Thursday, July 9, 2009

വാഹനചരിതം-രണ്ടാം ഭാഗം

"ഒരു കാര്‍..."
ഇടയ്ക്കിടയ്ക്ക് അമ്മയ്ക്ക് ഇങ്ങനെ ഒരു ആഗ്രഹം തോന്നാറുണ്ടായിരുന്നു പണ്ട്.ചുമ്മാ ഒരു കാര്യവും ഇല്ലാതെ ലക്ഷങ്ങള്‍ ഒഴുക്കി കളയുന്നതില്‍ അച്ഛന് വലിയ താല്പര്യം ഇല്ലായിരുന്നു. എങ്കിലും മുറ്റത്ത്‌ ഒരു കാര്‍ കിടക്കുന്നത് ഒരു പത്രാസ്‌ അല്ലേ എന്നൊരു ചിന്ത ഉള്ളില്‍ എവിടെയോ ഉള്ളത് കൊണ്ട് അച്ഛനെ അമ്മയുടെ ഈ ആഗ്രഹം ആകെ ചിന്തകുഴപ്പത്തില്‍ ആക്കുക ആയിരുന്നു പതിവ്. പക്ഷെ മനസ്സില്‍ നക്ഷത്രാങ്കിത ശുഭ്ര പതാക ചുമ്മാ കിടന്നു പറന്നു കളിക്കുന്ന രണ്ടു കടുവ കുട്ടികള്‍ ഉള്ള വീടാണത് എന്ന് ഓര്‍ക്കണം.
ഞാനും ചേട്ടനും."ഈ ജാതി ബുര്‍ഷ്വ ആഗ്രഹത്തിന് കുട്ടു നില്‍ക്കരുത്" എന്നൊരു കൊടുങ്കാറ്റായി ഞങ്ങള്‍.
എല്ലാവരും കു‌ടി പുറത്തു പോകുന്നത് വല്ലപ്പോഴും.കൃത്യമായി പറഞ്ഞാല്‍ സ്കൂള്‍ തുറക്കുംപ്പോള്‍ പുതിയ കുട, ബാഗ് ഒക്കെ വാങ്ങാന്‍ ഒരു പോക്ക്‌ , ഓണാഘോഷത്തിന്റെ ഭാഗമായ ലൈറ്റ് കാണല് (വൈദ്യുതാ ലങ്ക്കാരം എന്ന് സര്‍ക്കാര്‍ ‍ ഭാഷ്യം) മറ്റൊരു പോക്ക്. ഇങ്ങനെ കൈവിരലുകളില്‍ ഒതുങ്ങുന്ന പോക്കുകള്‍ .പിന്നെ കാര്‍ പോയിട്ട് ഒരു സ്കു‌ടര്‍ പോലും ഓടിക്കില്ല എന്ന് ഭീഷ്മ ശപഥം എടുത്ത അച്ഛന്‍. ഈ വക കാര്യങ്ങള്‍ പരിഗണിച്ചു അമ്മയുടെ ഹര്‍ജി കീറി ചവിട്ടു കുട്ടയില്‍ ഇടണമെന്ന് ഞങ്ങള്‍ ഒരുമ്മിച്ചു ആവശ്യപ്പെട്ടു. ഒന്നിനെതിരെ രണ്ടു വോട്ടിനു ഞങ്ങള്‍ വിജയകൊടി പാറിച്ചു .
ഈ നാടകം കുറെ ആയപ്പോള്‍ അമ്മയും ആഗ്രഹം ഉപേക്ഷിച്ചു.
"നിനക്കൊന്നും വേണ്ടെങ്കില്‍ ‍ എനികെന്തിനാ കാര്‍?" എന്നായി അമ്മ.
"ഓ , സര്‍ക്കാര്‍ ലക്ഷങ്ങളുടെ വണ്ടി ഞങ്ങള്‍ക്ക് വേണ്ടി നിരത്തിലുടെ തേരാ പാരാ ഓടിക്കുന്നുണ്ട്.ഞങ്ങള്‍ക്കേ അത് മതി"ഞങ്ങള്‍ പ്രസ്താവിച്ചു.

