലേക്ക്.പിന്നെയാണ് മനസ്സു കയറി അങ്ങ് തലയെ ഭരിക്കുന്നത്‌.അസ്സൈന്മെന്റ് എഴുത്ത് , റെക്കോര്‍ഡ് കോപ്പിയടി എല്ലാം സ്വപ്നത്തില്‍ ഞാന്‍ ഒപ്പിച്ചെടുക്കും.പിന്നെ ശാന്തമായി ഉറങ്ങാം.ഒന്നും ബാക്കി വെച്ചില്ല എന്നൊരു സമാധാനം മനസിന്‌.

രാവിലെ കൊകക്രി കാണിച്ചു , അസ്സൈന്മെന്റ് എഴുത്ത് കാത്തിരിക്കുന്ന ഒഴിഞ്ഞ വെള്ള കടലാസ്സും,ലാബ്‌ റെക്കോര്‍ഡ് ഉം ...ശേഷം ചിന്ത്യം .

ഇതൊരു സ്ഥിരം കലാപരിപാടി ആയപ്പോള്‍ 'പോക്കത്ര ശരിയല്ലലോ കുഞ്ഞേ..' എന്നൊരു അപ്പുപ്പനായി ടൈം പീസ്. ഓ.കെ.വഴിയുണ്ട്.അലാറം അടിച്ചാല്‍ കേള്‍ക്കണം ,പക്ഷെ ഓഫ് ചെയ്യാന്‍ പാടില്ല.

ഞാന്‍ എന്റെ ബുദ്ധി എടുത്തങ്ങു പ്രയോഗിച്ചു.നിരനിരയായി ഇട്ടിരിക്കുന്ന മുന്ന് മേശകള്‍ക്കു അപ്പുറമാണ് എന്റെ കട്ടില്‍.മുന്നാമത്തെ മേശപുറതെക്ക് മാറ്റി ടൈം പീസിന്റെ സ്ഥാനം.അലാറം കേള്‍ക്കാന്‍ പറ്റും പക്ഷെ ഓഫ് ചെയ്യണമെങ്കില്‍ എഴുനേറ്റു നടന്നു പോയാലെ പറ്റു.

'മിടുക്കി' ഞാന്‍ എന്നെ അഭിനന്ദിച്ചു.

ബ്രഹ്മ മുഹൂര്‍ത്തതില്‍ തന്നെ ടൈം പീസ് അതിന്റെ പണി ചെയ്തു.എപ്പോഴത്തെയും ഓര്‍മ്മയില്‍ ഞാന്‍ ടൈം പീസ് മേശപ്പുറത്തു തപ്പി നോക്കി.

'ഓ, ഓര്‍മ്മയുണ്ട്.മുന്നാമത്തെ മേശപ്പുറത്തു.' ഞാന്‍ എഴുന്നേറ്റു.

ഒരു കോലാഹലം കെട്ട് ഞെട്ടി ഉണര്‍ന്നു ലൈറ്റ് ഇട്ട സഹമുറിയത്തിമാര്‍ കണ്ടത് മേശപ്പുറത്തു നില്ക്കുന്ന എന്നെ.ടൈം പീസിനടുത്തു എത്തി.പക്ഷെ പോയ റൂട്ട് തെറ്റി.നിലത്തു കു‌ടി പോകുന്നതിനു പകരം മേശപ്പുറത്തു കുടി ആയിപോയി യാത്ര.ഏതായാലും ഇത്രയൊക്കെ ആയപോഴേക്കും ബോധം വീണു.



കാലം കുറേയങ്ങു പോയെങ്കിലും ഇപ്പോഴും ഒരു അലാറം എന്റെ ജീവിതവുമായി കുടികുഴഞ്ഞു കിടക്കുന്നു. ഇന്നലെയും ആ ണിം...കേട്ടു തന്നെയാണ് ഞാന്‍ ഉണര്‍ന്നത്.ചാടി എഴുന്നേറ്റതേ ഓര്‍മയുള്ളൂ,പിന്നെ പതിവു സര്‍ക്കസ് തുടങ്ങി.അടുക്കളയിലും വരാന്തയിലും പുറത്തും എന്ന് വേണ്ട വീടിന്റെ എല്ലാ മുക്കിലും മൂലയിലും നിറഞ്ഞു കവിഞ്ഞു ഞാന്‍ ഒഴുകി .

എല്ലാം കഴിഞ്ഞു മുഖത്ത് മൊത്തം കോണ്ഫിടന്സും (?) സന്തോഷവും ഒക്കെ ഫിറ്റ് ചെയ്തു ഓഫീസില്‍ എത്തേണ്ട ആവശ്യകത ,പ്രതേകിച്ചും ഇക്കാലത്ത് , ഞാന്‍ പറയണ്ടല്ലോ.ഇന്നലെ ഓഫീസില്‍ എത്തിയ എന്നെ വരവേറ്റത് ഒരു ആള്‍ക്കുട്ടം. ഡയരക്ടര്‍ മുതല്‍ ഇങ്ങോട്ട് എല്ലാ തലകളും പുറത്തു തന്നെ ഉണ്ട്.

അറിയാതെ എന്റെ കണ്ണ് വാച്ചിലേക്ക്. കൃത്യം അഞ്ചു മിനിട്ട് ലേറ്റ്.

'ഇത്രയും നേരം മന്ത്രി അശ്വതിയെ കാത്തിരിക്കുക ആയിരുന്നു.ഇപ്പൊ പോയതേ ഉള്ളു.'ഡായരക്ടരുടെ വക.പിന്നില്‍ ഭുത ഗണങ്ങളുടെ കുട്ടചിരി. പണ്ടൊക്കെ ടി.വി.യില്‍ കാണിക്കുന്ന കോമഡി സീരിയലുകളില്‍ തമാശയ്ക്ക് ഒപ്പം പ്ലേ ചെയ്യുന്ന റെക്കോര്‍ഡ് ചെയ്തു വെച്ചിരിക്കുന്ന ചിരിയുടെ സൌണ്ട് ട്രാക്ക് ഓര്‍മ്മ വന്നു.

മന്ത്രിയുടെ സര്‍പ്രൈസ് വിസിറ്റ് പ്രമാണിച്ച് പുറതെതിയതാണ് എല്ലാവരും എന്ന് എനിക്ക് പിന്നീടാണ് മനസിലായത്.ഓഫീസിനകത്ത് മറ്റൊരു ചെറിയ ആള്‍ക്കുട്ടം. ഓ, ഇന്റര്‍വ്യൂ വിനു വന്നതാണ്.പാവങ്ങള്‍. കാണാന്‍ പോകുന്ന പൂരം പറഞ്ഞരിയിക്കണ്ട.

'Excuse me...' പിന്നില്‍ നിന്നൊരു ശബ്ദം.

ഒരു സുന്ദരന്‍, സുകുമാരന്‍ പിന്നില്‍ .

'... സാറിന്റെ മോള്‍ അല്ലെ?' ഇതു ഒരു സ്ഥിരം ചോദ്യം ആണ്. അധ്യാപരുടെ മക്കള്‍ ഏത് നിമിഷവും പ്രതീക്ഷിച്ചിരിക്കേണ്ട ചോദ്യം.സാദാ ജാഗ്രതെ...

'ഞാന്‍ സുരേഷ്.സാറിന്റെ സ്റ്റുഡന്റ് ആണ് '

'ഇവിടെ?'

'വൈഫിനു ഇന്റര്‍വ്യൂ.ഇതാണ് വൈഫ്‌ സരിത. കുറെ കാലമായോ ഇവിടെ?'

'കുറച്ചു നാളായി.വൈഫ്‌?'

'നേരത്തെ ജോലി ചെയ്തിരുന്നു.ഞാന്‍ ഇങ്ങോട്ട് ട്രാന്‍സ്ഫര്‍ ആയപ്പോള്‍ അത് വിട്ടു.'

അടുത്ത് നിന്ന നീല ചുരിദാര്‍ ക്കാരി ചിരിച്ചു. ഇന്റര്‍വ്യൂ വിന്റെ യാതൊരു പരിഭ്രവും മുഖത്തില്ല.

'ഞാന്‍ എത്ര കണ്ടതാ' എന്നൊരു ഭാവം. അത് പിന്നെ ,ആ കുട്ടിക്കെന്നല്ല അവിടെ നിന്ന ആര്ക്കും പരിഭ്രമം ഒന്നും ഉണ്ട് എന്ന് തോന്നിയില്ല.



'അശ്വതിയുടെ relative ആണോ?' ആ വഴി വന്ന കൊലിഗു പയ്യന്‍ മനോജ്.

'അല്ല, എന്റെ അച്ഛന്റെ സ്റ്റുഡന്റ് ആണ് .വൈഫ്‌ നു ഇന്റര്‍വ്യൂ.' ഞാന്‍ സരിതയെ നോക്കി പറഞ്ഞു.

അപ്പോള്‍ മനോജിന്റെ ഒരു മട്ടും ഭാവവും കണ്ടു ഞാന്‍ ഞെട്ടി പോയി.സരിതയെ നോക്കി അന്തം വിട്ടു നില്‍ക്കുക യാണ് കക്ഷി.

'ദൈവമേ ഇവന്റെ വല്ല പഴയ ലൈനും ആണോ?'

'എന്താ കാര്യം?' ഞാന്‍ കണ്ണ് കൊണ്ടു എന്തോ ഒരു ഗോഷ്ടി കാണിച്ചു ചോദിച്ചു.
'ഞാന്‍ അവിടെയോ വെച്ചു കണ്ടിട്ടുണ്ട്.നല്ല പരിചയം തോന്നുന്നു.REC യിലാണോ പഠിച്ചത്?' സുരേഷിനെ തീരെ മൈന്‍ഡ് ചെയ്യാതെ മനോജിന്റെ ചോദ്യം സരിതയോട്.
'അല്ല ഞാന്‍ TKM ഇലാ പഠിച്ചത്.'
'പിന്നെ കോട്ടയത്ത്‌ വീട്?'
'ഓ, എന്റെ വീട് കൊല്ലത്ത് തന്നെയാ'

മനോജ് വിടാനുള്ള ഭാവം ഇല്ല.കണ്ടു പിടിച്ചേ അടങ്ങു.ഇവനാര് സി.ബി.ഐ ഓ?
'മുന്പ് വര്‍ക്ക് ചെയ്യ്തത് എവിടെയാ?'
'TCS ഇല്‍ '
'പക്ഷെ എനിക്കറിയാം, നല്ല പരിചയം ഉണ്ട്.എവിടെ വെച്ചാണെന്ന് മനസില്ലവുന്നില്ല.'
സുരേഷ് ഒന്നും മിണ്ടാതെ നില്‍ക്കുക ആയിരുന്നു.

'എന്റെ മനോജേ, എവിടെയെങ്കിലും വെച്ചാകട്ടെ.നീ ഒന്നു പോ.ഞാനും എന്റെ സീറ്റില്‍ ഒന്നു എത്തട്ടെ.' ഞാന്‍ മനസ്സില്‍ പറഞ്ഞു.


പണ്ടു ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്തു അച്ഛനും അമ്മയും ഞാനും കുടി ഒരു കടയില്‍ പോയി. അവിടെ വെച്ചു കണ്ട ഒരു സ്ത്രി യെ അമ്മയ്ക്ക് നല്ല പരിചയം.സാരി വാങ്ങാനുള്ള അമ്മയുടെ ഇന്റെരെസ്റ്റ് ഒക്കെ പോയി.
'ഞാന്‍ ഇവരെ കണ്ടിട്ടുണ്ട്' അമ്മ മുയലിന്റെ മുന്നാമത്തെ കൊമ്പില്‍ പിടിച്ചു.
'ഓ,വല്ല സ്റ്റുഡന്റ്സിന്റെയും അമ്മയായിരിക്കും.' അച്ഛന്‍ സമാധാനിപ്പിക്കാന്‍ നോക്കി.
'അല്ല,അല്ല, നമ്മുടെ വീട്ടില്‍ വന്നിട്ടുണ്ട്' എന്നായി അമ്മ.
അച്ഛന്‍ ക്ഷമ യുടെ നെല്ലി പടി കണ്ടു തുടങ്ങിയപ്പോള്‍ കടക്കാരന്‍ ഇടപെട്ടു.
' അത് ദൂരദര്‍ശനില്‍ വാര്ത്താ വായിക്കുന്നവരാ..' എന്നൊരു ആശ്വാസം ഉണ്ടാക്കി കടക്കാരന്‍ അമ്മയ്ക്ക്.വീട്ടില്‍ വന്നതിന്റെ ഗുടന്‍സ് അപ്പോഴല്ലേ മനസിലായത്.


മനോജ് വാശിയിലാണ്.സുരേഷിന്റെ വീട്,ബന്ടുജനങ്ങള്‍, ആ വഴിക്കായി അന്വേഷണം.സരിത ഏതോ IT മാഗസീന്‍ മറിക്കുന്നു .
'എന്നെ രക്ഷിക്കു..' എന്ന മട്ടില്‍ സുരേഷ്.
'കൊല്ലത്ത് ഞാന്‍ വന്നിട്ടുണ്ട്. പക്ഷെ അങ്ങനെ അല്ല. ഇനി ട്രെയിനില്‍ വെച്ചാണോ?'
സുരേഷ് 'ഭൂമി ഉരുണ്ടതല്ലേ 'മട്ടിലുള്ള ലോക തത്വങ്ങള്‍ വിളമ്പി തുടങ്ങി. സരിതയുക്ക് വലിയ മൈന്‍ഡ് ഇല്ല.
'എവിടെ വെച്ചായിരിക്കും? എന്നെ പരിചയം തോന്നുന്നുണ്ടോ?' മനോജ് വീണ്ടും .
'ങാ,ഉണ്ട്" സരിത നിസ്സംഗ ഭാവത്തില്‍ .
എന്നിട്ടാണോ ഇതു വരെ മൊഴിയാതെ ഇരുന്നത്. ഭയങ്കരി .ഞാനും സുരേഷും അത്ഭുതപെട്ടു . ചെറിയ ഒരു ദേഷ്യവും തോന്നി.
'കണ്ടോ ഞാന്‍ പറഞ്ഞില്ലേ? എനിക്ക് തെറ്റില്ല.' എന്നായി സോഫ്റ്റ്‌വെയര്‍ ജാട.
'എന്നെ പണ്ടു പെണ്ണ് കാണാന്‍ വന്നിട്ടുണ്ട്' ഇത്രയും പറഞ്ഞു സരിത ഭവഭേദമൊന്നും ഇല്ലാതെ മാഗസിനിലേക്കു നോക്കി.
'പൊടി പോലുമില്ല കണ്ടു പിടിക്കാന്‍ ' എന്ന് കേട്ടിട്ടില്ല? അത് തന്നെ ആയി പിന്നെ മനോജ്.സുരേഷ് ചിരി അടക്കാന്‍ പാടുപെട്ടു.

ആയിരത്തൊന്നു ചായയും അത്രയും തന്നെ ലഡ്ഡു വും കഴിച്ചു രസിച്ച ഇവനൊക്കെ എന്റെ സമയം കുടി മേനകെടുതാതെ ഈ ഒരു ചായ എങ്കിലും ഓര്‍ത്തു വെച്ചു കു‌ടായിരുന്നോ?

Monday, June 23, 2008

ഡ്രാക്കുളയും ഞാനും

കുട്ടിക്കാലത്ത് ഞാന്‍ കണ്ടിട്ടുള്ള സ്വപ്നങ്ങളില്‍ തിളങ്ങി നിന്നവന്‍ ആരായിരുന്നു? ചുവന്നു തിളങ്ങുന്ന കണ്ണുകളും കു‌ര്‍ത്ത പല്ലുകളും ഉള്ള ക്രുരന്‍.സംശയം വേണ്ട . അത് അവന്‍ തന്നെ. ബ്രൌണ്‍ സ്ട്രോക്കരുടെ ഓമന പുത്രന്‍ ഡ്രാക്കുള.

മു‌ന്നാം ക്ലാസ്സിലോ നാലാം ക്ലാസ്സിലോ പഠിക്കുമ്പോഴാണ് ഡ്രാക്കുള എന്റെ സ്വപ്നങ്ങളില്‍ ചേക്കേറിയത്.രാത്രി എനിക്ക് ഒരു പേടി സ്വപ്നമായി.കണ്ണടച്ചാല്‍ ഡ്രാക്കുള മുന്നില്‍.അക്കാലത്തു ഞങ്ങളുടെ വീട്ടില്‍ ഒരു ചിറ്റപ്പനും താമസം ഉണ്ടായിരുന്നു.അച്ഛന്റെ സഹോദരീ ഭര്‍ത്താവ്.കഥ പറച്ചിലിന്റെ ഒരു ആശാന്‍.രണ്ട ഹീറോകളെ പുള്ളിക്ക് ഉള്ളു .കായംകുളം കൊച്ചുണ്ണിയും കടമറ്റത്തു കത്തനാരും.ഇപ്പോള്‍ വിവധ സീരിയല്ലുകളിലായി രണ്ടു പേരും ഫേമസ് ആയി.
ഇതു കാലം കുറച്ചു പഴയതാണ്.ഞങ്ങളുടെ പ്രായത്തിലെ ആര്‍ക്കും ഇവരെ കുറിച്ചു വലിയ വിവരം ഇല്ല. പഠിക്കുന്നതോ ഒരു കോണ്‍വെന്റ് സ്കൂളില്‍.മിക്കി മൗസ് ആണ് അവിടെ ഹീറോ. അത് കൊണ്ടു ഞാനും ഏട്ടനും മാത്രമെ കഥ പറച്ചില്‍ കഴിഞ്ഞുള്ള ഡിസ്കഷനില്‍ പങ്കിടുക്കാന്‍ ഉണ്ടാവാറുള്ളു.ഞങ്ങള്‍ സാദാ യക്ഷികഥകള്‍ സിസ്റ്റര്‍ കേള്‍ക്കാതെ പറഞ്ഞു .കൈകഴുകാന്‍ ക്യൂ നില്‍ക്കുമ്പോള്‍ , സ്കൂളില്‍ നിന്നു തിരിച്ചു നടക്കുമ്പോള്‍ ഒക്കെ ഞങ്ങള്‍ ഈ കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ചു പറഞ്ഞു രസിച്ചു.

എന്ത് വന്നാലും എന്റെ അക്കാലത്തെ ഹീറോ ആയ ഏട്ടന്‍ രക്ഷിചോളും എന്നൊരു വിശ്വാസം എനിക്ക് അന്ന് ഉണ്ടായിരുന്നു.
'ഒരു പ്രശ്നമുണ്ട്.ഈ ഡ്രാക്കുളയുക്ക് നിഴലില്ല,പ്രതിഛായയുമില്ല.അതായത് തൊട്ടു പിന്നില്‍ നിന്നാലും അറിയില്ല.'ഏട്ടന്‍ മുന്‍കൂര്‍ ജാമ്യം എടുത്തു.

എന്റെ അവസാന ആശ്രയവും പോയി.ഡ്രാക്കുള വന്നാല്‍ എന്റെ കാര്യം കട്ടപൊക.
രാത്രി യാകുമ്പോള്‍ ഞാന്‍ അവിടെയും ഇവിടെയും കറങ്ങി നടക്കും.
ഇതിനൊന്നും ഉറക്കവും ഇല്ലേ?' എണ്ണ അമ്മയുടെ ചോദ്യം നടിക്കും.

തീരെ വിടുന്നില്ലെന്കില്‍ പഠിക്കുന്ന പുസ്തകം വരെ വായിച്ചു കളയും.'പഠിക്കണ്ട' എന്ന് ലോകത്ത് ഒരു അമ്മയും ഇതു വരെ പറഞ്ഞിട്ടില്ല എന്നൊരു ധൈര്യം എനിക്കുണ്ട്.സത്യം എനിക്കല്ല്ലേ അറിയൂ.കണ്ണടച്ചാല്‍ 70 മം സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുക അല്ലെ ഡ്രാക്കുള .
മിക്കവാറും സ്വപ്നങ്ങളില്‍ വീടായിരിക്കും ബാക്ക് ഗ്രൌണ്ട്.അമ്മയും ഞാനും ഏട്ടനും ഇരുന്നു സംസാരിക്കുന്നു.വരാന്തയില്‍ എന്തൊക്കെയോ കോലാഹലം.സ്വപ്നത്തിലും ബുദ്ധിമതി യായ എനിക്ക് മനസിലാവുന്നു...
വന്നല്ലോ ഡ്രാക്കുള.
ഞാനും ഏട്ടനും അടുക്കളയില്‍ നിന്നു വരാന്തയിലേക്ക്‌.ഡ്രാക്കുള അടുക്കളയുടെ അടുത്ത് എത്തി കഴിഞ്ഞു .പിന്നെ ഭീകരമായ യുദ്ധം.കുരിശു കാണിക്കുന്ന പരിപാടി എനിക്ക് എന്ന് അറിയില്ല.കൈയില്‍ കിട്ടുന്ന ഉള്ളി,നാരങ്ങ ,ഉരുളകിഴങ്ങ് ഇതൊക്കെ ഡ്രാക്കുള യുടെ നേരെ വലിച്ച് എറിഞ്ഞാണ് യുദ്ധം.യുദ്ധത്തിന്റെ ക്ലൈമാക്സ് ഇന് മുന്പേ ഞാന്‍ ഉണരും.ആശ്വാസം.അല്ലെങ്കില്‍ എന്നെയോ ഡ്രാക്കുള യെയോ രക്തത്തില്‍ കുളിച്ചു കാണേണ്ടി വന്നേനെ.

ആരെങ്കിലും ഒരേ സ്വപ്നം രണ്ടു തവണ കാണാറുണ്ടോ എന്നറിയില്ല. അങ്ങനെയും കണ്ടു ഞാന്‍ ഒന്നു.കഥാ പത്രങ്ങള്‍ ഒക്കെ പഴയത് തന്നെ. ഒളിച്ചു കളിക്കുന്ന ഞാനും ഏട്ടനും. ഒളിച്ചിരിക്കുന്ന ഏട്ടനെ കണ്ടുപിടിക്കാന്‍ ഓടുന്ന ഞാന്‍. പല ഉ‌ടുവഴി കളിലുടെയും ഓടി ഞാന്‍ ഒരു പഴയ വീട്ടിലെത്തുന്നു. കുറച്ചു ഉയരത്തിലാണ് വീട്. പടികള്‍ കയറി കഴിയുമ്പോള്‍ ഒരു മുറ്റം.മുറ്റത്തിന്റെ അറ്റത്ത്‌ ഒരു കിണര്‍.

മുറ്റം കടന്നു ഞാന്‍ വീട്ടിനടുത്ത് എത്തുമ്പോള്‍ പിന്നില്‍ ഒരു പൊട്ടിച്ചിരി.ഞെട്ടി തിരിഞ്ഞു നോക്കുമ്പോള്‍ താടി നീട്ടിയ മന്ത്രവാദി. മുന്നില്‍ തീകുണ്ഡം.കൈയില്‍ എല്ല്.മൊത്തത്തില്‍ ഒരു 'കുട്ടിച്ചാത്തന്‍ ' സെറ്റ് അപ്പ്.

'ഏട്ടനെ അന്വേഷിച്ചാണല്ലേ?അങ്ങോട്ട് നോകു" മന്ത്ര വാദിയുടെ അലര്‍ച്ച.
കുറച്ചകലെ ഏട്ടനെ തുണില്‍ കെട്ടി ഇട്ടിരിക്കുന്നു.
'ഹ ഹ ഹ 'മന്ത്രവാദി അട്ടഹാസിക്കുകയാണ്.
'ഇനി ആ കിണറ്റിന്‍ കരയിലേക്ക് നോക്ക്'
മന്ത്ര വാദി ചൂ ണ്ടിയ സ്ഥലത്തെക്ക് നോക്കിയ ഞാന്‍ ഞെട്ടി പ്പോയി.കിണറ്റിന്‍ കരയില്‍ ശാന്തരായി നിരനിരയായി ക്യു നില്ക്കുന്ന ഒന്നല്ല ,രണ്ടല്ല ഒരു പത്തിരുപതു ഡ്രാക്കുളമാര്‍ .എല്ലാവരും എന്റെ ഏട്ടനെ തിന്നാന്‍ കൈ കഴുകാന്‍ ക്യു നില്‍ക്കുക ആണ്.ആ ഷോട്ടോടെ ഞാന്‍ ഞെട്ടി ഉണരുന്നു. ഏത് വരെ ഡ്രാക്കുള രക്ടം കുടിച്ച കഥ അല്ലാതെ കൈ കഴുകി കുളിച്ചു കുട്ടപ്പനായി ഇരുന്നു മനുഷ്യനെ തിന്നുന്ന കഥ കേട്ടിട്ടില്ല എന്ന് എന്റെ സ്വപ്ന കഥ കേട്ട നാട്ടുക്കാര്‍.

ഈ മാതിരി ഡ്രാക്കുള ശല്യം മു‌ത്ത് മു‌ത്ത് ഉറങ്ങുന്നതിനു മുന്പുള്ള പ്രാര്‍ത്ഥന അഞ്ചു മിനിട്ടില്‍ നിന്നും അര മണിക്കുരാകി കൂട്ടി നോക്കി.ഒരു രക്ഷയുമില്ല.ഡ്രാക്കുള എന്റെ സ്വപ്ന കഥകളില്‍ ഹീറോ ആയി തുടര്‍ന്നു.

ആ ഇടയ്ക്ക് ആണ് ഏട്ടന്‍ എനിക്ക് ലൈബ്രറി യില്‍ നിന്നും നന്തനാരുടെ 'ഉണ്ണികുട്ടന്റെ ലോകം' കൊണ്ടു തന്നത്. ആ പുസ്തകം എനിക്ക് വിലയേറിയ രണ്ടു അറിവുകളാണ് തന്നത്.
ആദ്യത്തേത് 'അര്‍ജുനന്റെ പത്ത് പേരുകള്‍ പറഞ്ഞിട്ട് കിടന്നാല്‍ പേടിസ്വപ്നം കാണില്ല'
രണ്ടാമത്തത് 'വെണ്ണയും പഞ്ചസാരയും കുട്ടി കുഴച്ച് തിന്നാന്‍ നല്ല സ്വാദാണ് '.
രണ്ടും ഞാന്‍ അന്ന് തന്നെ പരിക്ഷിച്ചു നൂക്കി. ഗംഭീര വിജയം.അങ്ങനെ യാണ് ഞാന്‍ എന്റെ സ്വപ്നങ്ങളില്‍ നിന്നും ഡ്രാക്കുളയെ ഇറക്കി വിട്ടത്. അര്‍ജുനന്‍ കി ജയ്.....

പക്ഷെ സ്വപ്നങ്ങളില്‍ നിന്നൊരു മോചനം ? അത് ഉണ്ടാവില്ല എന്നാണ് തോന്നുന്നത്.ഈ അടുത്ത കാലത്തു എടുത്താല്‍ പൊങ്ങാത്ത ഒരു ഭാരം തലയില്‍ വന്നു വീണപ്പോള്‍ ഞാന്‍ ഒരു സ്വപ്നം കണ്ടു.ബാക്ക് ഗ്രൌണ്ട് ഓഫീസ്.ഒരു വലിയ കാത്സ്യം ഗുളിക്കയും പിടിച്ചിരിക്കുന്ന ഞാന്‍.ചുറ്റും ഡയറക്ടരും സഹപ്രവര്‍ത്തകരും.കാത്സ്യം ഗുളികയുടെ വലുപ്പം കണ്ടു പേടിച്ചു വിഴുങ്ങാന്‍ ബുദ്ധി മുട്ടുകയാണ് ഞാന്‍.
'സാധാരണ അശ്വതി ഗുളികയൊക്കെ വിഴുങ്ങരുണ്ട്.ഇതിപ്പോ വലിപ്പം കു‌ടുതല്‍ ആയതു കൊണ്ടാവും'എന്നൊക്കെ എന്നോട് സഹതപിക്കുന്നു ഉണ്ട് കൂടെയുള്ളവര്‍.
'ഗുളിക ഇടിച്ചു പൊടിച്ചു കഴിച്ചാലും പോരെ" എന്നായി ഞാന്‍.
"നോ, വിഴുങ്ങണം"ഡയരക്ടര്‍ .മുഖത്ത് പരിഹാസച്ചിരി.

കലാകൌമുദിയിലോക്കെ കാന്നുന്ന നമ്പൂതിരി ചിത്രത്തിലെ കേണല്‍ ഇന്റെ ഒരു മട്ടുണ്ടല്ലോ ഈ ഡയരക്ടര്‍ക്ക് എന്നപ്പോള്‍ ഞാന്‍ മനസ്സില്‍ ഓര്‍ക്കുന്നു.സ്വപനം കട്ട്.

ഇടയ്ക്ക് കാണുന്ന സ്വപ്നങ്ങളില്‍ ഞാന്‍ മറ്റാരോ ആണ്.കണ്ടിട്ടില്ലാത്ത നാടു, കണ്ടിട്ടില്ലാത്ത ആള്‍ക്കാര്‍.രാവിലെ ഞാന്‍ ഉഷാറാകും.ഒരു ജന്മത്തില്‍ തന്നെ പലരാവാനുള്ള മനുഷ്യന്റെ ആഗ്രഹമാണ് അവര്‍ മുടി നീട്ടി വളര്‍ത്തിയും മുടിയുടെ നീളം കുറച്ചും,പലമാതിരി കുപ്പായങ്ങള്‍ ഇട്ടും തീര്‍ക്കുന്നത് എന്ന് പ്രിയ .എ.എസ് എഴുതിയത് ഈ അവസരത്തില്‍ സ്മരിക്കാവുന്നതാണ്.

എങ്കിലും ഇപ്പോള്‍ എന്നെ കുഴയ്ക്കുന്ന പ്രശ്നം മറ്റൊന്നാണ്‌.ഈ ഗുളിക ഞാന്‍ വിഴുങ്ങണോ വേണ്ടയോ?

Friday, June 13, 2008

വിളിപ്പേരുകളുടെ നാട്

"ഈ പാവലിന്റെ ഫോട്ടോആരാ മുന്നില്‍ തന്നെ വെച്ചിരിക്കുന്നത്‌?"

ഞങ്ങളുടെ കല്യാണത്തിന്റെ ഫോട്ടോ ആല്‍ബം നോക്കി അച്ഛന്‍ കലി തുള്ളി. എനിക്കൊന്നും മനസ്സിലായില്ല.അമ്മ എന്തൊക്കെയോ തട്ടുമുട്ടു ന്യായങ്ങള്‍ നിരത്തുന്നുണ്ട്.ഞാനും എത്തി വലിഞ്ഞു ആല്‍ബം ത്തിലേക്ക് നോക്കി.ഞങ്ങളുടെ അടുത്ത് കുറെ പേര്‍ നില്ക്കുന്ന ഫോട്ടോ.ഇരുവശത്തും കസേരയില്‍ ചിലര്‍ .പിന്നില്‍ പുഞ്ചിരിച്ചു കൊണ്ടു മറ്റു ചിലര്‍.ആരെയും എനിക്ക് പരിചയമില്ല.എങ്കിലും എനിക്ക് എന്റെ പത്താം ക്ലാസ്സിലെ സ്കൂള്‍ ഫോട്ടോ ഓര്‍മ വന്നു.

എങ്കിലും പാവല്‍ ?

ഞാന്‍ സംശയ നിവാരണത്തിനായി അനിയത്തിയെ സമീപിച്ചു.

"ഓ, ഇത് പാവല്‍ ശശി ചേട്ടന്‍ അല്ലെ?"

അര്‍ത്ഥം?

"സ്ഥലത്തെ പ്രധാന വെള്ളം .വെള്ളമടിച്ചാല്‍ പാവല്‍ പടര്‍ന്നു കയറുന്നത് പോലെ പടര്‍ന്നു പടര്‍ന്നു പോകുന്നത് കൊണ്ടു എല്ലാവരും അങ്ങേരെ അങ്ങനെയാണ് വിളിക്കുന്നത്" കണവന്റെ വക വിശദീകരണം .

എന്തൊരു കലാബോധം ഉള്ള പേരു. എനിക്ക് ഇഷ്ടപ്പെട്ടു. ഇടുകയാണെങ്കില്‍ എങ്ങനെ ഇടണം ഇരട്ടപേര്. പിന്നെ പിന്നെ എനിക്ക് മനസിലായി ഈ നാട്ടില്‍ 75% പേര്‍ക്കും ഇരട്ട പേരുണ്ട് . ആ പേരുകള്‍ അവരും നാട്ടുകാരും എന്തോ കുടുബപേര് പോലെ അംഗീകരിച്ചതും ആണ്.ആര്ക്കും പരാതി ഇല്ല. സ്ത്രീ ജന ബഹുമാനം നിറഞ്ഞു കവിയുന്ന നാടയത് കൊണ്ടാവും സ്ത്രീ ജനങ്ങള്‍ക്കാര്‍ക്കും ഇരട്ട പേരില്ല.എല്ലാം ആണ് വര്‍ഗത്തിനു.