ഞാന്‍ കണ്ണൂരില്‍ നിന്നും വിദ്യ 'അഭ്യാസം' കഴിഞ്ഞു മടങ്ങി പകുതി സര്‍ക്കാര്‍ സ്ഥാപനത്തില്‍(അര്‍ദ്ധസര്‍ക്കാര്‍ എന്നും വായിക്കാം) സോഫ്റ്റ്‌വെയര്‍ ഇപ്പൊ ഉണ്ടാക്കി കളയാം എന്നൊരു ഭാവത്തില്‍ പണിയെടുത്തു തുടങ്ങി .ഓഫീസ് ഇല്‍ നിന്ന് മടങ്ങി വന്നാല്‍ പിന്നെ ഒരു പണിയും ഇല്ല. ടി.വി. യുടെ മുന്നില്‍ തന്നെ തപസ്സ്.ദൂരദര്‍ശന്‍ മാത്രം മതി എന്നാ മറ്റൊരു കഥയില്ലാ വാശിയുടെ പേരില്‍ കേബിളും .ഇല്ല.ദൂരദര്‍ശന്‍ തന്നെ ശരണം.ഏഷ്യാനെറ്റ്‌ ന്യൂ സിന്റെ മഹത്വം അച്ഛന്‍ പറഞ്ഞു തുടങ്ങുപ്പോഴേ 'പത്രം വായനയുടെ പ്രസക്തി ഈ നുറ്റാണ്ടില്‍' കുറിച്ച് ഞങ്ങള്‍ വാചാലരാക്കും . ഞായറാഴ്ച രാവിലെ ആവുന്നത് തന്നെ രംഗോളി കാണാനാണ് എന്നായിരുന്നു ഞങ്ങളുടെ വിശ്വാസം.കാത്തിരുന്നു കാണുന്ന ബുധനാഴ്ച ചിത്രഹാര്‍ ‍ എവിടെ ?എപ്പോള്‍ ഓണ്‍ ചെയ്താലും സ്ക്രീനില്‍ തെളിയുന്ന ഏഷ്യാനെറ്റ്‌ സിനിമ പാട്ടുകള്‍ അവിടെ?"നോ comparison" ചേട്ടന്‍ ആകാശത്തേക്ക് നോക്കി.ടെറസ്സിലെ ആന്റിന ഞങ്ങളുടെ വീട്ടിലെ മാത്രം അപൂര്‍വ വസ്തു ആയി.
ആയിടെ ആണ് ഞങ്ങളുടെ വീട്ടിനടുത്ത് ഒരു ഡ്രൈവിംഗ് സ്കൂള്‍ തുടങ്ങുന്നത്."സ്ത്രീകള്‍ സ്ത്രീകള്‍ക്ക് വേണ്ടി മാത്രം" നടത്തുന്ന എന്നൊക്കെ ആയിരുന്നു പരസ്യം.അമ്പലതിനടുതായിരുന്നു ഡ്രൈവിംഗ് സ്കൂള്‍. പരസ്യം വന്നു ഒരു ആഴ്ചയ്ക്കകം അമ്പലപരിസരം ടു വീലരുക്കാരെ കൊണ്ട് നിറഞ്ഞു.കോളേജില്‍ പഠിക്കുന്ന പിള്ളേര്‍ മുതല്‍ നാളെയോ മറ്റന്നാളോ പെന്‍ഷനാവാന്‍ സാധ്യതയുള്ള വലിയമ്മമാര്‍ വരെ ടു വീലറില്‍ അഭ്യാസം തുടങ്ങി.ഡ്രൈവിംഗ് സ്കൂള്‍ ഉടമ കാര്‍ മാത്രമേ പഠിപ്പിക്കുന്നത്‌ കണ്ടിട്ടുള്ളു.എല്ലാ വിരലിലും മോതിരവും കൈയില്‍ നിറയെ വളകളും കഴുത്തില്‍ വലിയ ഒരു മാലയും ഒക്കെയായി ടീച്ചര്‍ ഒരു തമാശ കാഴ്ച ആയിരുന്നു.ഡ്രൈവിംഗ് സ്കൂളിലെ കാര്‍ വീട്ടിനു മുന്നിലുടെ അങ്ങോട്ടും ഇങ്ങോട്ടും ചീറി പാഞ്ഞു തുടങ്ങി . ഒരു ശനിയാഴ്ച ടി.വി യുടെ മുന്നില്‍ ഇരുന്നും കിടന്നും സിനിമ കാണുന്നതിനിടയില്‍ ആണ് എന്റെ തലയില്‍ ആപ്പിള്‍ വീണത്‌ ..
" എന്ത് കൊണ്ട് ഡ്രൈവിംഗ് പഠിച്ചു കുട? അതും ഒരു വിദ്യ തന്നെ അല്ലെ?"
അമ്മ സന്തുഷ്ടയായി.ഇന്നല്ലെങ്കില്‍ നാളെ നീയിതു പറയും എന്നെനിക്കു അറിയാമായിരുന്നു എന്നൊരു ഭാവം.ചേട്ടന്‍ ഞെട്ടി.'കരിങ്കാലി"
പക്ഷെ എനിക്ക് എന്റേതായ ന്യായങ്ങള്‍ ഉണ്ടായിരുന്നു( അതിന്നും എന്നും അങ്ങനെ തന്നെ .ഇതു പോക്രിതരത്തിനും ഒരു ന്യായം ഉണ്ട്)ഏതായാലും അച്ഛന്‍ എന്നെ അനുഗ്രഹിച്ചു ഡ്രൈവിംഗ് സ്കൂളില്‍ ചേര്‍ത്തു.
ആദ്യ ദിവസം തന്നെ സ്ടിയറിഗിനു പിന്നില്‍ ഇരിക്കുംപ്പോള്‍ എനിക്ക് അപാര കോന്‍ഫിടെന്‍സ് .ഞാന്‍ ഒരു ചില്ലറക്കാരി അല്ല.എല്ലാം പഠിച്ചു എന്നൊരു തോന്നല്‍.കുറച്ചു കഴിഞ്ഞപ്പോഴാണ് രണ്ടു ക്ലച്ചും രണ്ടു ആക്സില്ലെടരും രണ്ടു ബ്രെയ്ക്കും ഒക്കെ ഉള്ള ഒരു കാറിലാണ് ഞാന്‍ അഭ്യസിക്കുന്നത് എന്ന് എനിക്ക് മനസ്സില്‍ ആയതു.ഒക്കെ വേണ്ടത് പോലെ വേണ്ട സമയത്ത് ടീച്ചര്‍ ചെയ്യുന്നത് കൊണ്ടാണ് വല്യ തട്ടും മുട്ടും ഇല്ലാതെ വണ്ടി ഓടുന്നത്.ഏതായാലും ലൈസെന്‍സ് എന്നാ കടമ്പയും കഴിഞ്ഞപ്പോള്‍ ടീച്ചര്‍ ഗുഡ് ബൈ പറഞ്ഞു.വീണ്ടും അമ്മ കാര്‍ വാങ്ങാന്‍ അച്ഛനെ പ്രോഹത്സാഹിപ്പിച്ചു .ചേട്ടന്‍ തിരിഞ്ഞു തന്നെ നിന്നു.പക്ഷെ ഞാന്‍ കാലുമാരിയതോടെ ചേട്ടന്‍ ന്യുന പക്ഷം ആയി.ഒരു കൊച്ചു മാരുതി ൮വീട്ടില്‍ എത്തിയത് അങ്ങനെ ആണ്. സംഭവം കാര്യം ആയപ്പോള്‍ എന്റെ നില പരിങ്ങലില്‍ ആയി.
"പുതിയ വണ്ടി ഓടിക്കാന്‍ എനിക്ക് അത്ര കോന്‍ഫിടെന്‍സ് പോര" ഞാന്‍ മൊഴിഞ്ഞു .പഴയ സൈക്കിള്‍ കഥ ഓര്‍ത്തു അച്ഛന്‍ നെഞ്ചത്ത് കൈ വെച്ച്. ആകാശത്തേക്ക് നോക്കി .
സൈക്കിള്‍ പോലെ കണ്ണടയ്ക്കാന്‍ വയ്യല്ലോ.അച്ഛന്‍ എനിക്ക് പുതിയ ഒരു ഗുരുവിനെ കണ്ടെത്തി.വയസായ ഒരു അപ്പുപ്പന്‍."ഓ അവള്‍ക്കു ഡ്രൈവിംഗ് ഒക്കെ അറിയാം.ലൈസെന്‍സും ഉണ്ട്.പിന്നെ പുതിയ വണ്ടി ആയതു കൊണ്ട് ഒരു പരിഭ്രമം" അച്ഛന് എന്റെ മേല്‍ ഇത്ര വിശ്വാസം ഉണ്ട് എന്നറിഞ്ഞു എന്റെ കണ്ണ് രണ്ടും നിറഞ്ഞു.