പണ്ടേ ആകാശവാണി യിലെ കൌതുകവാര്‍ത്തകളുടെ ഒരു ആരാധിക ആയിരുന്നത് കൊണ്ടു ഞാന്‍ ഈ പേരുകളുടെ പുറത്തു ഗവേഷണം നടത്താന്‍ തീരുമാനിച്ചു. എന്റെ ഗവേഷണങ്ങളില്‍ ഉരുത്തിരിഞ്ഞ ചില പേരുകള്‍ ഇതാ...

വിഷം അനി - പറയുന്ന എല്ലാ കാര്യങ്ങളിലും എന്തെങ്കിലും പാര ആര്‍കെങ്കിലും വയ്ക്കുന്ന അനി.

കാളകുടം മനോജ് -ഗ്രേഡ് കുടിയ വിഷം

മരണം സുനില്‍ - മരണ വേഗത്തില്‍ ബൈക്കില്‍ പായുന്ന സുനില്‍

വയിറ്റിപപ്പടം-കല്യാണത്തിന്നു പപ്പടം കാചിയെന്നും കാച്ചിയ പപ്പടം അടിച്ച് മാറ്റുന്ന തത്രപാടില്‍ വയറു പൊള്ളി എന്നും കഥ .

തന്തല വെട്ടി-'താന്‍ തല വെട്ടി' എന്നതിന്റെ മറ്റൊരു രൂപം. ആരെയും വാചകമടിച്ചു (കത്തിയടിച്ചു) കൊല്ലും എന്നും സ്വന്തം തല വരെ വെട്ടും എന്നും ആക്ഷേപം.

ട്യുപ്പ് ശശി -പറയുന്നതെന്തും ട്യുപ്പ് (അഥവാ നുണ) എന്ന് നാട്ടുകാര്‍.

നടകാവല്‍ ദാമോദരന്‍ -സിമ്പിള്‍ ,അമ്പലത്തിലെ സെക്യൂരിറ്റി .

ടൌണ്‍ ശിവന്‍ -പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തതു കൊണ്ടും ടൌണില്‍ തെക്കു വടക്കു നടക്കുന്നത് കൊണ്ടും ചാര്‍ത്തി കിട്ടിയ പേരു.

മാവേലി ഗോപന്‍ - എവിടെയും എത്താമെന്നു വാക്കു കൊടുക്കുകയും പിന്നെ സൗകര്യം പോലെ മറക്കുകയും ചെയ്യുമെന്ന് വിശദീകരണം. (അതും മാവേലിയുമായി എന്ത് ബന്ധം എന്ന ചോദ്യത്തിന് എന്റെ കൈയില്‍ ഉത്തരമില്ല. )

മൂടന്‍ ശിവശങ്കരന്‍- പ്ലാമൂട് എന്ന വീട്ടു പേരാണ് ഈ ഹതഭാഗ്യനു വിനയായത്.

ബംഗാളി തങ്കപ്പന്‍- എന്തിനും ഏതിനും 'ബംഗാളില്‍ ആണെങ്കില്‍ ..' എന്നൊരു വകുപ്പുണ്ട്‌ ഉണ്ട് കക്ഷിക്ക്.

കുരുവി പാച്ചന്‍ -പഞ്ചായത്ത് ഇലക്ഷന് കുരുവി ചിഹ്നത്തില്‍ മത്സരിച്ചതാണ് ചെയ്ത തെറ്റു.

കൃഷ്ണ ക്ഷേത്രത്തിനു അടുത്ത് ആയതു കൊണ്ടാവും ഉണ്ണികൃഷ്ണന്‍ മാരെ മുട്ടാതെ നടക്കാന്‍ വയ്യ എന്ന സ്ഥിതി യാണ്. തിരിച്ചറിയാന്‍ പിന്നെയും ഇരട്ട പേരുകളുടെ വക്കാലത്തു.മേടയില്‍ ഉണ്ണി,ലായത്തില്‍ ഉണ്ണി, മഠത്തില്‍ ഉണ്ണി,പോലീസ് ഉണ്ണി...നിരവധി അനവധി ഉണ്ണിമാര്‍.ആദ്യത്തെ മു‌ന്നും വീട്ടു പേരാണ് .ആറടി പൊക്കമുള്ള പോലീസ് ഉണ്ണിയെ ഞാന്‍ ഇതു വരെ യു‌ണിഫോമില്‍ കണ്ടിട്ടില്ല.

കാരണം?

പോലീസ് ഉണ്ണി പോലീസ് അല്ല എന്നത് കൊണ്ടു തന്നെ.

പിന്നെ പേരു?

പോലീസ് ഉണ്ണിയുടെ അച്ഛന്‍ പോലീസ് ,ഭാവിയില്‍ ഉണ്ണി ഒരു പോലീസ് ആയേക്കാം എന്ന നാട്ടുകാരുടെ പ്രതീക്ഷ.,ഇതൊക്കെ ആണ് ആ പേരിനു പിന്നില്‍.ഭീമന്‍ ചന്ദ്രന്‍ ഇന്റെ അനുജന്‍ നകുലന്‍ വേണു ആകുന്നതു സ്വാഭാവികം .

എന്ത് കൊണ്ടു അര്‍ജുനന്‍ വേണു ആയില്ല?
അങ്ങനെ കേമാനാവാനല്ലലോ ആരും ഇരട്ട പേരിടുന്നത്‌.

ഇനിയും കാരണമരിയാത്ത പേരുകള്‍ അനേകം .
ശിഖാമണി,പാച്ചന്‍ പണിക്കര്‍,ചുക്ക,മുക്കാന്‍ മാമ്മന്‍ ...ലിസ്റ്റ് വളരെ നീണ്ടതാണ്.

"അമ്പലത്തിലെ സമുഹ സദ്യ യ്ക്ക് എന്നും പറഞ്ഞു ആന വന്നു നമ്മുടെ ഉരുളി കൊണ്ടു പോയി' എന്ന് അമ്മ അച്ഛനോട് പരയുംപ്പോള്‍ ഇപ്പോള്‍ ഞാന്‍ ഞെട്ടാറില്ല .എനിക്കിപ്പോള്‍ അറിയാം ഭിമാകാരനായ ക്ഷേത്ര കമ്മിറ്റി ജീവനക്കാരനാണ് ആന ബാബു വെന്ന്.

"ചു‌ക്ക ഉള്ളത് കൊണ്ടു പെട്ടെന്ന് സാധനം കിട്ടി" എന്നൊക്കെ ഞാനും പറഞ്ഞു തുടങ്ങി.

ഇങ്ങനെ ഒക്കെ തന്നെ അല്ലെ ഞാനും ഈ നാടിന്റെ ഭാഗ്മാകുന്നത്?

Monday, May 26, 2008

വീണ്ടും ഒരു പട്ടിക്കഥ

അഞ്ചു സെന്റിന്റെ ഞെരുങ്ങലില്‍ നിന്നും കുറച്ചധികം സെന്റുകളുടെ വിശാലതയിലേക്ക്‌ ആണ് ഞാന്‍ ഒരു കല്യാണം കഴിച്ചതിന്റെ പേരില്‍ എത്തി ചേര്‍ന്നത്‌ .വിശാലമായ പറമ്പ്,തൊഴുത്തില്‍ പശു പിന്നെ കോഴി ,ആടു, അടുത്തു അമ്പലം ,ആറ്...നല്ല സെറ്റപ്പ്.

'ബെസ്റ്റ്..അശ്വതി ..ബെസ്റ്റ് ' ഞാന്‍ മനസ്സില്‍ പറഞ്ഞു .

രംഗവീക്ഷണം നടത്തി എല്ലാ പെണ്ണ് കുട്ടികളെയും പോലെ പുര പുറത്തു കയറാന്‍ ഏണിയും തു‌ക്കാന്‍ ചു‌ലും അന്വേഷിച്ചു നടക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് പിന്നിലൊരു അപായ മണി.
'ഭൌ..ഭൌ '
തിരിഞ്ഞു നോക്കിയ ഞാന്‍ ഞെട്ടി .എന്റെ പകുതിയോളം വരുന്ന ഒരു കൂറ്റന്‍ പട്ടി.ഞാന്‍ അന്ന് വരെ കണ്ടു പരിച്ചയപെട്ടിട്ടുള്ള പട്ടി വര്‍ഗ്ഗം അല്‍സെഷന്‍ ,പോമരേരിയന്‍ , സദാ നാടന്‍ .ഈ മു‌ന്നിലും ഇവന്‍ പെടില്ല.ഇതു സാക്ഷാല്‍ ഗ്രേറ്റ്‌ ടേന്‍.

'നീന്താന്‍ കൊണ്ടുപോയതാ ' അനിയന്‍.

ഞാന്‍ ചിരിച്ചു എന്ന് വരുത്തി .എന്റെ മുഖത്തു ആദ്യം മഞ്ഞ ,പിന്നെ പച്ച,ഒടുവില്‍ ഓറഞ്ച് കലര്‍ന്ന ചുവപ്പ് ഇങ്ങനെ വിവിധ നിറങ്ങള്‍ മിന്നി മറഞ്ഞപ്പോള്‍ വന്നു‌ നാത്തുന്‍ ചോദ്യം .
'പേടിയാ അല്ലെ?'
'ഓ ഇല്ലാ ,പിന്നെ ഒരു ..' ഞാന്‍ വിക്കി .
'പേടിക്കണ്ട ,ടോമി കടിക്കില്ല '

എന്തിന് കടിക്കണം .കണ്ടാല്‍ തന്നെ ഒരു മാതിരി പെട്ടവരുടെ ജീവന്‍ പോകും.ആര്‍ക്കറിയാം ഏതെങ്കിലും ജ്യോത്സ്യന്‍ അശ്വതി നാളുകാരെ കടിച്ചു തുടങ്ങുന്നതാണ് നല്ലത് എന്ന് പറഞ്ഞിട്ടു , ഒരു അശ്വതി നാളുകാരിയെ കാത്തിരിക്കുകയായിരുന്നോ ഈ ടോമി എന്ന്.തമാശയല്ല.അങ്ങനെ ഒരു അനുഭവം എനിക്കുണ്ട്.

സംഭവം ഇങ്ങനെ.അടുത്ത വീട്ടിലെ മധുചെട്ടന്‍ ഒരു കട തുടങ്ങാന്‍ തീരുമാനിക്കുന്നു.കട വളര്‍ന്നു സൂപ്പര്‍ മാര്‍ക്കറ്റ്‌ ആയി സൂപ്പര്‍ മാര്‍ക്കറ്റ്‌ ബ്രാഞ്ചുകളായി വളര്‍ന്നു മധു ചേട്ടന്‍ വലിയൊരു ബിസിനസ്സ് മാഗനെട്ട് ആവാന്‍ എന്ത് വേണം എന്നറിയാന്‍ ഒരു ജ്യോത്സ്യനെ കാണുന്നു .ഉത്ഘാടനത്തിനു പറ്റിയ ദിവസത്തിനോടൊപ്പം ജ്യോത്സ്യന്‍ 'ഉത്‌ഘാടനം ഒരു അശ്വതി നക്ഷത്രക്കാരി ചെയ്യണം ' എന്ന് പറഞ്ഞതാണ്‌ കഥയുടെ ട്വിസ്റ്റ് .പേരും നാളും ഒന്നായത് കൊണ്ടു എന്റെ നാളിനെ കുറിച്ചു നാട്ടുക്കാര്‍ക്ക് ആര്‍ക്കും ഒരു സംശയവും ഇല്ല.അങ്ങനെ ഞാന്‍ ഉത്ഘാടകയായി.ചെറിയ ഒരു ആള്‍ക്കുട്ടം .ഉത്ഘാടക ഹാപ്പി യായി .

'ദൈവമേ ..എന്നെ നാണം കെടുത്തല്ലേ' എന്ന് പ്രാര്‍ത്ഥിച്ചു ഞാന്‍ വിളക്ക് കൊളുത്തി.തുടര്‍ന്നു ചായ,ലഡ്ഡു ...ആദ്യത്തെ ഒരു മാസം പടം ഹിറ്റ് ആയിരുന്നു.പിന്നെ..പിന്നെ..ഞാന്‍ പ്രത്യേകിച്ച് പറയണ്ടല്ലോ .മധുച്ചേട്ടന്‍ എന്നോട് അലോഗ്യം ഒന്നും കാണിചില്ലെങ്കിലും മധുചെട്ടനെ കാന്നുംപ്പോള്‍ എന്റെ ഉള്ളു ഒന്നു കാളി.'എന്തൊരു ഐശ്വര്യം ' എന്നായിരുക്കുമല്ലോ മധു ചേട്ടന്റെ മനസ്സില്‍ എന്ന് എനിക്ക് ഊഹിക്കാവുന്നതെ ഉള്ളു.അധികം താമസിക്കാതെ കട പു‌ട്ടി മധു ചേട്ടന്‍ ഗള്‍ഫില്‍ പോയി.പിന്നെ ഞാന്‍ ആ വഴി പോകുംപ്പോള്‍ എന്റെ 'ഐശ്വര്യത്തെ ' തിരിഞ്ഞു നോക്കാന്‍ ധൈര്യപെടാറില്ല.

എന്റെ ചിന്ത കാട് കയറി .ടോമി യെ കണ്ണുമടച്ചു വിശ്വസിക്കണ്ട .'ജാഗ്രതെ..'ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു.എന്റെ മനസ്സില്‍ യിരിപ്പ് അത്ര ശരിയല്ല എന്ന് ടോമി ക്കും മനസ്സിലായി എന്ന് തോന്നുന്നു. എന്റെ നിഴല്‍ കണ്ടാല്‍ പോലും ഒരേ കുര. കേള്‍ക്കുന്നവര്‍ക്ക് ഞാന്‍ അവിടെ നിന്നു കിണ്ടിയോ തൊട്ടിയോ ഏതാണ്ട് അടിച്ചുമാറ്റി കൊണ്ടു പോകുകയാണോ എന്ന് തോന്നുന്ന അവസ്ഥ .

ഞാന്‍ ഓഫീസ് യിലേക്ക് പോകാന്‍ വീട്ടില്‍ നിന്നും ഇറങ്ങുപ്പോള്‍ ഗേറ്റ് വരെ ടോമി യില്‍ നിന്നു സംരക്ഷിച്ചു എന്നെ കൊണ്ടു പോകാന്‍ ഒരു ബ്ലാക്ക് കാറ്റ് പ്രൊട്ടക്ഷന്‍ ഏര്പ്പെടുത്തി .തിരിച്ചു വരുംപ്പോള്‍ ഞാന്‍ ഗേറ്റിനു പുറത്തു തന്നെ നില്ക്കും ആരുടെയെന്കിലും തല വീടിനു പുറത്തു കാണുന്നത് വരെ. പിന്നെ ടോമി പരിസരത്തു ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തി വീട്ടിലേക്ക് ഒറ്റ ഓട്ടം.ഒരു വൈകിട്ട് ഗേറ്റിനു പുറത്തു നില്ക്കുന്ന എന്നെ ഗേറ്റിനു അകത്തു നില്ക്കുന്ന ടോമി പത്തു മിനിറ്റോളം കുരച്ചു വഴക്കു പറഞ്ഞ സംഭവം അച്ഛന്‍ അറിഞ്ഞപ്പോള്‍ പുതിയ നിയമം പാസ്സായി .
'അശ്വതി സ്ഥലത്തു ഇല്ലാത്തപ്പോള്‍ മാത്രം ടോമി യെ തുറന്നു വിട്ടാല്‍ മതി' ഉഗ്ര ശാസന.
ഞാന്‍ ലഡ്ഡു വിതരണം ചെയ്തു നിയമത്തെ അനുകൂലിച്ചു .ടോമി മുരണ്ടു.

പിന്നീട് അങ്ങോട്ട് എന്റെ തേര്‍വാഴ്ച ആയിരുന്നു.ചങ്ങലയില്‍ കിടക്കുന്നവനെ ആര്‍ക്കു പേടി?രാവിലെ ചെടികള്‍ക്ക് വെള്ളം ഒഴിക്കുന്നു, വൈകിട്ട് മുറ്റത്തിരുന്നു ചുമ്മാ കാറ്റു കൊള്ളുന്നു,വെറുതെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നു.ചുരുക്കത്തില്‍ ഞാന്‍ എന്റെ ഒഴിവ് സമയം മുഴുവന്‍ ടോമി യെ വെല്ലുവിളിച്ചു മുറ്റത്തു തന്നെയാക്കി .ടോമി ക്ക് കുറച്ചും മുരണ്ടും മടുത്തു.കുര നിറുത്തി എന്നെ കാണാത്തഭാവത്തില്‍ കിടന്നു തുടങ്ങി ടോമി.
'മുട്ടു മടക്കി...മുട്ടു മടക്കി...' ഞാന്‍ കു‌വി വിളിച്ചു.

ടോമി യുടെ കുര നിന്നതോടെ ഞാന്‍ വീണ്ടും ഉഷാറായി.ടോമി യെ തീരെ മൈന്‍ഡ് ചെയ്യാതിരിക്കുക എന്നതായി എന്റെ അടുത്ത പ്രയോഗം.രാവിലെ 'ഞാന്‍...ഒരു നരന്‍..(നീ വെറും പട്ടി എന്ന് വ്യംഗ്യം ) എന്ന് മു‌ളി പാട്ട് പാടി ഞാന്‍ ഓഫീസ് ഇലേക്കു പോയി.എന്റെ ബ്ലാക്ക് കാറ്റ് ആയി അപ്പോയിന്റ്‌ ചെയ്തിരുന്ന നാത്തുനു VRS കൊടുത്തു.

സിനിമ പണ്ടേ ഒരു ദൌര്‍ബല്യം .'മീശമാധവന്‍' സിനിമ കാണാന്‍ തീരുമാനിച്ച ദിവസം .ഓഫിസില്‍ നിന്നും അത്യാസന്ന നിലയില്‍ കിടക്കുന്ന ആര്‍ക്കോ രക്തം കൊടുക്കാന്‍ എന്നപോലെ ഞാന്‍ ഓടികിതച്ചു വീട്ടില്‍ എത്തി .ഗേറ്റ് കടന്നു വീട്ടിലേക്ക് പറക്കുപ്പോള്‍ പതിവു 'പോടാ പട്ടി..' നോട്ടം ടോമി യെ നോക്കാന്‍ കുടി മറന്നു ഞാന്‍ .മനസ്സില്‍ ദിലീപ്,കാവ്യാ മാധവന്‍,മീശ ഇതൊക്കെ നിറഞ്ഞു കവിഞ്ഞു കിടക്കുന്നു. പിന്നെയാ ടോമി. പെട്ടെന്ന് എന്നെ ഞെട്ടിച്ചു കൊണ്ടു ടോമി എന്റെ നേരെ കുറച്ചു ചാടി.ചങ്ങല അഴിഞ്ഞു കിടക്കുന്നത് ഞാന്‍ അപ്പോഴാണ് കണ്ടത്.വീട്ടില്‍ കയറാന്‍ ഇനിയും നാല് അഞ്ചു അടി കുടി .

ടോമി വില്ലന്‍ ചിരി ചിരിച്ചു. എന്റെ ജീവന്‍ പകുതി പോയി. സിനിമയിലെ ക്ലൈമാക്സ് സീന്‍ പോലെ ടോമി മുന്നോട്ടു ഞാന്‍ പിന്നോട്ട്.ഞാന്‍ ഒടുവില്‍ മതിലില്‍ ഇടിച്ചു നിന്നു.ടോമി ഒറ്റ ചട്ടം.കടിച്ചു എന്ന് തന്നെ ഞാന്‍ ഉറപ്പിച്ചു.പക്ഷെ അവന്‍ മുന്‍വശത്തെ രണ്ടു കാലും (അതോ കൈയോ?) എന്റെ അപ്പുറത്തും ഇപ്പുറത്തും ആയി വെച്ചു. തുറന്ന വായ് എന്റെ നേരെ.ഉഗ്രന്‍ കുര.നിലവിളിക്കാന്‍ എന്നെ വെല്ലാന്‍ ആരുമില്ല.മാന്‍...അഭിമാന്‍... ഒക്കെ മറന്നു ഞാന്‍ കാറി.ടോമി ഇപ്പൊ കടിക്കാം, അല്ലെന്കില്‍ വേണ്ട രാഹു കാലം കഴിഞ്ഞു കടിക്കാം എന്നൊരു മട്ടില്‍.

ഞാന്‍ 'അമ്മേ ...അച്ഛാ..ചേച്ചി..' എന്നൊക്കെ കു‌വി വിളിച്ചു നോക്കി .അവരെല്ലാം പിന്നിലെ പറമ്പില്‍ നിന്നു കടുത്ത രാഷ്ട്രിയ സംവാദത്തില്‍ ഏര്‍പ്പെട്ടിരിക്കുക ആയിരിന്നു എന്ന് ഞാന്‍ എങ്ങനെ അറിയാന്‍.അപ്പോഴാണ് ഒരു കുട്ടച്ചിരി .മതിലിനപ്പുറത്ത് കുറെ കുട്ടിച്ചാത്തന്‍ തലകള്‍ .അപ്പുറത്തു ക്രിക്കറ്റ് കളിയ്ക്കാന്‍ വന്ന കുറെ പാവം ക്രുരന്‍മാര്‍ .അഞ്ചു മുതല്‍ പതിനഞ്ച് വയസ്സ് വരെ പ്രായമുള്ള ഒരു ടീം.അവരുടെ സന്തോഷം കുടി കണ്ടപ്പോള്‍ എനിക്ക് തുങിചാവാന്‍ തോന്നി.കുട്ടത്തില്‍ ഉള്ളൊരു പാവം ചാത്തന്‍ പോയി അമ്മയെ വിളിച്ചു കൊണ്ടു വന്നു.ടോമി ബന്ദിയാക്കി വെച്ചിരുന്ന എന്നെ അമ്മ വന്നു മോചിപ്പിച്ചു.മാനം കപ്പല് കയറിയത് ഓര്‍ത്തു എനിക്ക് കരച്ചില്‍ നിര്‍ത്താന്‍ പറ്റിയില്ല. എല്ലാവര്‍ക്കും ചിരി. സംഭവ സ്ഥലത്തു അച്ഛന്‍ വന്നപ്പോഴാണ് ഞാന്‍ ഒന്നു ആശ്വസിച്ചത്.അച്ഛന്‍ ചിരിക്കാരെ എല്ലാം നോക്കി കണ്ണുരുട്ടി.

'ഇനി ടോമി യെ പിന്നിലെ പറമ്പില്‍ കെട്ടിയാല്‍ മതി.രാത്രി മാത്രം തുറന്നു വിട്ടാല്‍ മതി.' അച്ഛന്‍ എന്നെ ആശ്വസിപ്പിച്ചു.

തുടര്‍ന്നു ടോമി ക്ക് ഒരു പട്ടികുടുണ്ടാക്കി.പിന്നിലെ പറമ്പില്‍ മാത്രം ടോമി ചുറ്റി തിരിയാനും തുടങ്ങി. ഞങ്ങള്‍ നേരില്‍ കാണുന്ന സന്ദര്‍ഭങ്ങള്‍ വിരളമായി.ഞാന്‍ ടോമി യെയും ടോമി എന്നെയും (?) മറന്നു.

എന്റെ കല്യാണം തീരുമാനിച്ചപ്പോള്‍ അമ്മ പറഞ്ഞ കാക്ക തൊള്ളായിരം ഉപദേശങ്ങളില്‍ ഒന്നു മാത്രം തലയില്‍ കയറി.
'ഭര്‍തൃ ഗ്രഹത്തില്‍ നല്ല കുട്ടി ആയിരിക്കണം.'

അക്ഷരം പ്രതി അതങ്ങു അനുസരിച്ച് ഞാന്‍ ഇന്നും നല്ല 'കുട്ടി'.
തെളിവ്‌ ?
ഓണക്കാലത്ത് അച്ഛന്റെ ഡയലോഗ് .'കുട്ടികള്‍ക്ക്‌ ഒക്കെ ഓണകോടി എടുക്കണം .പാര്‍വതി,ഉണ്ണികുട്ടന്‍,ഗൌരി,അശ്വതി...'പാര്‍വതി യ്ക്ക് വയസു ആറ്,ഉണ്ണി കുട്ടന് വയസ്സ് അഞ്ച്, ഗൌരി ക്ക് മുന്ന് ,കുറെ ഓണം കുടുതല്‍ ഉണ്ട ഈ അശ്വതി ക്ക്?

ഇതു കേട്ടു ഞാന്‍ ചിരിക്കണോ കരയണോ?

Monday, May 12, 2008

നഗരവാസികളെ...ഇതിലെ...ഇതിലെ...

എല്ലാ എഞ്ചിനീയറിംഗ് കോളേജിലും പ്രചരിക്കുന്ന ഒരു സ്ഥിരം തമാശ ഉണ്ട്. എന്ട്രന്സ് എക്സാം ഒക്കെ എഴുതി ഇവിടെ ചേരുന്ന എല്ലാവര്‍ക്കും ഒരു executive engineer ഇന്റെ ഗമയാണെന്നും നാല് കൊല്ലം കഴിഞ്ഞു കോളേജ് ഇന്റെ പടി ഇറങ്ങുമ്പോള്‍ ഒരു ട്രഫ് സ് മാന്റെ മട്ടും മാതിരിയും ആണെന്നും . ഏതാണ്ട് ആ മട്ടിലൊക്കെ തന്നെ ഞാനും നാല് കൊല്ലത്തെ കോലാഹലങ്ങള്‍ക്ക് ശേഷം വീട്ടിലെത്തി .


'ഇനിയെന്തു? ' വലിയൊരു ഉത്തരമില്ലാ ചോദ്യം മുന്നില്‍ .


എല്ലാ അച്ഛനമ്മ മാരെയും പോലെ 'ദേ ആ ടീച്ചറിന്റെ മോളുടെ കല്യാണം കഴിഞ്ഞു ' .'അവിടെ കല്യാണം ഉറച്ചു' എന്ന ചില സംസാരം സ്ഥിരമായി കേട്ടു തുടങ്ങിയപ്പോള്‍ ഇവിടെ ചുറ്റി തിരിയുന്നത്‌ അത്ര പന്തിയല്ല എന്ന് എനിക്ക് മനസിലായി.


'ഞാന്‍ പഠിക്കാന്‍ പോകുവാ' ഞാന്‍ കയറി അങ്ങ് പ്രഖ്യാപിച്ചു .


'ടി വിയുടെ മുന്നില്‍ ഉണ്ട് ഉറങ്ങുന്നതിനെക്കാള്‍ എന്ത് കൊണ്ടും ഭേദം ' അമ്മയുടെ വക കമന്റ് .


MTech എന്നൊരു ലക്ഷ്യം മുന്നില്‍ കണ്ടു കൊണ്ടു പഠിക്കാന്‍ ഞാന്‍ ഉറച്ചു. റാങ്ക് നേടാതെ ഇനി വിശ്രമമില്ല . കാര്യത്തോട്‌ അടുതപ്പോഴാണ് പൊല്ലാപ്പ് കുറെ ഉണ്ട് എന്ന് മനസ്സിലായത്.ഈ ഗേറ്റ് എന്ന് പറയുന്നവന്‍ അത്ര പാവമൊന്നുമല്ല.തീവ്രവാദിയാ . പണ്ടു പഠിച്ചതൊക്കെ പൊടി തട്ടി എടുക്കണം .ചോദ്യങ്ങളൊക്കെ ചുറ്റി വളഞ്ഞു മൂക്കില്‍ പിടിക്കുന്ന പോലത്തവ .മൊത്തത്തില്‍ മെനക്കേട്.കൈ നനയാതെ മീന്‍ പിടിക്കാന്‍ തയ്യാറായി ഇരിക്കുന്ന എനിക്ക് പറ്റിയ പണിയല്ലതു .


'എങ്കില്‍ ഞാന്‍ അമേരിക്ക യില്‍ പോകുവാ പഠിക്കാന്‍'


'എന്തെളുപ്പം ' അച്ഛന്‍.


അതിനും വേണം GRE സ്കോര്‍ . എങ്കിലും താരതമ്യം ചെയുമ്പോള്‍ ഗേറ്റ് ഒരു ആനയും GRE ഒരു ആടും ആണെന്ന് ഞാന്‍ ബുദ്ധിപൂര്‍വ്വം മനസിലാക്കി.


'ഇപ്പോള്‍ പഠിച്ചു തുടങ്ങി കളയും' എന്ന മട്ടില്‍ ഞാന്‍ ഇരിക്കുംപ്പോള്‍ വലിയൊരു പാരയും പിടിച്ചു ഏട്ടന്‍ രംഗത്തെത്തി.


'സാമ്പത്തികം ?'


ഞാന്‍ ആകാശത്തേക്ക് നോക്കി .


'അല്ലെങ്കില്‍ തന്നെ അറിയാന്‍ വയ്യാത്ത ഒരു ഭുഖണ്ട് ഡത്തിലോട്ടണോ ഒറ്റയ്ക്ക് പോകാം എന്ന് നീ വിചാരിക്കുന്നത്‌? ' ആ ഒറ്റ ചോദ്യത്തോടെ സ്വതന്ത്ര പ്രതിമയുടെ താഴെയിരുന്നു ചായ കുടിക്കാം എന്ന എന്റെ മോഹം ചിറകറ്റു വീണു.



പക്ഷെ അങ്ങനെ തോറ്റു കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടില്ല.അമേരിക്ക യോട് പോകാന്‍ പറ. അറിയുന്ന ഒരു ഭുഖണ്ടം വിശാലമായി കിടപ്പുണ്ടല്ലോ .അങ്ങനെയാണ് ഞാന്‍ മദിരാശിക്ക് വണ്ടി കയറിയത്.ചെന്നൈ യുടെ അങ്ങ് അറ്റത്തു എവിടെയോ കിടക്കുന്ന 'പല്ലവാരാ' ത്തയിരുന്നു എന്റെ ഹോസ്റ്റല്‍.ആദ്യമായിട്ടായിരുന്നു ഞാന്‍ ഒരു കോന്‍വേന്റ്റ് ഹോസ്റ്റല്‍ ഇല്‍ നില്ക്കുന്നത് . അച്ഛന്‍ എന്നെ ഹോസ്റ്റലില്‍ ആക്കി 'മകളെ, പഠിച്ചു ജോലി സമ്പാദിച്ചു വിജയിയായി മടങ്ങി വാ' എന്ന് അനുഗ്രഹിച്ചു വീട്ടിലേക്ക് മടങ്ങി പോയി .പോകുന്ന വഴിക്കു ഒരു ട്രെയിന്‍ സീസണ്‍ ടിക്കറ്റ് ഉം എടുത്തു തന്നു. ഇലക്ട്രിക് ട്രെയിന്‍ തന്നെ സൗകര്യം പ്രത്യേകിച്ചും ചെന്നൈ യെ കുറിച്ചു വാളും തുമ്പും ഇല്ലാത്ത എന്നെ പോലെത്തവര്‍ക്ക് .


ഒട്ടു മിക്ക convent ഹോസ്റ്റല്‍ ലെയും പോലെ ഒരു ഭാഗത്ത് നിന്നും വരുന്ന ചിക്കന്‍ ന്റെയും ബിരിയാണി യുടെയും മണം പിടിച്ചു ഞങ്ങള്‍ തൈരു സാദം ശാപ്പിട്ടു സംതൃപ്തി അടഞ്ഞു .വെള്ളത്തിന്റെ കാര്യത്തില്‍ മദര്‍ വളരെ കര്‍ക്കശക്കാരി ആണ്. രാവിലെ 7 മണി മുതല്‍ 9 മണി വരെ,വൈകിട്ട് 3 മണി മുതല്‍ 6 മണി വരെ മോട്ടോര്‍ ഓണ്‍ ആയിരിക്കും. ആ സമയത്തു എത്ര വെള്ളം വേന്നമെങ്കിലും ഉപയോഗിക്കാം.5 മണി വരെ മിക്കവാറും അന്തേവാസികള്‍ ഓഫീസ് ഇലോ കോളേജ് ഇലോ ആയിരിക്കും. അതുകൊണ്ട് 5 മണി മുതല്‍ 6 മണി വരെ വെള്ളം നിറയ്ക്കല്‍ മഹോത്സവത്തില്‍ ആയിരിക്കും. രാവിലെ കുളി കഴിഞ്ഞു വെള്ളം നിറച്ചു വെയ്ക്കുന്നവരും ഉണ്ട്. ഞാന്‍ രാവിലെ തന്നെ നീരാടി എന്റെ പേരു എഴുതി ലാബില്‍ ചെയ്ത ബക്കറ്റില്‍ വെള്ളവും എടുത്തു വെച്ചാണ് പോകുന്നത്.


പത്തു മണിക്ക് ലൈറ്റ് ഓഫ് ചെയ്യും .പിന്നെ ഫാന്‍ മാത്രമെ പ്രവര്ത്തിക്കു‌.എന്തൊരു ആശ്വാസം ...ലൈറ്റ് ഉണ്ടായിരുന്നെങ്കില്‍ ഒരു രണ്ടു മണി വരെ ഇരുന്നു പഠിക്കാമായിരുന്നു എന്നൊരു ഭാവത്തില്‍ സന്തോഷത്തോടെ കിടന്നു ഉറങ്ങാം . കുറ്റം എന്റെതല്ലല്ലോ.