വീണ്ടും യുദ്ധം.ടീച്ചറെ പോലെ അല്ല അപ്പുപ്പന്‍.നല്ല ഭാഷയിലെ സംസാരിക്കു. ഓഫീസ് വരെ അപ്പുപ്പന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച്. ഞാന്‍ കാര്‍ ഓടിക്കും.ആദ്യത്തെ ദിവസം ഞാന്‍ ഓഫീസില്‍ എത്തിയപ്പോള്‍ എല്ലാവരും വരുന്നതെ ഉള്ളു."നീയൊക്കെ കണ്ടോ എന്റെ പുതിയ ശകടം" എന്നാ മട്ടില്‍ ഞാന്‍ നീണ്ട ഹോണ്‍ മുഴക്കി വണ്ടി നിര്‍ത്തി ഇറങ്ങാനായി ഡോര്‍ തുറന്നു. വീണു കൈയില്‍ ഒരു അടി."ഹാന്‍ഡ്‌ ബ്രേക്ക്‌""ഫസ്റ്റ് ഗിയര്‍"എന്നൊക്കെ കുറെ ചോദ്യങ്ങളും.മാനം കപ്പല്‍ കയറി എന്ന് പറഞ്ഞാല്‍ മതിയല്ലോ.പിന്നെ അതൊരു പുത്തരി അല്ല എനിക്ക്.അധികം താമസിക്കാതെ ഞാനും എന്റെ മാരുതിയും തിരുന്തോരത്തൂടെ ഓടി തളര്‍ന്നു.
മെയിന്‍ റോഡിനരുക്കിലാണ് എന്റെ വീട്. വൈകുന്നേരം ൫5-5.30൦ സമയത്ത് റോഡ്‌ എന്നും ബ്ലോക്ക്‌.വേരെഒന്നുംമല്ല. ഞാന്‍ ഓഫീസില്‍ നിന്നും വീട്ടില്‍ എത്തുന്ന സമയം ആണത്.
"അഞ്ചര കഴിഞ്ഞു അത് വഴി പോയ മതി.ആ അശ്വതി ഓഫീസീന്ന് വരുന്ന സമയമാ അത്"എന്ന് നാട്ടുക്കാര് ഒരു സാധാരണ കാര്യം പോലെ പറഞ്ഞു തുടങ്ങി.
കാര്‍ റോഡില്‍ നിന്നും വീട്ടില്‍ ലേക്ക്‌ തിരിക്കാന്‍ ഒരു രണ്ടു നിമിഷം വൈകിയാല്‍ റോഡ്‌ മൊത്തം ബ്ലോക്കാവും.
കല്യാണത്തിന്റെ പേരില്‍ അച്ഛനും അമ്മയും കൂടെ എന്നെ നാട് കടത്തിയപ്പോള്‍ കാര്‍ അനാഥയായി.
"മോനെ രണ്ടു ദിവസം കൊണ്ട് ഞാന്‍ ഡ്രൈവിംഗ് പഠിപ്പിക്കാം"ചേട്ടന്റെ മുന്നില്‍ ഒരു മോഹന വാഗ്ദനം.
"വേണോ ?വേണ്ടയോ ? " എന്നൊക്കെ തിരിച്ചും മറിച്ചും ആലോചിച്ചു ഒടുവില്‍ "തീര്‍ച്ചയായും ഒരു മാറ്റം ആവശ്യം ആണ്" എന്നങ്ങു തീരുമാനിച്ചു ചേട്ടന്‍.അങ്ങനെ വീണ്ടും മാരുതി സനാഥയായി.വീട്ടില്‍ വണ്ടികളുടെ എണ്ണം കുടിയെന്കിലും ഇപ്പോഴും എന്റെ വണ്ടി ആ മാരുതി തന്നെ. ഞങളുടെ "മച്ചാ...മച്ചാ.." ബന്ധത്തിന് പത്ത് കൊല്ലം ആയിട്ടും ഒരു പോറല് പോലും ഏറ്റിട്ടില്ല .
***************************************************************
"അവധിക്കു എന്നെ ഒരിടത്തും കൊണ്ട് പോകുന്നില്ലേ?" എന്നൊരു ബഹളം ഉണ്ണികുട്ടന്റെ വക.
എന്നാ പിന്നെ 'വിസ്മയത്തിലേയ്ക്ക് ' ആയാലോ" എന്നൊരു ചിന്ത.
ബ്രെയിന്‍ ട്രൈനിനെ കുറിച്ചും കുടിവെള്ളം തുള്ളികളിച്ചു കളയുന്നതിനെ കുറിച്ചും വ്യാകുലപെട്ട ഒരു കോളേജ് കാലം ഉണ്ടായിരുന്നത് എനിക്കായിരുന്നോ?വിദേശികളായി മാറിയ എന്റെ പഴയ സഖാക്കള്‍ എന്ത്.
പറയുന്നു?
"കാലത്തിനു അനുസരിച്ച് മാറണം" തീര്‍ച്ചയായും മാറണം. വേണ്ടേ?

Wednesday, June 10, 2009

പിന്‍കാഴ്ചകള്‍

വിഷുക്കാലത്ത് നിറയെ കൊന്ന പൂത്തു നില്‍ക്കാറുണ്ട് ഞങ്ങടെ (?) ബൈപാസ് റോഡില്‍ .”വിഷു വരുന്നു വിഷു വരുന്നു” എന്നു വിളിച്ചു പറയുന്നത് പോലെ . കൊന്ന മത്രംമല്ല , മെയ്‌ മാസത്തില്‍ നിറയെ ഗുല്‍മോഹര്‍ .അപ്പോള്‍ ഒരു ചുവന്ന ബൈപാസ്.(ഗുല്‍മോഹര്‍ എന്നു ഞാന്‍ പറയുപ്പോള്‍ സുഹൃത്ത്‌ ആതിര “ ‘മേയ് ഫ്ലവര്‍ ’ എന്നു പറഞ്ഞ്കുടെ ” എന്നൊരു തിരുത്തല്‍ ഉണ്ടായിരുന്നു പണ്ട് ).വീതിയുള്ള റോഡ്‌ . അധികം തിരക്കില്ല .തിരുവും വളവും ഇല്ലേ ഇല്ല .നീണ്ടു നിവര്‍ന്നു അങ്ങനെ കിടക്കും . വഴി അരികില്‍ നിറയെ മരങ്ങള്‍ . മൊത്തം ഒരു പച്ചപ്പ്‌ .

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ചേട്ടന്റെ ഒരു ഫ്രണ്ട് ,ശോ , അങ്ങനെ പറഞ്ഞാല്‍ പോര , ചൈനക്കാരന്‍ ആയ ഫ്രണ്ടും ഭാര്യും ഞങ്ങളുടെ വീട്ടില്‍ വന്നിരുന്നു . ചൈനക്കാരന്‍ എന്നു കേട്ടപോഴെ ഉണ്ണികുട്ടന് ആവേശം . 'അത്തരം ഒരാളെ ഞാന്‍ കണ്ടിട്ടേയില്ല ' എന്നായി അവന്‍ . സ്കൂളില്‍ പോയി തുടങ്ങാത്തത് കൊണ്ട് അവനു വേറെ പണിയും ഇല്ല . അവര് വരുന്നത് വരെ സംശയങ്ങള്‍ തന്നെ . അമ്മ ഗ്ലോബ് എടുത്തു ചൈന എവിടെ എന്നു കാണിച്ചു കൊടുക്കുന്നതും കണ്ടു .ചൈനക്കാരന്‍ റിച്ചാര്‍ഡും ഭാര്യ അന്നയും ലാന്‍ഡ്‌ ചെയ്യുന്നത് വരെ അവനു ഇരിക്ക പൊറുതി ഇല്ലായിരുന്നു . ചൈനക്കാരന്‍ ആണന്നേ ഉള്ളു. വളര്ന്നതൊക്കെ കല്‍ക്കട്ടയില്‍ .അന്നയും അവിടെ തന്നെ .
സുക്ഷിച്ചു നോക്കിയാല്‍ മാത്രം കാണുന്ന രണ്ടു വര പോലത്തെ കണ്ണുകള്‍ .കോലന്‍ മുടി.വട്ട മുഖം. ചൈന ക്കാരന്‍ എന്ന് പറയുംപ്പോള്‍ നമ്മുക്ക് ഒരു മുഖം ഓര്‍മ വരില്ലേ. അത് തന്നെ ആയിരുന്നു റിച്ചാര്‍ഡ്‌ .