L ഷേപ്പ് ഇല്‍ ഒരു മുറിയും മു‌ന്നു സഹാമുറിയത്തികളും.രണ്ടു പേര്‍ നാഗര്‍കോവില്‍ ഇല്‍ നിന്നുള്ള തമിഴ് കലര്‍ന്ന മലയാളം സംസാരിക്കുന്ന ഒരു ചേച്ചിയും അനിയത്തിയും. അടുത്തുള്ള സ്കൂളിലെ ടീച്ചര്‍ മാരാണ്‌.പിന്നെ പ്രൊജക്റ്റ് ചെയ്യാന്‍ വന്ന ഒരു മാവേലികരക്കാരി.


convent ഒരു പള്ളിയുടെ ഭാഗമാണ്. അങ്ങ്ലോ ഇന്ത്യന്‍സ് ഇന്റെതാണ് പള്ളി. അത് ഞാനങ്ങു ഊഹിചതാനു. റെയില്‍വേ സ്റ്റേഷന്‍ നിലേക്ക് പള്ളിയില്‍ നിന്നു അഞ്ചു മിനിട്ട് നടക്കുന്ന ദൂരമേ ഉള്ളു. അഞ്ചു മിനിട്ട് യെ ഉള്ളു വെന്കില്‍ എന്ത്. ശ്രദ്ധയോടെ വേണം നടക്കാന്‍. ലക്കും ലഗാനും ഇല്ലാത്ത രിക്ഷക്കാരും ' എല്ലാം നമ്മ നാടു താനെ..' എന്ന്‍ മട്ടില്‍ നീട്ടി തുപ്പുന്ന തമിഴത്തികളും .എല്ലാത്തിനും പുറമെ ഗം ഭീര ട്രാഫിക് ജാമും. ട്രാഫിക് ജാമിന് കാരണക്കരോ? പശു, എരുമ , കഴുത തുടങ്ങിയ നാല്കാലികള്‍. അവരുടെ നാടാണ്‌ പല്ലവാരം . പിന്നെ പാവങ്ങള്‍ അല്ലെ? വേണമെങ്കില്‍ രണ്ടോ മു‌ന്നോ ഇരുകാലികളും കു‌ടെ താമസിച്ചോട്ടെ എന്ന് നാല്കാലികള്‍ക്ക് തോന്നിയ ദയവാണ് മനുഷ്യരെ കു‌ടെ എവിടെ താമസിപ്പിക്കാന്‍ ഇടയാക്കിയത്. ഒട്ടകത്തിനു സ്ഥലം കൊടുത്തത് പോലെയായി സങ്ങതികള്‍ എന്ന് പ്രത്യേകിച്ചു പറയണ്ടല്ലോ.മനുഷ്യാധിപത്യം ആണെന്കിലും 'ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടുമോ?' എന്ന് ചോദിച്ചു ഈ നാല്കാലികള്‍ അവരുടെ നഷ്ട പ്രതാപം കാനിച്ചിരുന്നത് നടു റോഡില്‍ ആണ്. പത്തു മുപ്പതു ലക്ഷം രൂപയുടെ ബെന്‍സ് കാറ് പോലും ശാന്തനായി നിശബ്ധനായി ഭവ്യതയോടെ റോഡിലുടെ കന്നുകാളികള്‍ക്ക് പുറകെ മന്ദം മന്ദം പോകുന്നത് ഒരു സ്ഥിരം കാഴ്ച .



ട്രെയിനിലോ ? നല്ല തിരക്ക്. രണ്ടു കംപാര്ട്ടുമെന്റ് സ്ത്രീകള്‍ക്ക് വേണ്ടി തന്നെയുണ്ട്‌.മുല്ലപൂ, ജമന്തി ,കനകാംബരം തുടങ്ങിയ പലവിധ പൂക്കളുടെ തല കറക്കുന്ന മണമാണ് രാവിലെ എങ്കില്‍ വൈകിട്ട് ഈ പൂവെല്ലാം വാടി കരിഞ്ഞ മണം ആയിരിക്കും . രണ്ടും സഹിക്കാന്‍ വലിയ ബുദ്ധിമുട്ട്. ഹോസ്റ്റല്‍ ഇല്‍ എത്തി ഒന്നു മേല് കഴുകിയാല്‍ സമാധാനം.



പതിവു പോലെ ഞാന്‍ ലോകത്തെ എല്ലാ മുല്ലപൂ കച്ചവടക്കാരെയും മനസില്‍ ശപിച്ചു ഹോസ്റ്റലില്‍ എത്തി.മുരിയിലെത്തിയപ്പോഴേ സംഗതി അത്ര പന്തി അല്ല എന്ന് മനസില്ലായി. എല്ലാവരുടെയും മുഖത്തു ഒരു അലര്‍ജി ലുക്ക്. ഇല്ലാത്ത പൊടി തുടയ്ക്കുന്ന ഒരാള്‍. Phd ചെയ്യാന്‍ എന്ന മട്ടില്‍ ഗഹനമായി സ്റ്റാര്‍ ഡാസ്സ്റ്റ് വായിക്കുന്ന മറ്റൊരാള്‍ . മു‌ന്നാമത്തെ ആള്‍ ആവട്ടെ , ഒരേ അടുക്കലും പറുക്കലും.. ഞാന്‍ വന്നത് കണ്ട മട്ട് ആര്‍ക്കുമില്ല.


'എന്തൊരു ചൂടു.' ഞാന്‍ ഒരു ഓപ്പണിംഗ് കൊടുത്തു .


നോ രക്ഷ. അനിയത്തി മാത്രം ഒന്നു ചിരിച്ചു എന്ന് വരുത്തി. ശെടാ , ഇതെന്തു പറ്റി? അപ്പോഴാണ് ബാത്രൂം വാതില്‍ തുറന്നു പുതിയൊരു കഥാപാത്രം രംഗത്തു എത്തിയത് .


'ങാ... ഇതാ അല്ലെ നാലാമത്തെ ആള്. ഞാന്‍ അനിത. അങ്ങ് ആലപ്പുഴയിന്നാ. ഇവിടെ MSW വിനു ചേര്‍ന്നു.'


ബാക്കി മു‌ന്നു പേര്‍ക്കും വലിയ ഭാവവ്യത്യാസമൊന്നുമില്ല. അനിത കുളി കഴിഞ്ഞു മുറിയുടെ വരാന്തയിലേക്ക്. ' എന്നാ ചൂടു അല്ലെ?'ഏതായല്ലും മുറിയുക്ക് അകത്തു സമ്പൂര്‍ണ നിശബ്ദത . എങ്കില്‍ പിന്നെ അനിതയെ വിശദമായി പരിചയപ്പെട്ടെയ്ക്കാം. ഞാനും വരാന്തയിലേക്ക് ഇറങ്ങി .


'കോട്ടയതാ ഞങ്ങടെ സ്വന്തം സ്ഥലം .പണ്ടു മുതല്‍ക്കേ ആലപ്പുഴയിലാ.ഇതെന്നാ സ്ഥലമാ.എന്നാ ആവിയാ.ഞങ്ങടെ വീടിന്റെ മുന്നി കായലാ .എന്നാ കാറ്റാ എന്നറിയാമോ ?'


'അറിയില്ല മാഡം' ഞാന്‍ വിനയിച്ചു .


'വീട്ടില്‍ വെച്ചേ ഞാന്‍ രണ്ടു മു‌ന്നു നേരം കുളിക്കും. ഞങ്ങടെ കൊളത്തില്‍ നീന്തും . ഇവിടെ വന്നപ്പം സിസ്റ്റര്‍ ഒരു ബക്കറ്റ് വെള്ളം തന്നേച്ചു പറയുവാ വേണമെങ്കില്‍ കുളിചോളാന്‍.'


'സിസ്റ്റര്‍ ഓ ? എങ്കില്‍ ഇന്നിവിടെ ഇടിവെട്ടി മഴ പെയ്യും.' എനിക്ക് അത്ഭുതം .


'ഞാന്‍ റൂമില്‍ വന്നപ്പോ നമ്മടെ ബാത്രൂം ഇല്‍ രണ്ടു മു‌ന്നു ബക്കറ്റ് വെള്ളം ഇരിപ്പോണ്ട്.ഞാനങ്ങു കുളിച്ചു.എന്നാലും ഇത്ര കൊറച്ചു വെള്ളത്തില്‍ എങ്ങനാ ?ഞാന്‍ വരുന്നതേ വെള്ളത്തിന്റെ നാട്ടിന്നാ .'


കഥ കേട്ടു എന്റെ നാക്കിറങ്ങി പോയി.മുറിക്കു അകത്തു ആര്‍ട്ട് പടം നടക്കുന്നതിന്റെ ഗൂടന്‍സ് ക്ലിയര്‍.രാവിലെ ഇല്ലാ സമയം ഉണ്ടാക്കി എല്ലാവരും നിറച്ചു വെച്ചിരുന്ന വെള്ളം എടുത്തായിരുന്നു അനിത നീരാടിയത്.ഏതായാലും ആര്‍ട്ട് പടം അങ്ങനെ തന്നെ മുന്നോട്ട് പോയാല്‍ ഞാന്‍ സംസാരിക്കാന്‍ പറ്റാതെ ആത്മഹത്യ ചെയേണ്ടി വരും.ബാക്കിയുള്ളവര്‍ അനിതയോട് ദേഷ്യത്തിലാണ് എന്ന് മനസ്സില്ലാക്കാതെ അനിത മാത്രം എന്തൊക്കെയോ കഥകള്‍ പറയുന്നുണ്ട്.ഞാന്‍ എന്റെ വെള്ള ഗൌണ്‍ അണിഞ്ഞു .ചിറകു വിരിച്ചു .നക്ഷത്ര വടി (?) എടുത്തു. halo ഫിറ്റ്‌ ചെയ്തു.സമാധാന മാലാഖ യായി.


'വന്നേ, നമ്മുക്ക് സിസ്റ്റര്‍ ഓടു മോട്ടോര്‍ ഒന്നു ഓണ്‍ ചെയ്തു തരുമോ എന്ന് ചോദിക്കാം '


'നിനകെന്നാ പൈത്യമാ?' നാഗര്‍കോവില്‍ സഹോദരിമാര്‍ എന്നെ പുച്ഛിച്ചു.


എന്റെ halo കണ്ടില്ലേ? ഞാന്‍ ഒന്നു കൂടി നിവര്‍ന്നു നിന്നു.


'ഇതു വെറും പടം' എന്ന് അവര്‍.


പ്രൊജക്റ്റ് കാരിക്ക്‌ ചെറിയൊരു പ്രത്യാശ ഉണ്ട്.എങ്കിലും സിസ്റ്റര്‍ ഓടു ചോദിക്കാന്‍ കൂട്ട് വരാന്‍ വയ്യ.വെള്ളം കിട്ടിയാല്‍ കുളിക്കാമായിരുന്നു...


'ഞാന്‍ വരാം' അനിത.ഇപ്പൊ വന്നു കയറിയതല്ലേ ഉള്ളു. പാവം. കാണാന്‍ പോക്കുന്ന പൂരം കേട്ടറിയണ്ട എന്ന് കരുതി ഞാന്‍ മിണ്ടാതെ കു‌ടെ കു‌ട്ടി .



convent ഇന്റെ വാതിലില്‍ ഒരു മണി കെട്ടി തുക്കിയിട്ടുണ്ട്. അത് കുലുക്കി കുലുക്കി ഞാന്‍ നിന്നു. മണി ശബ്ദം അകത്തു കേള്‍ക്കാമോ ഇല്ലയോ എന്നൊക്കെ സംശയിച്ചു ഞാന്‍ മണി അടിച്ച് കൊണ്ടിരുന്നു. ' 'അത് കിലുക്കി പൊട്ടിക്കുമല്ലോ ?" എന്ന് പറഞ്ഞു കൊണ്ടാണ് സിസ്റ്റര്‍ വാതില്‍ തുറന്നത്‌ തന്നെ. തുടക്കമേ പിഴച്ചു. ഞാന്‍ കദന കഥെ വിവരിച്ചു.


'rule is rule.മാറ്റാന്‍ പറ്റില്ല. ഇന്നു കുളിക്കണ്ട''എങ്കിലും അഞ്ചു മിനിട്ട് നേരത്തേക്ക് എങ്കിലും...'ഞാന്‍ മഹാഭാരതത്തിലെ ശ്രീ കൃഷ്ണ ദുത് പോലെ താഴ്ന്നു താഴ്ന്നു വന്നു. മോട്ടോര്‍ ഓണ്‍ ചെയ്യുക എന്നാ ആവശ്യം വിട്ടു രണ്ടു ബക്കറ്റ്... ഒന്നു എങ്കിലും ...'സിസ്റ്റര്‍ കനിയുന്ന ലക്ഷണമില്ല.


'കുറച്ചു വെള്ളം കിണറ്റില്‍ നിന്നും കോരിക്കോട്ടേ?' അവസാന ചോദ്യം.


' അത് എന്ത് വേണമെങ്കിലും കാണിക്കു, വെള്ളം കോരന്നോക്കെ അറിയാമല്ലോ?' സിസ്റ്റര്‍ സ്വര്‍ഗ്ഗ വാതില്‍ അടച്ചു പ്രാര്‍ത്ധിക്കാനായ് ചാപ്പലിലേക്ക് പോയി .


ഞാന്‍ അപ്പോള്‍ ഏട്ടന്‍ ഒരു മിടുമിടുക്കന്‍ ആണെന്ന് തെറ്റിദ്ധരിച്ചു 'ബാലവിജ്ഞാന കോശം ' സമ്മാനിച്ച സിസ്റ്റര്‍ സെലിന്‍ യെ ഓര്‍ത്തു . എന്നെ സര്‍ക്കസ് കാണാന്‍ കൊണ്ടു പോയ സിസ്റ്റര്‍ സേബിയയെ ഓര്‍ത്തു . കര്‍ത്താ വിനറിയാം... കന്യാ സ്ത്രീകള്‍ പലവിധം.



ബക്കറ്റ് ഉം കയറുമായി ഞങ്ങള്‍ കിണറ്റിന്‍ കരയിലേക്ക്. Corporation കനിഞ്ഞു തരുന്ന ക്ലോരിന്‍ വെള്ളം കുടിച്ചേ എനിക്ക് ശീലമുള്ള്. എങ്കിലും ഷീല പാട്ടു പാടി കൊണ്ടു ഈസി ആയി വെള്ളം കോരുന്ന ഒരു ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് സിനിമ ഞാന്‍ കണ്ടിട്ടുണ്ട്. സംഗതി എളുപ്പം. ബക്കറ്റ് കയറില്‍ തു‌ക്കി കിണറ്റിലേക്ക് ഇടുക. പാട്ട് പാടുക. ചിരിച്ചും കളിച്ചും വേലിക്കരികില്‍ നില്ക്കുന്ന നസീറിനെ കണ്ടിട്ടും കാണാത്ത ഭാവത്തില്‍ വെള്ളം കോരുക. അടുത്തിരിക്കുന്ന ബക്കറ്റില്‍ നിറയ്ക്കുക. മൂഡ് കളയണ്ട. ഞാന്‍ ഒരു മൂളി പാട്ട് പാടി. കിണറ്റിലേക്ക് ഒന്നു നോക്കിയതെ ഉള്ളു. എന്റെ ഉള്ളു കാളി. അത് ഒരു അന്തോം കുന്തോം ഇല്ലാത്ത കിണര്‍. ബക്കറ്റ് കിണറ്റിലേക്ക് ഇടുന്നത് സിമ്പിള്‍. പാട്ടുപാടി വെള്ളം വലിക്കാന്‍ നോക്കിയപ്പോഴാണ് സംഗതി പിശകാനെന്നു മനസ്സിലായത്. രണ്ടു മിനിട്ട് നകം ഞാന്‍ കിതയ്ക്കാന്‍ തുടങ്ങി. രണ്ടു ബക്കറ്റ് ഒരു വിധം നിറച്ചു.


എന്റെ അവശ നില കണ്ടു അനിത ' ഇങ്ങു തന്നേരെ' എന്ന് പറഞ്ഞതു മാത്രമെ ഓര്‍മ യുള്ളൂ. പിന്നെ കല്ലിന്റെ പുറത്തു ഇരിക്കുന്ന ഞാന്‍ കാണുന്നത് വിജയ ശ്രീ ലാളിതയായി നില്ക്കുന്ന അനിതയെ. എല്ലാ ബക്കറ്റ് ഇലും വെള്ളം.


'നിക്ക് ,ഇതു ഞാന്‍ മേലെ വെചേച്ചു വരാം'


'ശരി' എന്ന് പറയാനുള്ള ത്രാണി ഇല്ലാത്തത് കൊണ്ടു ഞാന്‍ മിണ്ടാതെ ഇരുന്നു.


വെള്ളം കണ്ടപ്പോള്‍ ആര്‍ട്ട് പടം ജഗതി സിനിമ പോലെ കോമഡി ആയി.ബാക്ക് ഗ്രൌണ്ടില്‍ കോമഡി അടിച്ച് കസറുപ്പോള് ഞാന്‍ എന്റെ മാലാഖ കുപ്പായം ഇട്ടു നക്ഷത്ര വടി മുറുക്കി പിടിച്ചു കിടന്നു ഉറങ്ങി പോയി.


നഗരവാസികള്‍ക്ക്‌ (വരുത്തന്മാര്‍ക്കല്ല) ഒരു ഉപദേശം. ഇടയ്ക്ക് എങ്കിലും ഒരു കിണര്‍ വറ്റിക്കാന്‍ പഠിക്കു . നമുക്കും ഹാപ്പി ആയി ജീവിക്കണ്ടേ?

Friday, April 25, 2008

ശ്വാനപുരാണം

കേരളത്തിന്റെ ഇങ്ങേ അറ്റത്ത് കിടക്കുന്ന ഞാന്‍ അങ്ങേ അറ്റത്ത് കിടക്കുന്ന കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജ് ഇല്‍ ചേരാന്‍ തീരുമാനിച്ചത് എന്റെ സുഹൃത്തുക്കളെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്‌. ആ സമയത്ത് സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളും തുടങ്ങിയിട്ടില്ല. 'തിരുവനന്തപുരത്ത് .... branch കൊണ്ടു നിനക്കു സംതൃപ്തി അടഞ്ഞൂടെ എന്ന അവരുടെ ചോദ്യത്തിനു 'ഹേ , എന്റെ സിരകളില്‍ ഓടുന്നത് ഇലക്ട്രോണിക്സ് രക്തം , എന്റെ ജീവിതാഭിലാഷം തന്നെ ഇലക്ട്രോണിക്സ് എഞ്ചിനീയര്‍ ആവുക എന്നത്, communication ഇല്ല എങ്കില്‍ പിന്നെ എന്ത് ലൈഫ്?..'തുടങ്ങി കുറെ ലോട്ട് ലോടുക്ക് ന്യായങ്ങള്‍ നിരത്തി ഞാന്‍ പെട്ടിയും കിടക്കയും എടുത്തു. എന്റെ പ്രീ ഡിഗ്രി കാലയളവിലെ combine study മാമാങ്കംത്തിന്റെ മധുര സ്മരണകള്‍ കെട്ടടങ്ങാത്തത്കൊണ്ടാവും അമ്മ ' നീ തന്നെ അങ്ങ് തീരുമാനിച്ചാല്‍ മതി' എന്ന നിലപാട് എടുത്തത് . പ്രീ ഡിഗ്രി സമയത്ത് എന്റെ വീട് സദാ ഒരു കല്യാണ വീട് പോലെ തിരക്കില്‍ ആയിരുന്നു. combine study യുടെ പേരില്‍ നടക്കുന്ന തീറ്റ , സിനിമ-ടി വി പരിപാടികളെ കുറിച്ചുള്ള ഗൌരവമേറിയ ബൌദ്ധിക ചര്‍ച്ചകള്‍ .ആകെ ഒരു മേളം .തന്റെ മകളെ പോലെ തന്നെ അവളുടെ കു‌ട്ടുകാരികളെയും സ്നേഹിക്കുക എന്ന് കരുതി ഞങ്ങള്ക്ക് ചോറും കറിയും വിവിധ പലഹാരങ്ങള്‍ ഉണ്ടാക്കി അമ്മയ്ക്ക് ജീവിതം തന്നെ മടുത്ത കാലം. ' നാല് കൊല്ലം എങ്കില്‍ നാല് കൊല്ലം ...മനസമാധാനം കാണുമല്ലോ ' എന്ന് വിച്ചരിചാവും അച്ഛനും അമ്മയും എന്നെ സന്തോഷത്തോടെ ഹോസ്റ്റലില്‍ കൊണ്ടു വിട്ടു.
പ്രീ ഡിഗ്രി കാലത്തിനെകാളും മുന്തിയ ആഘോഷ ങ്ങളുമായി ഹോസ്റ്റല്‍ ഇല്‍ ജീവിതം പൂത്തുലഞ്ഞു . ഹോം സിക്ക്നെസ് ഇന്റെ പേരില്‍ എല്ലാ ശനിയാഴ്ചയും ഞാന്‍ വീട്ടിലേയ്ക്ക്‌ വണ്ടി കയറി.'അമ്മയെ കാണാന്‍ തോന്നി''അച്ഛനെ സ്വപ്നം കണ്ടു' തുടങ്ങിയ എന്റെ പലവിധ നമ്പരുകളില്‍ അച്ഛനും അമ്മയും തലയും കുട്ടി വീണു. എങ്കിലും ഇന്ത്യന്‍ റെയില്‍ വെ യെ ഇങ്ങനെ പരിപോഷിപിക്കണോ? എന്നൊരു സംശയം അവര്‍ക്ക് ബാക്കി നിന്നു.
പരീക്ഷ പോലും ആഘോഷിച്ചു തുടങ്ങിയ കാലത്താണ് ജുലി ഞങ്ങളുടെ ഹോസ്റ്റല്‍ ഇല്‍ ഇടിച്ചു കയറി ആധിപത്യം സ്ഥാപിച്ചത് .ആ നാടന്‍ പട്ടിയുക്ക് ആരാണ് ജുലി എന്ന് പേരിട്ടത് എന്ന് അറിയില്ല.എല്ലാവരും അതിനെ അങ്ങനെ തന്നെ യാണ് വിളിച്ചിരുന്നത്‌ . 'ഇതു എന്റെ ഹോസ്റ്റല്‍ 'എന്ന മട്ടില്‍ ജുലി പെരുമാറാന്‍ തുടങ്ങിയപ്പോള്‍ ആണ് കളി കാര്യമായത്. ഹോസ്റ്റലില്‍ ഒരു ഗ്രൂപ്പ് കളി തന്നെ ആരംഭിച്ചു. അതുവരെ ഇരുമേയി ആണെന്കിലും കരള്‍ ഒന്നായി കഴിഞ്ഞിരുന്ന ഞങ്ങള്‍ മു‌ന്നു ഗ്രൂപ്പ് ആയി തിരിഞ്ഞു. ഒന്നു -'നിന്നെകളും ഒക്കെ എത്ര ഭേദം ഈ പട്ടികള്‍' എന്ന മട്ടിലെ കുറെ ശ്വാന സ്നേഹികള്‍ .രണ്ടു -'ച്ഛെ,പട്ടി ...'എന്ന കുറെ ശ്വാന വിരോധികള്‍. മു‌ന്നു- പട്ടിയെ ദൂരെ നിന്നു സ്നേഹിചോളാം.അടുത്ത് കൂടെ പോകാന്‍ പാടില്ല എന്ന മട്ടില്‍ രണ്ടു ഗ്രൂപിലും തൊട്ടും പിടിച്ചും നില്‍ക്കുന്നവര്‍. ഞാന്‍ മുന്നാം ഗ്രൂപ്പില്‍ അംഗത്വം എടുത്തു.
ജുലി യെ ഹോസ്റ്റലിന്റെ പരിസരത്ത്‌ നിന്നു പുറത്താക്കണം എന്ന് രണ്ടാം ഗ്രൂപുകാരും ഹോസ്റ്റലിന്റെ സ്വന്തം പട്ടി യായി എല്ലാവരും അംഗീകരിക്കണം എന്ന് ഒന്നാം ഗ്രൂപ്പ് കാരും ശക്തമായി വാദിച്ചു കൊണ്ടേ ഇരുന്നു. മു‌ന്നം ഗ്രൂപ്പിലെ മടിചികള്‍ 'ഓ അങ്ങനെ എങ്കില്‍ അങ്ങനെ ഇങ്ങനെ എങ്കില്‍ ഇങ്ങനെ എന്ന നിലപാടെടുത്തു. പക്ഷെ സംഗതികള്‍ വഷളായി കൊണ്ടേ ഇരുന്നു . കോളേജിലേക്ക് എസ്കോര്‍ട്ട് വരാന്‍ ജുലി തീരുമാനിച്ചതാണ് അതിലൊന്ന് . ഞങ്ങള്‍ നാല് പേര് ക്ലാസ്സില്ലെയ്ക്ക് പോകുപ്പോള്‍ ജുലി കൂടെ കൂടി. 'ങാ ..അഞ്ചു പേരും കൂടെ എങ്ങോട്ടാ?' എന്ന വഴിവക്ക് ചോദ്യങ്ങള്‍ കേട്ടില്ല എന്ന് നടിക്കാം. പക്ഷെ ക്ലാസ്സില്‍ ഞങ്ങളുടെ ബെന്ചിന്റെ അടിയിലെ ജുലി കിടക്കു‌ എന്ന് തീരുമാനിച്ചാല്‍ എന്ത് ചെയ്യും? ഞങ്ങള്‍ നാല് പേരില്‍ ഒരാള്‍ ഒന്നാം ഗ്രൂപിലും ഒരാള്‍ രണ്ടാം ഗ്രൂപിലും ഞാന്‍ ഉള്‍പെടുന്ന ബാക്കി രണ്ടു പേര്‍ മുന്നാം ഗ്രൂപിലുംആയിരുന്നു. ജുലി ഈ ഗ്രൂപ്പ് കളി മണത്തു അറിഞ്ഞിട്ടാവും സ്ഥിരം ശ്വാന സ്നേഹി യുടെ കാലിനു അടുത്ത് തന്നെയാവും കിടപ്പ്‌. ടീച്ചര്‍ മാരും സാര്‍ മാരും ജൂലിയെ കണ്ടില്ല എന്ന് നടിച്ചു . ക്ലാസ്സ് പകുതി യാവുമ്പോള്‍ ജുലി ' എന്നെ കണ്ടില്ലേ?' എന്ന് ശ്വാന ഭാഷയില്‍ ഒന്നു ചോദിച്ചു മൂരി നിവര്‍ക്കും. നിവൃത്തിയില്ലാതെ 'ആ പട്ടിയെ ക്ലാസ്സില്‍ കൊണ്ടു വന്നതാരാ ?' യെന്ന ടീച്ചര്‍ ചോദ്യം ഉടനെ വരും. 'ആരായാലും അതിനെ ഇറക്കി വിട്' എന്ന് പിന്നാലെ വരും അടുത്ത നിര്‍ദേശം. രണ്ടാം ഗ്രൂപ്പും മുന്നാം ഗ്രൂപ്പും 'ഞങ്ങള്‍ ഗ്രൂപ്പ് വേറെ' യെന്ന ഭാവത്തില്‍ ഇരിക്കുമ്പോള്‍ ശ്വാന സ്നേഹി എഴുന്നേല്‍ക്കും . 'ശ്..ശ്..ജുലി പോ..' എന്നൊക്കെ പറഞ്ഞു കയ്യും കലാശവും കാട്ടിയാലും ജുലി കണ്ട മട്ടു കാണിക്കില്ല . 'പോ ടീ.. പെണ്ണേ..' എന്നൊരു കുര കുരച്ചു കണ്ണടയ്ക്കും ജുലി. കുറെ അഭ്യാസങ്ങള്‍ക്കും കു‌ട്ട ചിരികള്‍ക്കും ശേഷം സ്ഥിരമായി ഞങ്ങള്‍ ക്ലാസ്സില്‍ നിന്നും ലാബില്‍ നിന്നും ലൈബ്രറിയില്‍ നിന്നും പുറത്താക്കപെട്ടു.
ഏതായാലും എന്നും കോളേജില്‍ പോകുന്നു ഇനി കുറച്ചു പഠിച്ചു കളയാം എന്ന് ജുലി തീരുമാനിച്ചതോടെ മൊത്തമായി ജീവിതം നായ (ജുലി) നക്കി. 'നിങ്ങള്‍ ക്ലാസ്സിലെയുക്ക് പോകു. ഞാനിപ്പോള്‍ വരാം ' എന്നോ മറ്റോ സാര്‍ പറഞാല്‍ ജുലി ഞങ്ങളെ കാള്‍ മുന്പേ ക്ലാസ്സിലെയുക്ക് ഓടുന്നതുവരെയായി കാര്യങ്ങളുടെ കിടപ്പ്‌. സഹി കെട്ടിട്ടാവും ശ്വാനസ്നേഹി ' ഇതേതോ കഴിഞ്ഞ ജന്മം engineering entrance exam പാസ്സാവാതെ ആത്മഹത്യ ചെയ്ത ജന്മമാണ് 'എന്ന് വാത്സല്യത്തോടെ പറഞ്ഞതു.
ഹോസ്റ്റല്‍ -കോളേജ് കറക്കം മടുത്തത്തോടെ ജുലി തന്റെ കറക്കം കുറച്ചു കൂടി വിപുലമാക്കി. ഹോസ്റ്റല്‍ ഇല്‍ നിന്നും ആര് പുറത്ത് പോയാലും കുടെ കൂടും. അവിടെ ഗ്രൂപ്പ് ഭേദമില്ല . രണ്ടു ശ്വാനസ്നേഹികള്‍ക്ക് ഒപ്പം ഞായറാഴ്ച കുര്‍ബനയുക്ക് പോയത്ത്തോടെ അവര്‍ ഗ്രൂപ്പ് മാറി. 'മറ്റു ആരാധകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പട്ടിയുമായി വന്നവര്‍ പള്ളിയുടെ പുറത്ത് പോകണം' എന്ന് അച്ചന്‍ കുര്‍ബനയുക്ക് ഇടയ്ക്കു അനൌണ്‍സ് ചെയ്തപ്പോഴാണ് ഇവര്‍ കാലുമാറിയത്. അങ്ങനെ ഒരു പ്രത്യേക മതസ്നേഹം ഒന്നും ജൂലിയ്ക്ക് ഇല്ല. പലപ്പോഴും അമ്പലത്തിന്റെ വാതിലില്‍ വരെ എത്തി പലരും മടങ്ങി. പട്ടി ലോകത്തെ ഐശ്വര്യ റായ് ആണ് ജുലി എന്ന് ഞങ്ങള്ക്ക് മനസ്സിലായത് ലേശം വൈകി ആണ്. ജുലി പുറത്ത് ഇറങ്ങുംപ്പോള്‍ ഒരു പട ആണ്‍പട്ടികള്‍ പിന്നാലെ കൂടും. ജുലി ആരെയും മൈന്‍ഡ് ചെയ്യാതെ ഗമയില്‍ മുന്നിലും. ഫലം ,എവിടെ പോയാലും ബാഗ്‌, കുട തുടങ്ങിയവയുടെ കുടെ ഞങ്ങള്ക്ക് ഒരു ഡസന്‍ കല്ലുകള്‍ കു‌ടെ കൈയില്‍ കരുതേണ്ടി വന്നു. ബസ്സ് സ്റ്റോപ്പ് വരെ കല്ല് എറിഞ്ഞു എറിഞ്ഞു മുന്നോട്ട്.ബസിലെ കിളിയും ജുലി യും തമ്മില്‍ ഒരു യുദ്ധം നടക്കുമ്പോള്‍ ഞങ്ങള്‍ ഒരു വിധം ബസ്സിനകത്ത് കയറി പറ്റും.പിന്നെ രക്ഷപെട്ടു ...
ജുലിയ്ക്ക് ഒരു ചങ്ങല വാങ്ങി അവളുടെ കറക്കം കുറയ്ക്കണം എന്നൊരു അഭിപ്രായം ആയിടയ്ക്കാണ് ഉണ്ടായത് . ഗ്രൂപ്പ് പ്രതിനിധികള്‍ വീണ്ടും യോഗം കൂടി. എല്ലാവരും അവരവരുടെ നിലപാടില്‍ ഉറച്ചു നിന്നു. ജുലി ഒരു 'ഹോസ്റ്റല്‍ പട്ടി ' അല്ല എന്നും ചങ്ങല വാങ്ങി ഹോസ്റ്റല്‍ ഇന്റെ സ്വന്തം പട്ടി ആക്കാന്‍ ആണ് ഒന്നാം ഗ്രൂപ്പ് ഇന്റെ ശ്രമം എന്നും രണ്ടാം ഗ്രൂപ്പ് ശക്തമായി വാദിച്ചു. 'ഇതിപ്പോള്‍ മോന്‍ ചത്താലും മരുമോളുടെ താലി മുറിഞ്ഞാല്‍ മതി എന്ന്‍ പോലെ ആണ് ' എന്നായി ഒന്നാം ഗ്രൂപ്പ്. കടുത്ത അപമാനങ്ങള്‍ സഹിച്ചു മടുത്ത മുന്നാം ഗ്രൂപ്പ് ഒന്നാം ഗ്രൂപ്പ് ഇന്റെ കൂടെ ചേര്‍ന്നു . 'ഭൂരിഭക്ഷം സിന്ദാബാദ്' എന്ന് മുദ്രാവാക്യം മുഴക്കാന്‍ തുടങ്ങിയപ്പോഴാണ് രണ്ടാം ഗ്രൂപ്പ് തുറുപ്പു ഗുലാന്‍ എടുത്തു വീശിയത്. 'മുസ്ലിം വിഭാഗത്തിനു പട്ടി ഹറാം ആണെന്നും ന്യുനഭക്ഷത്തിനു എതിരായി ഒന്നും ചെയ്യാന്‍ പറ്റില്ല 'എന്നും ഉള്ള അവരുടെ വാദത്തെ മറി കടക്കാനുള്ള ധൈര്യം മറ്റൊരു ഗ്രൂപിനും ഇല്ലായിരുന്നു. അങ്ങനെ ജുലി വീണ്ടും സ്വതന്ത്രയായി മേഞ്ഞു നടന്നു.
final years day യെന്ന കലാശകൊട്ടില്‍ ഞങ്ങള്‍ സ്കിറ്റ് ചെയ്തു തകര്‍ക്കുന്ന സമയം. 'ഇതു വരെ സ്റ്റേജില്‍ ഉണ്ടായിരുന്നത്...' യെന്ന അവസാന ഭാഗത്താണ് ജുലി സ്റ്റേജില്‍ ചാടി കയറിയത്. 'guest appearance ജുലി' എന്ന് പറയാനുള്ള ഔചിത്യം സുഹൃത്ത് കാണിച്ചു എങ്കിലും ഗംഭിര കുവലിനിടയില്‍ അത് മുങ്ങി പോയി..ജുലി സ്റ്റേജ് നു നടുവില്‍ 'ഗസ്റ്റ് ഓ ഞാനോ ' എന്നൊരു കുര കുരച്ചു വാലാട്ടി നിന്നു.
ഓരോത്തരായി പെട്ടിയും കിടക്കയും എടുത്ത് പോയി തുടങ്ങിയപ്പോഴാണ് എന്റെ ജീവിതത്തിലെ കണ്ണൂര്‍ episode തീര്‍ന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞത് . നെഞ്ചത്ത്തടിയും നിലവിളിയും കൊണ്ടു ആകെ ബഹളമയം . ബസ്സ് സ്റൊപ്പിലും റെയില്‍വേ സ്റ്റേഷനിലും കണ്ണീര്‍ പുഴകള്‍ ഒഴുകി. ജുലി ഇതൊന്നും അറിയാതെ ഞങ്ങളുടെ കൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടി. ഹോസ്റ്റല്‍ വിടാരായപ്പോഴെക്കും രണ്ടാം ഗ്രൂപ്പ് മുന്നാം ഗ്രൂപ്പ് ഇല്‍ ലയിച്ചു. ശ്വാനസ്നേഹികള്‍ ജുലി യെ കെട്ടി പിടിച്ചു പൊട്ടി കരഞ്ഞു. ' എന്നെ മറക്കുമോ ജുലി?' എന്ന് തേങ്ങി.