റിച്ചാര്‍ഡ്‌ ഉം അന്നയും വന്നു കഴിഞ്ഞപ്പോഴാണ് ഉണ്ണികുട്ടന്‍ വെട്ടിലായത് . അവര്‍ പറയുന്നത് ഒന്നും മനസ്സിലാവുന്നില്ല . ഓരോന്ന് പറയുംപ്പോഴും "ഇപ്പോഴെന്താ പറഞ്ഞത് ?” എന്നവന്‍ ഞങ്ങളെ ഞൊണ്ടി കൊണ്ടിരുന്നു .ആകെ English എന്നു വെച്ചാല്‍ ABCD മാത്രം എന്നായിരുന്നു അവന്റെ വിചാരം .അമ്മയും വിട്ടു കൊടുത്തില്ല പുട്ട് തന്നെ ഉണ്ടാക്കി ചൈനക്കാരെ ഞെട്ടിച്ചു . ഒരു കുറ്റി പുട്ടിന്റെ മുന്നില്‍ അന്തം വിട്ടിരിക്കുന്ന റിച്ചാര്‍ഡ്‌ .ഒരു തമാശ കാഴ്ച ആയിരുന്നു .
റിച്ചാര്‍ഡ്‌ യിനെയും അന്നയെയും നാട് കാണിക്കാന്‍ കൊണ്ട് പോയത് ബൈപാസ് വഴി ആണ് .ഇടയ്ക്ക് അന്ന ഒറ്റ വിളി ‘stop stop” ചേട്ടന്‍ ഞെട്ടി .’ഡോര്‍ തുറന്നു കാറിനു പുറത്തു ചാടി അന്ന .പിന്നെ ഹിന്ദി സിനിമയിലെ പോലെ കൈ രണ്ടും മുകളിലേക്ക് പിടിച്ചു സന്തോഷാധിക്യതാല്‍ ഒരു കറക്കം .നടു റോഡില്‍ ആണു ഈ കലാപരിപാടി എന്ന് കുടി ഓര്‍ക്കണം .’Richard, see എ forest of coconut trees”സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെ അന്ന .ഇവരെ എങ്ങനെ കാറിനു അകത്താക്കണം എന്ന് അറിയാതെ ചേട്ടന്‍ .
ചൈനക്കാര്‍ സ്ഥലം വിട്ടപ്പോള്‍ ഉണ്ണികുട്ടന് വിഷമം .ഞങ്ങളുടെ അടുക്കളയിലെ ജന്നല്പ്പ ടിയില്‍ ഇരുന്നാണ് ഉണ്ണികുട്ടന്‍ അമ്മയോട് ന്യായം പറയാറ്‌ .ഈ അവസരം മുതലാക്കി ഇംഗ്ലീഷ് പഠിക്കേണ്ട ആവിശ്യകതയെ കുറിച്ച് ഒരു ബോധവല്‍ക്കരണം നടത്തിയേക്കാം എന്ന് അമ്മ ഉറപ്പിച്ചു .
”അതേ, ഉണ്ണികുട്ടന്‍ വലുതായി ജോലി ഒക്കെ കിട്ടുംപ്പോള്‍ ലോകത്തിന്റെ പലഭാഗത്തും പോകേണ്ടി വരും ”
“അത് കൊള്ളാം ” എന്നൊരു ഭാവത്തില്‍ ഉണ്ണികുട്ടന്‍ പൊതുവേ വലിയ ചെവി ഒന്ന് കുടി വിടര്‍ത്തി .
”ഉദാഹരണത്തിന് അമ്മാവനെ പോലെ UK യില്‍ പോകേണ്ടി വന്നാല്‍ ഇംഗ്ളീഷ്‌ ഒക്കെ അറിയണ്ടേ , സായിപ്പന്മാരോട് സംസാരിക്കണ്ടേ ?”
അമ്മുമ്മ എന്താണ് പറഞ്ഞു വരുന്നത് എന്ന് ഉണ്ണികുട്ടന്‍ ഊഹിക്കാന് തുടങ്ങി .
“ഇംഗ്ളീഷ് ഒന്നും നമ്മുക്ക് വേണ്ട അമ്മുമ്മേ .”
“നിനക്കെന്താ ഇംഗ്ലീഷ് ഇനോട് ഇത്ര വിരോധം ?”
“നമ്മുടെ കന്യാകുമാരി ദേവി മുക്കുത്തി ഒക്കെ ഇട്ടു എന്ത് സുന്ദരി ആയി നിന്നതാ . ഇംഗ്ലീഷ്‌ കാരല്ലേ അത് മോഷ്ടിച്ചത് ?ഇംഗ്ലീഷ് കാരും മോശം .അവരുടെ ഭാഷയും മോശം ”
ഉണ്ണികുട്ടന്‍ തിരുമൊഴിയില്‍ അന്തം വിട്ടു അമ്മുമ്മ .ഉണ്ണികുട്ടന്‍ കിട്ടിയ ഗാപ്പില്‍ രണ്ടു തവിയും തപ്പിയെടുത്തു പുറത്തേക്കു ഓടി .

നമ്മുക്ക് ബൈപ്പാസ്‌ റോഡിലേക്ക് മടങ്ങി വരാം .കഴകുട്ടത്തെ കോവളം വുമായി ബന്ധിപ്പിക്കുന്ന റോഡ്‌ ആണ് ബൈപ്പാസ്‌ റോഡ്‌ . ഇനിയും അത് നീളും എന്നാണ് സര്‍ക്കാര്‍ ഭാഷ്യം .റോഡ്‌ വന്നാല്‍ പിന്നെ പിന്നാലെ വരുന്നത് എന്താണ് ? ചെറിയ കുട്ടികള്‍ക്ക് പോലും അറിയാം ,വികസനം തന്നെ .അങ്ങനെ ആണ് ഫ്ലാറ്റുകള്‍ കു‌നു പോലെ പൊങ്ങാന്‍ തുടങ്ങിയത് . പൊതുവേ കുറച്ചു വെള്ളകെട്ടുള്ള ആക്കുളം - ടെക്നോപാര്‍ക്ക്‌ ഇടങ്ങള്‍ക്ക് ഈ ഫ്ലാറ്റുകളെ ഒക്കെ ഒരുമിച്ചു താങ്ങാന്‍ കഴിയോ ? എന്ന് എനിക്കൊരു പൊട്ടത്തരം ഇടയ്ക്ക് തോന്നാറുണ്ട് . ഏതായാലും ഈ കാര്യത്തില്‍ ആധികാരികമായി ആയി ഒരു സ്റ്റെമെന്റ്റ്‌ ഇറക്കാന്‍ ഞാന്‍ ആളല്ല .
ബൈപ്പാസ്‌ ഇലെ പച്ചപ്പ്‌ പൂര്‍ണമായും പോയിട്ടില്ലെങ്കിലും മങ്ങി തുടങ്ങി .’Forest of coconut trees ‘ ഒക്കെ മണ്ടരി ബാധിച്ച forest ആയി ,മൊട്ട തെങ്ങുകള്‍ ളുടെ കാട് .ട്രാഫിക്‌ ബ്ലോക്ക്‌ ചെറുതായെങ്കിലും അനുഭവപെട്ടു തുടങി .ഇനി ഈ ചിത്രം കണ്ടു നോക്കു .ഞങ്ങളുടെ ബൈപ്പാസ്‌ ഇലെ ഒരു ദൃശ്യം . ചിത്രത്തില്‍ കാണുന്ന സുന്ദര വൃക്ഷങ്ങള്‍ പലതില്‍ ചിലത് മാത്രം .