ഇന്നു ജുലി ഈ ലോകത്ത് തന്നെ ഉണ്ടാവാന്‍ സാധ്യതയില്ല. എങ്കിലും കണ്ണൂര്‍ എന്ന് പറയുമ്പോള്‍ കോളേജ് നെയും ഹോസ്റ്റല്‍ നെയും മുത്തപ്പനെയും ഹോസ്റ്റല്‍ ഇലെ അക്കയെയും കടയിലെ അപ്പാപനെയും പോസ്റ്റുമാന്‍ ഭാസ്കരെട്ടനെയും സ്റ്റോര്‍ ഇലെ മുകുന്ദേട്ടന്‍ നെയും ഒക്കെ ഓര്‍ക്കുംപ്പോള്‍ ജുലി യെ മറക്കാന്‍ വയ്യ.' അല്ലെങ്കിലും ഗ്രൂപില്ലാതെ ഞങ്ങളെ ഒക്കെ വല്ലാതെ അങ്ങ് സ്നേഹിച്ച ജുലി യെ ഞങ്ങള്ക്ക് ആര്‍ക്കെങ്കിലും മറക്കാന്‍ പറ്റുമോ?'

Sunday, April 6, 2008

രണ്ടാമത്തെ കുട്ടികളെ ...സംഘടിക്കുവിന്‍

‍'എന്റെ ചേട്ടന്‍ ക്ലാരിനെറ്റ്‌ വായിക്കുന്നു' എണ്ണ പുസ്തകത്തില്‍ ഒരു അനിയത്തി ഉണ്ട് . ചേട്ടന്‍ ലോക പ്രസിദ്ധ ക്ലാരിനെറ്റ്‌ വിദ്വാന്‍ ആകും എന്ന് സ്വപ്നം കാണുന്ന ഒരു അനിയത്തി. ചേട്ടന്‍ മഹാന്‍ആവുമ്പോള്‍ ചേട്ടന്റെ ജീവചരിത്രം എഴുതപെടുമെന്നും അതില്‍ ചേട്ടന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച അനിയത്തി യെന്ന നിലയില്‍ തന്നെ വാനോളം പുകഴ്ത്തും യെന്ന്കരുതി അനിയത്തി എഴുതുന്ന ഡയറി ആണ് കഥയുടെ കാതല്‍ . ചേട്ടന് പാര ആയി തീരുന്ന അനിയത്തി കഥ അവസാനിപ്പിക്കുന്നത് ഇങ്ങനെ.'ഇത്രയും ആയ സ്ഥിതിയ്ക്ക് ചേട്ടന്റെ ജീവചരിത്രം എഴുതുന്നവര്‍ എന്റെ പേരു തീര്‍ച്ചയായും അതില്‍ ഉള്പെടുത്തില്ല എന്നാണ് തോന്നുന്നത് . അതുകൊണ്ട് തന്നെ ഈ ഡയറി സുക്ഷികുന്നതില്‍ ഒരു അര്‍ത്ഥവുംമില്ല എന്ന് ഞാന്‍ കരുതുന്നു' എന്നാണ്.
ആ അനിയത്തിയെ പോലെ എന്റെ കുട്ടിക്കാലത്തെ ഓര്‍മ കളെല്ലാം തന്നെ ഏട്ടനുമായി ബന്ധപെട്ട താണ്. ഞാന്‍ ആദ്യം സ്കൂളില്‍ പോയത് തന്നെ എട്ടനോടോപ്പമാണ്. '...ഇന്റെ അനിയത്തിയല്ലേ?' എന്ന് ചോദിച്ചാണ് ടീച്ചര്‍ എന്നെ സ്വാഗതം ചെയ്തത്. അലറി വിളികുന്നതിനിടയില്‍ ഞാന്‍ അത് അത്ര ശ്രദ്ധിച്ചില്ല എങ്കിലും പിന്നെയാണ് എനിക്കതിനു പിന്നിലെ പാര മനസ്സിലായത്. '...ഇന്റെ അനിയത്തി എന്തിനാ കരയുന്നതു? ഏട്ടനെ പോലെ മിടുക്കനാവണ്ടേ?'''...ഇന്റെ അനിയത്തി പാല് കുടിച്ചോ?''...ഇന്റെ അനിയത്തി പാട്ട് പാടിക്കെ...'ആദ്യമൊന്നും അത്ര കാര്യമാക്കിയില്ല എങ്കിലും ഞാന്‍ എനിക്കൊരു പേരു ഉണ്ടെന്നു തന്നെ മറന്ന കാലമായിരുന്നു അത്.

ഏട്ടന്‍ ആണെങ്ങില്‍ ഒന്നാം ക്ലാസ്സില്‍ വെച്ചേ വലിയ വലിയ കാര്യങ്ങള്‍ പറഞ്ഞും ,കൈയില്‍ കിട്ടുന്ന എന്തും വായിച്ചും ,പ്രസംഗിച്ചുംമഹാനായി വിലസുന്ന സമയം.
. '...ഇന്റെ അനിയത്തി എന്താ ഇങ്ങനെ?' എന്നൊരു പരിഹാസ ചോദ്യം എല്ലാ ടീച്ചര്‍ മാരുടെയും മുഖത്ത്.

'ഞാന്‍ ഒന്നു ജീവിച്ചു പോയ്കോട്ടേ.' എന്ന് ഞാനും.

ഞാന്‍ ഏട്ടനെ പോലെ മഹാത്ഭുതങ്ങള്‍ ഒന്നും കാണിക്കാതെ 'അമ്മയെ കാണണം ' എന്ന് മോങ്ങിയും 'ബി' യും 'ഡി' യും തെറ്റിച്ചു എഴുതിയും നഴ്സറി ആഖോഷിച്ചു കൊണ്ടേ ഇരുന്നു. എങ്കിലും ഈ വകുപ്പില്‍ ഞാന്‍ കുറെ സൌജന്യങ്ങളും പറ്റിയിട്ടുണ്ട്. നാലാം ക്ലാസ്സഉകാരെ മാത്രം സര്‍ക്കസ് കാണാന്‍ കൊണ്ടുപോയപ്പോള്‍ '...ഇന്റെ അനിയത്തി ' യെ കൂടെ കൊണ്ടു പോകാം എന്ന് ടീച്ചര്‍ തീരുമാനിച്ചതാണ് അതിലൊന്ന് . എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും സര്‍ക്കസ് കാണലും അതാണ്.നാലാം ക്ലാസ്സ് കഴിഞ്ഞു ഏട്ടന്‍ മറ്റൊരു സ്കൂളില്‍ പോയിട്ടും ഞാന്‍ '...ഇന്റെ അനിയത്തി ' യായി തന്നെ തുടര്‍ന്നു.

രണ്ടാമന്മാര്‍ക്ക് പൊതുവായി കിട്ടുന്നത് എന്തൊക്കെ യെന്നു ഞാന്‍ ആലോചിച്ചു തുടങ്ങിയതും അപ്പോഴാണ്.

1. പുത്തന്‍ പോലെ തന്നെ ഇരിക്കുന്നു എന്ന് അവകാശപ്പെട്ടു വെച്ചിരിക്കുന്ന ഏട്ടന്‍ ഷര്‍ട്ട് കുള്‍.

2. 'ഹാ! എന്റെ മോന്റെ ഒരു വൃത്തി കണ്ടില്ലേ, അവന്റെ സുഷ്മത ...' എങ്ങനെയുള്ള കോമ്പ്ലിമെന്റ്സ് ഇന്റെ അകമ്പടിയോടെ കിട്ടുന്ന ചട്ട കീറിയ പാഠപുസ്തകങ്ങള്‍ .

3. പഴയ ബാഗ്‌, പഴയ കുട..... തുടങ്ങി പല വിധ സെക്കന്റ് ഹാന്‍ഡ് സാധനങ്ങള്‍ .

ഇതൊക്കെ ഞാന്‍ ഉറക്കെ ചിന്തിച്ചും പിറു പിറുത്തും നടക്കുമ്പോള്‍ ഏട്ടന്‍ ഒന്നു കൂടി ചിരിച്ചു.'ഒന്നു നീ വിട്ടു പോയി അശ്വതി... പാന്റ്സ് നു ഷര്‍ട്ട് എടുക്കുന്ന പോലത്തെ നിന്റെ പേരു. '

ശരിയാണ് . കഥ ഇങ്ങനെ . ഏട്ടന്റെ പേരിനു വേണ്ടി അച്ഛനും അമ്മയും ഒരുപാടു ആലോചിച്ചു കഷ്ടപെട്ടു എന്നത് ചരിത്രം . മാറ്റിയും മറിച്ചും ചിന്തിച്ചു തല പുകച്ചു തര്‍ക്കങ്ങള്‍ ഒക്കെ കഴിഞ്ഞു അവര്‍ ഒന്നു കണ്ടുപിടിച്ചു. സന്തോഷിച്ചു .

'നിന്റെ നൂലുകെട്ടിന്റെ അന്നാണ് പേരിനെ കുറിച്ചു ആലോചിച്ചത്‌ തന്നെ . അപ്പോള്‍ അച്ഛന്‍ 'ഓ നമ്മുടെ പൊന്നു മോന്റെ പേരിന്റെ ഏത് എങ്കിലും ഒരു അക്ഷരം മാറ്റി ഇതിന് ഇട്ടേ രേ' എന്ന് പറഞ്ഞു' ഏട്ടന്‍ വില്ലന്‍ ചിരിയുമായി വീണ്ടും.

എന്തൊരു അപമാനം.ഏതായാലും ഞാന്‍ തോറ്റു പിന്മാറില്ല എന്ന് തീരുമാനിച്ചു. ഞാന്‍ ഉണ്ണി ആര്‍ച്ച ആയി.സത്യാവസ്ഥ അറിഞിട്ടു തന്നെ ബാക്കി കാര്യം. CBI ഡയറി കുറുപിലെ മമ്മുട്ടി യെ പോലെ ഞാന്‍ കുകുമ്മ കുറി ഇട്ടു, കൈ പുറകെ കെട്ടി അമ്മയുടെ അടുത്ത് എത്തി .

ഞാന്‍ ഒരു ബുദ്ധി രാക്ഷസിയാണല്ലോ.അതുകൊണ്ട് നേരിട്ടുള്ള ചോദ്യം ഒഴിവാക്കി. ഒരു ആമുഖ ചോദ്യം ആവട്ടെ.'അമ്മേ ,കുഞ്ഞിലേ ഞാന്‍ എങ്ങനെ ആയിരുന്നു?'ഞാന്‍ ഒരു നിഷ്കളങ്ക ചോദ്യം ചോദിച്ചു.

'ഓ നീ ജനിച്ചത് തന്നെ ഞാന്‍ അറിഞ്ഞിട്ടില്ല.മോന്‍ അപ്പോഴും വാശിയും ബഹളവും കരച്ചിലും ഒക്കെ തന്നെ.നീ മിണ്ടാതെ എവിടെയെങ്കിലും കിടന്നോളും .വിശക്കുമ്പോള്‍ മാത്രം കരയും. എന്തെങ്കിലും കഴിച്ചാല്‍ പിന്നെ മിണ്ടാതെ കിടന്നോളും.'

മതിയായി..തൃപ്തിയായി ...ഇനി ഒരു ചോദ്യങ്ങളുടെയും ആവശ്യമില്ല. എല്ലാം മനസിലായി. ഞാന്‍ തൊട്ടിലില്‍ കിടന്നു അലറി കരഞ്ഞാലെ ഇവരൊക്കെ എന്നെ മൈന്‍ഡ് ചെയ്തിരുന്നുള്ള് എന്ന് ചുരുക്കം.

' എനിക്ക് ഓര്‍മയുണ്ട്‌.നിന്റെ lactogen വെറുതെ തിന്നാന്‍ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അമ്മ ഞാന്‍ lactogen കഴിക്കാതിരിക്കാന്‍ പരസ്യ ത്തിലെ കുട്ടിയെ പോലെ മുടി ഒക്കെ കൊഴിഞ്ഞു പോകും എന്നൊക്കെ പറഞ്ഞിട്ടും ഞാന്‍ അതെടുത്ത് കഴിക്കുമായിരുന്നു.' എന്തൊരു മിടുക്കന്‍ ആണ് ഞാന്‍ എന്നൊരു ഭാവം ഏട്ടന്റെ മുഖത്ത്.

ഈശ്വരാ ഞാന്‍ എങ്ങനെ ഒക്കെയോ കഷ്ടി മുഷ്ടി ഇത്രയും വലുതായ താന്നെന്നു എനിക്കപ്പോ മനസിലായി .

ഇനി പറയു‌....

'രണ്ടാമത്തെ കുട്ടിയുടെ അവസ്ഥ ഇതാണ് എങ്കില്‍ മു‌ന്നാമത്തെ കുട്ടിയുടെ അവസ്ഥ എന്തായിരിക്കും????'



Tuesday, April 1, 2008

കാരണവര്‍

എല്ലാ കുട്ടികളെയും പോലെ വലിയ ഒരു കരച്ചിലിന്റെ അകന്പടിയോടെ ആണ് ഉണ്ണി ക്കുട്ടന്‍ ഞങ്ങള്ക്ക് ഇടയില്‍ വന്നത് .വര്‍ഷങ്ങള്‍ക്ക് ശേഷം പരിപാലിക്കാന്‍ കിട്ടുന്ന കുട്ടി എന്നത് കൊണ്ടു തന്നെ അന്തം വിട്ടു നില്‍കുന്ന എന്റെ അച്ഛനും അമ്മയും. ജനിച്ചു വീഴുന്ന കുട്ടിയുടെ അത്രയും നിസഹായനായ മറ്റൊരു വ്യക്തി ഇല്ല എന്ന് അന്നാണ് എനിക്ക് മനസില്ലായത്.
'എന്തിനായിരിക്കും കുട്ടി ഇത്രയും കരയുന്നത് ?' എന്നൊരു സഭ കൂടി ആലോചിച്ചു.
'വിശപ്പ്‌ തന്നെ ...' അമ്മ ഉറപ്പിച്ചു.
'മാര്‍ച്ച് മാസം അല്ലെ,ചൂടായിരിക്കും ' അച്ഛന്റെ വക.
'വയറുവേദന ആകാം' കുട്ടിയുടെ ഡോക്ടര്‍ അച്ഛന്റെ അഭിപ്രായം.
'എനിക്കൊന്നും അറിയില്ല ' എന്നൊരു വളളത്തീലും തൊടാതെ നിന്നു ഞാന്‍.
പാല്‍ പ്പൊടി വാങ്ങാന്‍ അമ്മ അച്ഛനെ ഏല്‍പ്പിച്ചു . പാല്‍ പൊടി വാങ്ങി വരുന്ന വഴി ഒരു ടേബിള്‍ ഫാന്‍ കൂടി വാങ്ങി അച്ഛന്‍.ഉണ്ണി കുട്ടന്റെ അച്ഛന്‍ ഉണ്ണികൃഷ്ണന്‍ സ്കാന്‍ ചെയ്യാന്‍ ഒരു ഡേറ്റ് ബുക്ക് ചെയ്തു.

'എല്ലാം എന്റെ പുറത്ത് തന്നെ വേണോ?' നിസഹായനായി ഉണ്ണി കുട്ടന്‍ എന്നെ നോക്കി.
പാല്‍ പൊടി പാല്‍ തുപ്പി കളഞ്ഞും ടേബിള്‍ ഫാന്‍ നിനെ നോക്കി വിറച്ചു കാണിച്ചും ഉണ്ണി കുട്ടന്‍ അപ്പുപ്പനെയും അമ്മുംമയെയും കളത്തിനു പുറത്താക്കി. തന്റെ ഒരേ ഒരു ആയുധം ആയ അലറി കരച്ചില്‍ പുറത്തെടുത്തു സ്കാന്‍ ചെയാന്‍ വന്ന ഡോക്ടര്‍ രെ വിരട്ടി. ചുരുക്കത്തില്‍ എല്ലാവരും ആയുധം വെച്ചു കീഴടങ്ങി. വിജയ ശ്രീ ലാളിതനായി ഉണ്ണി കുട്ടന്‍ തന്റെ കരച്ചില്‍ തുടര്‍ന്നു കൊണ്ടേ ഇരുന്നു.
കരഞ്ഞു കരഞ്ഞു മുന്ന് മാസം പ്രായം ആയപ്പോഴേക്കും എല്ലാവരും തളര്‍ന്നു എന്ന് ബോധ്യം വന്നപ്പോള്‍ 'ഇനി ഒന്നു ചിരിക്കാം ' എന്ന് ഒരു തീരു മാനം എടുത്തു ഉണ്ണി കുട്ടന്‍.
പിന്നെ എല്ലാം പെട്ടെന്നായി. 'കമരാം' 'നില്‍ക്കാം' 'നടക്കാം' 'സാം സാരിക്കാം ' എന്നൊക്കെ പെട്ടന്ന് പെട്ടന്നു തീരുമാനിച്ചു ഉണ്ണി കുട്ടന്‍ വീട്ടിലെ കാരണവരായത് അങ്ങനെ ആണ്.
അമ്മുമ്മ യുടെ പത്രം വായനയ്ക്ക് ഒപ്പം കുടി സുനാമി യെ കുറിച്ചു ഓര്‍ത്തു നെടുവീര്‍പിട്ടു ,കല്പന ചൌള യുടെ ഫോട്ടോ വെട്ടി പുസ്തകത്തില്‍ ഒട്ടിച്ചു, ഓ എന്‍ വി കവിത ചൊല്ലി, കല്യാണ സൌ ഗന്റികം പാടി അഭിനയിച്ചു ,.....
'പെട്രോള്‍ ഇന് വില കുടിയിട്ടും എന്നും കാര്‍ എടുക്കുന്നോ?' eന്ന ചോദ്യത്തില്‍ നിന്നും രക്ഷപെടാന്‍ ഞാന്‍ എന്നും ബസില്‍ ആകി യാത്ര.
'എന്നും സന്ധ്യ യ്ക്ക് വരുന്ന അമ്മ സന്ധ്യാ ദേവി ആണോ?' എന്ന് സംശയം ഉണ്ണി കുട്ടന് .
കാരണവറായി വിലസുന്ന ഈ ഉണ്ണി കുട്ടന്‍ തന്നെ ആണോ നിസഹായനായി അലറി കരഞ്ഞ കുഞ്ഞു ഉണ്ണി കുട്ടന്‍?
പക്ഷെ എപ്പോള്‍ ഞാന്‍ ചിന്തി ക്കുന്നത് മറ്റൊന്നാണ്‌ 'എന്നാണ് ഞാനും ഉണ്ണി കുട്ടന്റെ അത്രയും
വലുതാവുക? '

Saturday, March 22, 2008

ദ്രുതതാളങ്ങളുടെ ആശാട്ടി

"നീ എന്താ ബ്ലോഗ്ഗാത്തത് ?" എന്ന ചോദ്യത്തില്‍ നിന്നാണ് തുടക്കം .
"ബ്ലോഗ്ഗോ? ഞാനോ ?" ഞാന്‍ അന്തംവിട്ടു.
സ്ഐപ്പിലുടേ ഏട്ടന്റെ ലണ്ടന്‍ ശബ്ദം "ചുമ്മാ ബ്ലോഗ്ഗ് .നീ കൊടകര പുരാണം നോക്കിയിട്ടുണ്ടോ ?"
"ഇല്ലാ,മാതൃഭൂമി യില്‍ കണ്ടു"
" മോശം " വീണ്ടും ഏട്ടന്‍" ഇന്നാ ലിങ്ക്” ദേ വരുന്നു കൊടകരപുരാണം ലിങ്ക്.

മോശകാരി ആവരുതല്ലൊ. ഞാനും തുടങ്ങ്ങ്ങി" തുളസി യുടെ ഫോട്ടോബ്ലോഗ് ശ്രദ്ധിക്കാറുണ്ടൂ.മഴകവിത തുളസി എനിക്ക് അയച്ചു തരുകയും ചെയ്തു."
"ഫോട്ടോ വിട്, വീട് പാലുകാചിനു ആശാരി യുടെ മാത്രം പടം 10എണ്ണം നീ എടൂത്ത്ത് എനിക്ക് ഓര്‍മയുണ്ട്. ചോദിച്ചപ്പോള്‍ ദൂരെ എവിടെയോ നില്‍ക്കുന്ന എന്റെ കൈ, കാല്‍, തലയുടെ പിന്‍വശം എന്നിവ പല ഫൊട്ടൊകളീലായി നീ കാട്ടി തന്നതും നിന്റെ ഫൊട്ടൊ സെന്‍സീനു തെളിവായി എന്റെ കൈയില്‍ തന്നെ ഉണ്ട്. അത് കൊണ്ടു പൊന്നുമോള്‍ ഫോട്ടോബ്ലോഗ് ആസ്വദിച്ചാല്‍ മതി.കൈവൈക്കണ്ട. നീ എഴുതു"
“പേന എന്ന ആയുധം വഴങ്ങ്ങ്ങുമോ എന്നറിയില്ല.കമ്പ്യൂട്ടര്‍ ഇല്‍ തട്ടിമുട്ടി ജീവിക്കാന്‍ തുടങ്ങ്ങ്ങിയിട്ടു കാലംകുറെ ആയില്ലേ"
"വിഡ്ഢി!!,ബ്ലോഗ്ഗ്ഗീനു പേന വേണ്ട.കീബോര്‍ഡ് ധാരാളം"
"ഞാന്‍‍..."വീണ്ടും എളിമ
"ശരി , ഞാന്‍ ഒന്നു ആലോചിക്കട്ടെ.മലയാളം എഴുതിയിട്ട് തന്നെ കാലം കുറെ ആയി.എപ്പോള്‍ കത്ത് ഇല്ലല്ലോ.ഇമെയില്‍ തന്നെ അധീകം."
"ശരി കൃത്യമായി ആലോചിച്ചു പറ, അല്ലെകീല്‍ വേണ്ട അടുത്ത ആഴ്ച തന്നെ ആയികൊട്ടെ ആദ്യത്തെ പോസ്റ്റിംഗ്" ഏട്ടന്‍ നു ചിരി.
ഇനിക്കപ്പോ 'വൈകി ജനിച്ച കുഞ്ഞ്ഞ്ഞനുജനിലെ' ലുദ്ദ്മീള യെ ഓര്‍മ്മ് വന്നു.ഒരു റഷ്യന്‍ കഥ യാണു മേല്പറഞഞതു .10 വയസ്സുകാരേന്റെ(വൈകി ജനിച്ച കുഞ്ഞ്ഞ്ഞനുജന്റെ) ആര്‍ക്കിടെക്റ്റ്‌ ആയ ചേച്ചിയാണു ലുദ്ദ്മീള.ലുദ്ദ്മീള യ്ക്ക് അനുജനെ ജീവനാണ്.എന്നാല്‍ സാദാരണ ചേച്ചിമാരെ പോലെ കൊഞ്ചിക്കാനും പരസ്യമായി ഉമ്മ വൈക്കാനും അവര്‍ക്ക് അറിയില്ല. ചുരുക്ക്ത്തീല്‍ കണ്ണട വെച്ച കര്‍ക്കശകാരി. പരിക്ഷയ്ക്ക് മാര്‍ക്ക്‌ കുറയുമ്പോള്‍ തീര്‍ച്ചയായും അവര്‍ വഴക്കു പറഞ്ഞിരിക്കും.പക്ഷെ അടുത്ത ദിവസം തനെ ഒരു സമ്മാനം കൊണ്ടുവരുകയും ചെയ്യും.അതു ഒരു സമ്മാനം ആണെന്നു പറയാന്‍ അവര്‍ തീരെ ഇഷ്ട്ടപെട്ടിരുന്നില്ല.


"കണക്കു പഠിച്ചു ഒരു ഗണിത ശാസ്ത്ത്രഞന്‍ആവില്ല എന്നു നീ ഏതായാലും തെളിയിച്ചു കഴിഞുഞു.ഇതാ ഒരു ക്യാമറ.ഫോട്ടോഗ്രാഫി എങിലും പരീക്ഷിചു നോക്ദ്ക്ദ്" ഈ വഴിക്കാണ് അവരുടെ സമ്മാനം.
"ശരി. എങിലൊന്നു ബ്ലൊഗ്ഗി കളയാം എന്നൊരു ഉറച്ച(?) തീരുമാനം എടുത്തു ഞാന്‍.
വീണ്ടും പ്രശ്നം."എന്താണ് എഴുതുക? എന്തിനെ കുറിച്ചു?"
"എന്തും" സ്ക്യ്പേഉ അശരീരി വീണ്ടും.
മൊത്ത്ത്തില്‍ ഒരു തലയുംവാലുമില്ലാത്ത് വ്യക്തി ആണ് ഞാന്‍.അതുകൊണ്ട് തന്നെ ഒന്നില്‍ നിന്നു മറ്റൊന്നിലേയ്ക്ക്‌ എളുപ്പ്ത്തില്‍ ചാടി, വായിക്കുന്നവര്‍ക്ക് ഒന്നും മനസ്സിലാകത്ത് ഒരു ഉത്ത്രഡുനിക കഥ പോലെ ആകുമൊ ഈ ബ്ലോഗ് എനന സംശയം വേറെ.എങ്കിലും എഴുതുക തന്നെ.ബാക്കി വായിക്കുന്നവരുടെ വിധി.

ഝാന്‍സി റാണി ഗൌരിയെ കുറിച്ചു തന്നെ യാവട്ടെ ആദ്യം.ഏട്ടന്റെ ഒരേ ഒരു ചക്കിമോള്‍. എന്റെ കൊച്ചു പതിപ്പു എന്ന് ഞാന്‍ വെറുതെ സങ്കല്‍പ്പിക്കുന്ന് മുന്ന് വയസുക്കാരി.ഏട്ടന്റെ കണ്ണുരുട്ട്ലുലൂകള്‍ ഒഴിച്ചാല്‍ മറ്റൊന്നിനെയും കാര്യമായ പേടിയൊന്നും ഇല്ല സുന്ദരിക്ക്.ഉണ്ണിചേട്ടന്റെ കുഞ്ഞിപെങ്ങള്‍.ആളുകളെ സുഖിപ്പിക്ക് ലാണ്ണു മെയിന്‍ ഹോബി."ഉണ്ണിചേട്ടാ കുസ്രുതികുട്ടാ" എന്ന് ചേട്ടനെ,"അച്ഛന്റെ ചക്കിമോള്‍ അല്ലെ?"എന്ന് അവളുടെ അച്ഛനെ,"അമ്മേ, സോറി... ഞാനൊരു കൊച്ചുകുട്ടിയല്ലേ"" എന്ന തത്വാധീഷ്ഠീത ചോദ്യവുമായി അവളുടെ അമ്മയായ സുമയെ..അങ്ങനെ ആളും തരവും നോക്കി ഓരോരുത്തരോടും അവള്ക്ക് ഓരോ നംബരുണ്ടൂ.
അഞ്ചു നിമിഷം ഒരു സ്ഥലത്ത് ഇരിക്കാന്‍ മാത്രം പറയരുത്.സ്വതന്ത്രമായ ചല്നാത്മകതയിലാണു വിശ്വാസം.സാദാ ചലിച്ചു കൊണ്ടിരിക്കും.അല്ലെങ്കീല്‍ രണ്ടാം നിലയില്‍ നിന്നു ഇനി താഴെക്കു ചാടിയാലോ?" എന്ന് ഉറക്കെ ചിന്തിചു അപ്പൂപ്പന്റെബി പി കൂട്ടും."ദ്രുത താള ങ്ങളുടെ ആശാട്ടി" എന്നാണ്ണു ഞാന്‍ അവളെ വിളിക്കുക.അടിപൊളി പാട്ടുകള്‍ മാത്രം ഇഷ്ടം.പരസ്യ അടികിട്ടു ആണ് ആശാട്ടി. എക്ഷൊ കൊണ്ടു പാത്രം കഴുകണം, സ്വസ്ഥമായി ഉറങ്ങാന്‍ കുഞ്ഞിനു സ്നുഗ്ഗി കെട്ടണം.കറ പോകാന്‍ വാനിഷ്,മുടി വളരാന്‍ ധാത്രി തുടങ്ങി എന്തിന് ഏത് ബ്രാന്‍ഡ് എന്ന് കൃത്യമായി അറിയണമെങില്‍ അവളെ സമീപിചാല്‍ മതി.


നല്ലൊരു തോട്ടമുണ്ട് ഏട്ടന്റെ വീട്ടീല്‍, ഇപ്പോള്‍ ലണ്ടനില്‍ ആണെങ്ങില്ലും "എന്റെ കോവയ്യ്ക്യുടേ ഫോട്ടോ അയച്ചു തരണേ" എന്ന അഭയര്‍തന മാനിച്ച്‌ ചീര, കോവയ്ക്ക, പയര്‍ തുടങ്ങി എല്ലാ പച്ചക്ക് റി പടങ്ങളും ലണ്ടന്‍ ഇല്‍ എത്തി.അത് കണ്ടു സന്തുഷടി അടയുന്ന ലോകത്തിലെ ഒരേ ഒരു കമ്പ്യൂട്ടര്‍ പണിക്കാരന്‍ ഏട്ടന്‍ ആവും. ഗൌരി ഈ കൊവയ്ക്കയും പുളിന്ചിക്കയും ചൈനീസ് ഓറഞ്ച് ഉം ഒക്കെ ചെടിയില്‍ നിന്നു തന്നെ പറിച്ചു തിന്നു തന്റെ ബാല്യം വ്യത്യസ്തമായി ആഘൊഷിക്കുന്നു.


കതകു തുറന്നു പുറത്തേക്ക് ഓടുന്ന ഗൌരി. അവളോളം വലിപമുള്ള ചട്ടുകവും കൊണ്ടു പിന്നാലെ സുമ . ഗേറ്റ് തുറന്നു അകത്തെക്കു വരുമ്പോള്‍ ഈ കാഴ്ച കണ്ടു അന്ധാളീച്ചു നില്ക്കുന്ന ഞാന്‍. ഇതാണ് അവസാന ഷോട്ട്.
എങ്കീലും സംശയം ബാക്കി....ഇതു ഞാന്‍ തന്നെയല്ലേ???
നിറയെ അക്ഷരപിസക് .എന്ങിക്കില്ലും ഷമി ....ആദ്യ ബ്ലോഗ് അല്ലെ .....