ഇനി അതേ ചിത്രം മറ്റൊരു ആംഗിളില്‍



ഒരു വികസനം .എന്താണ് ആ കുഴിക്കുന്നത് എന്ന് എനിക്ക് നിശ്ചയം പോര. എങ്കിലും . ഇനി ഒരു കാറ്റ് അല്ലെങ്കില്‍ മഴ , ഈ മരങ്ങളെ വേരോടെ പിഴുതു കളയും .
വികസനം അതിന്റെ വഴിക്ക് നടന്നോട്ടെ . പക്ഷെ പുതിയൊരു മരം നടാന്‍ ഒരു ഇടം എങ്കിലും നമുക്ക് വിട്ടു കൂടെ ? ഈ ചിത്രത്തില്‍ കാണുന്ന മരങ്ങള്‍ ഓര്‍മയായി മറയാന്‍ ഇനി അധികം കാലം ഇല്ല .പുതിയ ഒരു നടപാതയുക്ക് ഒപ്പം ഒരു മരപാത കുടി നമ്മുക്ക് വേണം എന്ന് ശഠിക്കുന്നതില്‍ തെറ്റുണ്ടോ ?നമ്മുക്ക് നടക്കാന്‍ അവകാശമുന്ടെന്കില്‍ തീര്‍ച്ചയായും മരങ്ങള്‍ക്ക്‌ ജീവിക്കാനുള്ള അവകാശവും ഉണ്ട് .
മഞ്ഞയും ചുവപ്പും ഒക്കെ മാറി മാറി പടര്‍ത്തുന്ന bypass വഴയാരികുകള്‍ ഇനി കോണ്‍ക്രീറ്റ് കുടുകള്‍ ആയി മാറുമോ ?ഒരു മരം മുറിക്കുംപ്പോള്‍ ഒരു മരം നാട്ടു കൂടെ ?മരം മുറിക്കുംപ്പോള്‍ പ്രതിഷേധിക്കുന്നവര്‍ക്ക് മരം വെച്ച് പിടിപ്പിക്കലും പ്രതിഷേധത്തിന് ഒപ്പം ചെയ്തു കൂടെ ? ഈ ചോദ്യങ്ങള്‍ എന്നോട് ചോദിച്ചത് സ്വപ്നയുടെ അച്ഛന്‍ ആണ് . “എന്റെ ഓഫീസിനു മുന്നിലെ മരങ്ങള്‍ ചുണ്ടി അഭിമാനത്തോടെ എനിക്ക് പറയാം ഇതൊക്കെ ഞാനും എന്റെ സുഹൃത്തുക്കളും ചേര്‍ന്ന് നട്ടു പിടിപ്പിച്ചതാണ് എന്ന് .” പക്ഷെ നമ്മുക്ക് എത്ര പേര്ക്ക് അങ്ങനെ പറയാന്‍ ആവും ?
ആറ് ഏഴു സെന്റ്‌ ഇന്റെ പരിമിതി ഉണ്ടിന്കിലും ഉണ്ണികുട്ടന്റെ ആദ്യ പിറന്നാള്‍ ദിവസം അവനെ കൊണ്ട് ഞങ്ങള്‍ ഒരു മാവ് വെപ്പിച്ചു . ‘എന്റെ മാവ് ,എന്റെ മാങ്ങാ ’എന്നൊരു ആത്മബന്ധം ഉണ്ണികുട്ടന് ആ മരത്തിനോട് ഉണ്ട് .അതൊരു ആന കാര്യവും ആണ് എനിക്ക്.

റോഡിനു വീതി കുട്ടി പിന്നീട് കെട്ടുന്ന നടപാതകള്‍ എങ്കിലും മരങ്ങള്‍ വെച്ച് പിടിപ്പിക്കാന്‍ പാകത്തിന് വീതി കുട്ടി ചെയ്തു കൂടെ?
ഹരിത കേരളം പോലുള്ള പരിപാടിക്കള്‍ക്ക് വേണ്ടത്ര പ്രചാരം കിട്ടാറില്ല.ഫോറസ്റ്റ് ഓഫീസ്‌ മായി ബന്ധപെട്ടാല്‍ ക്യാപസ്സുകളില്‍ മരങ്ങള്‍ നട്ടു പിടിപ്പിക്കാന്‍ തൈകള്‍ കിട്ടും എന്ന് തന്നെ ആണ് എന്റെ വിശ്വാസം.ഹരിത കേരളം അതേ പോലെ യുള്ള ഒരു പരിപാടി ആണ്.
ഫ്ലാറ്റിനേയും അഞ്ചു സെന്‍റ് സ്ഥലത്തിനെയും ഒക്കെ ആശ്രയിച്ചു കഴിയുന്ന നമ്മുക്ക് നമ്മുടെ ഓഫീസില്‍ എങ്കിലും മരങ്ങള്‍ വെച്ച് പിടിപ്പിച്ചു കൂടെ?

Monday, May 4, 2009

ഇതൊക്കെ ഓര്‍മയുണ്ടോ?

മെയില്‍ ഫോര്‍വേഡ് ആയി കിട്ടിയത്.....

Are you Missiong those days? Sometimes I do

Doordarshan logo

Doordarshan Screensaver

Malgudi Days

Dekh Bhai Dekh

Ramayan


Alif Laila

Bharat ek Khoj

Mile Sur Mera Tumhara

Turning Point

Byomkesh Bhakshi


Vicco turmeric
Nahin cosmetic

Surabi: Renuka Sahane and Sidharth

I am a complan Boy ,I am a complan Girl

Twiiiiiiiiiiiing
Washing powder Nirma Washing Powder Nirma
Doodh ki safedi,Nirma Se aayi
Rangeen Kapade Bhi Khil Khil Jaaye

Salma Sultana DD News Reader

So many are there like, Buniyad, Inthazar,vaagle ki duniya, karam chand, vikram betal,circus,Mugerilal ke hasin sapne... and lot more

Saturday, February 28, 2009

വാഹനചരിതം-ഒന്നാം ഭാഗം

എന്റെ രണ്ടാമന്‍ അച്ചുതന് ഒരു സൈക്കിള്‍ വാങ്ങാന്‍ ഇറങ്ങിയപ്പോഴാണ് എനിക്ക് അതിന്റെ ബുദ്ധിമുട്ട് മനസ്സിലായത്. മു‌നു വീല്‍ ഉള്ള സൈക്കിള്‍ വേണ്ടത് അച്ചുതന് ആണെന്കിലും അച്ചുതന് വയസ്സ് ഒന്നേ ഉള്ളു എന്നാ കാരണത്താല്‍ സൈക്കിള്‍ ഇന്റെ രൂപവും ഭാവവും തീരുമാനിക്കേണ്ടത് ഞാന്‍ തന്നെ എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഇത് വായിക്കുംപ്പോള്‍ ഒരു ഉറപ്പില്ലായ്മ ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ എന്നോട് ക്ഷമിക്കുക.
മുന്നിലും പിന്നിലും സീറ്റുള്ള ഒരു സൈക്കിള്‍ ആയിരുന്നു എനിക്ക് വേണ്ടത്.
'നാം ഒന്ന് നമുക്ക് ഒന്ന്' എന്ന് സര്‍ക്കാര്‍ കയറി പ്രഖ്യാപിച്ചത് കൊണ്ടാണോ അതോ 'ഇത് എന്റെ സൈക്കിളാ,അതാ നിന്റെ സൈക്കിള്‍' എന്ന് പിള്ളേര് പറഞ്ഞു പഠിക്കുന്നത് കൊണ്ടാണോ എന്ന് അറിയില്ല അത്തരം ഒരു സൈക്കിള്‍ എനിക്ക് കിട്ടിയില്ല.
കഥ കേട്ട് ചേട്ടന്‍ ചിരിച്ചു.
"മനസ്സിലായി , ഇനിയിപ്പോ സൈക്കിളിനു നീല നിറവും സീറ്റ് ചുവപ്പ് നിറവും വേണം എന്ന് പരുല്ലോ നീ"
സത്യത്തില്‍ അങ്ങനെ ഒന്ന് തന്നെ ആയിരുന്നു എന്റെ മനസ്സില്‍. ഞങ്ങടെ ആദ്യത്തെയും അവസാനത്തെയും മുച്ചക്ര സൈക്കിള്‍ . എനിക്ക് അറിവ് വെച്ച് തുടങ്ങിയപ്പോഴേ ഞങ്ങളുടെ വീട്ടില്‍ അതുണ്ടായിരുന്നു. അത്തരം ആഡംബരങ്ങളോടൊന്നും ഒരു താത്പര്യവും ഇല്ലാത്ത എന്റെ അച്ഛന്‍ എങ്ങനെ അത് വാങ്ങി എന്നത് ഇപ്പോഴും ഉത്തരമില്ല ചോദ്യം ആണ്.
ഞങ്ങള്‍ ആദ്യം താമസിച്ചിരുന്നത്‌ 'അഭയ' എന്ന് പേരുള്ള ഒരു വീട്ടില്‍ ആയിരുന്നു. മെയിന്‍ റോഡില്‍ നിന്നും ഒരു കയറ്റം കയറി വേണം വീട്ടില്‍ എത്താന്‍. നല്ല തമാശയ്ക്ക് വക യുള്ള ഒരു വഴി ആയിരുന്നു അത്.വഴിയുടെ ഇടതു ഭാഗം മുഴുവന്‍ IAS ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറിമാരും ഒക്കെയായിരുന്നു താമസം.വലതു ഭാഗത്ത് വര്‍ഷങ്ങളായി അവിടെ താമസിക്കുന്ന കുറെ കോളനി നിവാസികളും.ഒരു വശം വല്ലപ്പോഴും പോമാറെറിയന് കുര മാത്രം ഉയര്‍ന്നു കേട്ടിരുന്ന, കുട്ടികളെ പോലും പുറത്ത് കാണാത്ത ഒരു കോണ്‍വെന്റ് സ്കൂള്‍ പോലെ ഇരുന്നെന്കിലും മറു വശം സന്ധ്യ കഴിഞ്ഞാല് വെള്ളം അടി ബഹളങ്ങളും പൂരപാട്ടുകളും കൊണ്ട് ലൈവ് ആവുമായിരുന്നു.രണ്ടു വശക്കാരും മറു ഭാഗക്കാര്‍ ഉള്ള ഭാവം കാട്ടാറുമില്ലായിരുന്നു.
വഴി ചെന്ന് നില്‍ക്കുന്നത് ഞങ്ങളുടെ വീട്ടില്‍ ആയിരുന്നു. രണ്ടു വിഭാഗത്തിലും പെടാത്ത ഞങ്ങളുടെ വീട്ടില്‍. സ്കൂളില്‍ നിന്നും ചേട്ടന്‍ വരുന്നത് വരെ ഞാന്‍ കാത്തിരിക്കും സൈക്കിള്‍ ചവിട്ടാന്‍. സൈക്കിളിന്റെ ബാക്ക് സീറ്റ് ഞാന്‍ എനിക്കായി റിസര്‍വ്‌ ചെയ്തു വെച്ചിരുന്നു. ഒരിക്കല്‍ പോലും ആ സൈക്കിളിന്റെ മുന്‍സീറ്റില്‍ ഇരുന്നു സൈക്കിള്‍ ചിവിട്ടുന്ന ഒരു രംഗം എന്റെ ഓര്‍മയില്‍ ഇല്ല. മുറ്റവും അശോക തെറ്റിയും മാവും ഒക്കെ ഉള്ള നല്ലൊരു വീടായിരുന്നു അത്.വൈകിട്ട് ഞങ്ങളുടെ പ്രധാന കളി ആ സൈക്കിളില്‍ തന്നെ ആയിരുന്നു.അത് കഴിഞ്ഞു വിക്രമാദിത്യന്‍ ഒരു സീതപഴതിന്റെ മരമുണ്ട്, അതില്‍ കയറും.വേതാളം കയറാന്‍ ധൈര്യം ഇല്ലാതെ പേടിച്ചു താഴെ നിന്ന് ചിണുങ്ങും.പിന്നെ അങ്ങോട്ട്‌ ചേട്ടന്റെ വക വര്‍ണനകള്‍ ആണ്.മരത്തിന്റെ മുകളില്‍ നില്‍ക്കുംപ്പോള്‍ കാണുന്ന കാഴ്ചകള്‍.
"ദൂരെ ആ കാണുന്നതാണ് MG കോളേജ്.'
താഴെ ഇതൊക്കെ ഭാവനയില്‍ കണ്ടു ആശ്വസിക്കും ഞാന്‍ .ഒരിക്കല്‍ ചേട്ടനൊരു ഐഡിയ.
'കുറെ നാളായി നിന്നെയും കൊണ്ടൊന്നു പുറത്തു പോകണം എന്ന് വിചാരിക്കുന്നു'
'അമ്മ?'
'oo ,റോഡില്‍ പോകണ്ട, ഈ വഴിയില്‍ ഒന്ന് ചവിട്ടി നമുക്ക് തിരിച്ചു വരാം'
രണ്ടും കല്‍പ്പിച്ചു ഞങ്ങള്‍ സൈക്കിളുമായി ഗേറ്റിനു പുറത്തേക്കു.
അച്ഛന്‍ സ്കൂളില്‍ നിന്നും തിരിച്ചു വരുംപ്പോള്‍ സൈക്കിളിന്റെ ലൈറ്റ് പൂര്‍ണമായി നശിച്ചിരിക്കുന്നു.ചേട്ടന്റെ കാല്‍, നെറ്റി, എന്റെ കൈ ... ഒക്കെ സാരമായ പരിക്കുകള്‍.പാവം മുച്ചക്രത്തിനു പുറത്തുള്ള ഞങ്ങളുടെ confidence അന്ന് പോയി.

ഞാന്‍ ഒന്നാം ക്ലാസ്സില്‍ ആയപ്പോള്‍ അച്ഛന്‍ പുതിയൊരു വീട് വാങ്ങി ഞങ്ങള്‍ അങ്ങോട്ട്‌ താമസം മാറി.മുറ്റം എന്നൊന്ന് പേരിനു പോലും ഇല്ലാത്തതു കൊണ്ട് സൈക്കിള്‍ അമ്മാവന്റെ കുട്ടികള്‍ക്ക് കൈമാറി.പക്ഷെ ചേട്ടന് അതൊന്നും ഓര്‍ത്തു സങ്കടപെടാന് ഇട കിട്ടിയില്ല. വന്നു പുതിയ bsa , 2 ചക്രം.
"കടയില്‍ പോണോ?"
"വേറെ എന്തെങ്കിലും അത്യാവശ്യം ഒണ്ടോ?"എന്നൊക്കെ അന്വേഷിച്ചു കൊണ്ടേ ഇരുന്നു ചേട്ടന്‍."o ഞാന്‍ സൈക്കിളില്‍ പോയി വാങ്ങി വരാമല്ലോ.അച്ഛന്‍ എന്തിനാ ബുദ്ധിമുട്ടുന്നത്"എന്നൊരു ഭാവം.അപ്പോഴും ഞാന്‍ സൈക്കിളിന്റെ മുന്നിലോ പിന്നിലോ വലിഞ്ഞു കയറി.
" രണ്ടു കുട്ടികളെ തനിച്ചു ഒരു സൈക്കിള്‍ ഇല ?അതും മെയിന്‍ റോഡില്‍ ?"
പലരും നെറ്റി ചുളിച്ചു .
പക്ഷെ അമ്മയ്ക്ക് ഞങ്ങളെ വലിയ വിശ്വാസം ആയിരുന്നു. ചേട്ടന്‍ എന്നെ നോക്കികോളും എന്നൊരു വിശ്വാസം.ഞങ്ങളെ സിനിമയ്ക്ക് പോലും ഒറ്റയ്ക്ക് വിടാന്‍ അമ്മയ്ക്ക് ധൈര്യം ഉണ്ടായിരുന്നു.
ഇപ്പോള്‍ എന്റെ കുട്ടികളെ തനിച്ചു എവിടെ എങ്കിലും വിടാന്‍ പറഞ്ഞാല്‍ ഞാന്‍ 'ഇല്ല' എന്ന് അലറും . തീര്‍ച്ച.
ഇത് കാലത്തിന്റെ പ്രത്യേകത ആണോ?

പ്രീഡിഗ്രി സമയത്താണ് എന്റെ സുഹൃത്തുക്കള്‍ ഒക്കെ സൈക്കിള്‍ വാങ്ങുന്നത്.എന്ത് കൊണ്ട് എനിക്ക് സൈക്കിള്‍ ചവിട്ടി കുടാ? എന്നിക്കും സൈക്കിള്‍ മോഹം തലയ്ക്കു പിടിച്ചു. അച്ഛന്റെ ഒരേ ഒരു വീക്ക്നെസ്സ് അന്നും ഇന്നും ഞാന്‍ ആയതു കൊണ്ട് മാത്രം സൈക്കിള്‍ കിട്ടി. വാങ്ങിയതിനു ശേഷം പഠിക്കുന്നതാണ് നല്ലത് എന്നായിരുന്നു എന്റെ വാദം.അങ്ങനെ സൈക്കിള്‍ ആയി,ഇനി? എല്ലാവരും ക്യാമറ എന്റെ നേരെ തിരിച്ചു വെച്ചു.
ഞാന്‍ എന്റെ പദ്ധതി വിശദീകരിച്ചു
"ഈ രണ്ടു വീല്‍ ഉള്ള സൈക്കിള്‍ ചില്ലരക്കാരന്‍ അല്ല.അത് ചവിട്ടാന്‍ ബാലന്‍സ് വേണം.ആ സംഗതി കിട്ടുന്നത് വരെ ഞാന്‍ സൈക്കിള്‍ ചവിട്ടുംപ്പോള്‍ ആരെങ്കിലും സൈക്കിളില്‍ ഒന്ന് പിടിച്ചു കൊണ്ട് എന്റെ കൂടെ വരണം.അങ്ങനെ കുറച്ചു ദിവസം കഴിയുംപ്പോള്‍ ഞാന്‍ പോലും അറിയാതെ സൈക്കിളിലെ പിടി വിടുക.അപ്പോഴേക്കും ഞാന്‍ സൈക്കിള്‍ ബാലന്‍സ് നേടി കഴിയും'
സംഗതികളുടെ പോക്ക് അത്ര ശരിയായ വഴിക്കല്ല എന്ന് മനസ്സിലാക്കി അമ്മ അടുക്കളയിലേക്കു വിടവാങ്ങി.
'എനിക്ക് രാവിലെ ടെന്നീസ് കളിയ്ക്കാന്‍ പോകണം' ഭാവി ലീയാണ്ടര്‍ പേസും കൈ ഒഴിഞ്ഞു. പത്തു എണ്ണൂറു രൂപ കൊടുത്തു സൈക്കിള്‍ വാങ്ങി തന്നു എന്നാ കുറ്റം ചെയ്ത അച്ഛന്‍ മാത്രം ബാക്കി ആയി.
ഞാനും അച്ഛനും രണ്ടു ദിവസം സൈക്കിള്‍ അഭ്യാസം നടത്തി. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ "ഇത് പറ്റുമെന്ന് തോന്നുന്നില്ല" എന്ന് ക്ഷീണിച്ചു അവശന്‍ ആയി അച്ഛന്‍ എന്നെ ഉപേക്ഷിച്ചു.
ടെന്നീസ് താരമാകാന്‍ ഒരു തടസം എന്നാ മട്ടില്‍ ഒന്ന് നോക്കി എങ്കിലും "ശരി ഞാന്‍ തന്നെ നാളെ വരാം"എന്ന് ചേട്ടന്‍ ഉറപ്പു തന്നു.
രാവിലെ ഞങ്ങള്‍ സൈക്കിളുമായി ഇറങ്ങി. മെയിന്‍ റോഡില്‍ ആണ് സൈക്കിള്‍ പഠിത്തം."സൈക്കിളീന്നു പിടിവിടല്ലേ സൈക്കിളീന്നുപിടി വിടല്ലേ "എന്നാ സ്ഥിരം മന്ത്രവും ആയി ഞാന്‍ ചവിട്ടി തുടങ്ങി.കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി ചേട്ടന്‍ സൈക്ലില്‍ പിടിച്ചിട്ടില്ല എന്ന്. "ശോ കിട്ടി പോയി ബാലന്‍സ്'ഞാന്‍ ആനന്ദാശു പൊഴിച്ചു.അത് ചെറിയ ഒരു കയറ്റം ആയിരുന്നു.കയറ്റം കയറി കഴിഞ്ഞപ്പോള്‍ എന്റെ കാല്‍ തളര്‍ന്നു.ഒരു കയറ്റത്തിന് ഒരു ഇറക്കം ഉണ്ട് എന്നും ഞാന്‍ ഓര്‍ത്തില്ല. ഞാന്‍ സൈക്കിള്‍ ചവിട്ടുന്നത് നിര്‍ത്തി.സൈക്കിള്‍ അതിന്റെ വഴിയില്‍....
റോഡിനരുക്കില്‍ കൂടെ പോക്കുന്ന ഒരു സംഘം മീന്‍ക്കാരികളുടെ ഇടയിലേക്ക് സൈക്കിള്‍ ഓടി കയറി.പിന്നെ ശുദ്ധമായ കടപ്പോറം ഭാഷയില്‍ 'ചാകര...ചാകര...'
ഒരു വഴിയാത്രക്കാരന്‍ എന്നാ ഭാവത്തില്‍ ചേട്ടന്‍ എന്നെയും സൈക്കിളിനെയും എഴുനെല്‍പ്പിച്ചു.മീന്‍ക്കാരികള്‍ പോയപ്പോള്‍ ചേട്ടന്റെ വക ആയി വഴക്ക്. ഇത് ശരിയാവില്ല. പിന്നെ കുറെ നാളത്തേക്ക് ഞാന്‍ സൈക്കിള്‍ കൈ കൊണ്ട് തൊട്ടില്ല.ഇനിയും കൂടെ ഓടാന്‍ ക്ഷണിച്ചാലോ എന്ന് പേടിച്ചു വീട്ടില്‍ ആരും സൈക്കിള്‍ കഥ എടുത്തിട്ടും ഇല്ല.
രീനയാണ് വീണ്ടും എന്നെ ഉഷാറാക്കിയത്.
'നമുക്ക് രാവിലെ എഴുനേറ്റു കുറച്ചു ദിവസം സൈക്കിള്‍ ചവിട്ടാം.ബാലന്‍സ് ഒക്കെ ഉണ്ടന്നെ...' അങ്ങനെ ഞങ്ങള്‍ വീണ്ടും സൈക്കിളുമായി ഇറങ്ങി. ആ സൈക്കിളിനു ശാപമോക്ഷം കിട്ടട്ടെ എന്ന് അച്ഛനും ആശ്വസിച്ചു.ദൂരെ ഏതെങ്കിലും ബസ്സിന്റെയോ ലോറിയുടെയോ ഹോണ്‍ കേട്ടാല്‍ ഞാന്‍ ഭവ്യതയോടെ സൈക്കിളില്‍ നിന്നും ഇറങ്ങി റോഡിനരുക്കില്‍ വണങ്ങി നില്‍ക്കും.ഇത് നാലന്ച്ചു പ്രാവിശ്യം ആയപ്പോള്‍ റീനയുടെ കണ്ട്രോള്‍ പോയി.
"ഇനി എന്ത് വന്നാലും നിര്‍ത്തരുത്' " ഉഗ്രശാസന.
"ഇപ്പോഴും കീപ് ലെഫ്റ്റ്.അത്രയും മാത്രം ഓര്‍ത്താല്‍ മതി"
"ഓ അത്രയേ ഉള്ളായിരുന്നോ.അത് ഞാന്‍ ഏറ്റു"
പിന്നെ ഞാന്‍ മുന്നിലും റീന പിന്നിലും അങ്ങനെ ആയി സൈക്കിള്‍ യാത്ര.സൈക്കിള്‍ റോഡിന്റെ ഒത്ത നടുവിലേക്ക് പായുംപ്പോള്‍ റീന പുറകില്‍ നിന്നും നിര്‍ദേശം തരും'ലെഫ്റ്റ്,ലെഫ്റ്റ്'
ലെഫ്റ്റ് ചേര്‍ത്ത് ലെഫ്റ്റ് ചേര്‍ത്ത് ഇപ്പൊ ഓടയിലേക്കു പോക്കും എന്നാകുംപ്പോള് പിന്നില്‍ നിന്നും "റൈറ്റ് റൈറ്റ് ".ഏതെങ്കിലും വണ്ടി എതിരെ വന്നാല്‍ "നിര്‍ത്തരുത് നിര്‍ത്തരുത്' " വീണ്ടും നിര്‍ദ്ദേശം.അങ്ങനെ പിന്നില്‍ നിന്നും റീന ഒരേ "ലെഫ്റ്റ് റൈറ്റ് " കുവല്. ഇപ്പോഴും റൈറ്റ് ഏതാണെന്ന് അറിയണമെങ്കില്‍ എനിക്ക് ചോറ് ഉണ്ട് നോക്കണം,.ആ എന്നോടാ നു ലെഫ്ടും റൈറ്റും .
അപ്പോഴാണ് എതിരെ ഒരു സൈക്കിള്‍ വന്നത്.ഞാന്‍ റോഡിന്റെ ഏകദേശം നടുവില്‍."ലെഫ്റ്റ് ലെഫ്റ്റ്'" റീന കു‌വി .ഞാന്‍ സൈക്കിള്‍ എങ്ങോട്ടോ തിരിച്ചു. റീന വേറെ ഒന്നും കാണുന്നില്ല.മുഴുവന്‍ ശ്രദ്ധയും എന്റെ സൈക്കിളില്‍.ഞാന്‍ സൈക്കിള്‍ എങ്ങോട്ടോ ഒതുക്കി നിര്‍ത്തി. ഒരു 'ഇടി' ശബ്ദം ആണ് പിന്നെ ഞാന്‍ കേള്‍ക്കുന്നത്.തിരിഞ്ഞു നോക്കുംപ്പോള്‍ സ്വന്തം സൈക്കിള്‍ അള്ളി പിടിച്ചു റീന നില്‍ക്കുന്നുണ്ട്. എതിരെ വന്നിരുന്ന സൈക്കിള്‍ ക്കാരന്‍ ഓടയുക്ക് സമീപം ഇരിക്കുന്നു.അയാളുടെ സൈക്കിള്‍ അടുത്ത് തന്നെ കിടപ്പുണ്ട്.
"സോറി സോറി" റീന.
ചെറിയൊരു ആള്‍കുട്ടം.എന്നെ ശ്രദ്ധിച്ചു ഒരു വഴിക്ക് ആകുന്നതിനിടയില്‍ റീനയുടെ സൈക്കിള്‍ നാട് റോഡില്‍ ആയതായിരുന്നു സംഭവിച്ചത് .
'പിള്ളേരുടെ കാര്യം'
'രാവിലെ ഓരോന്ന് സൈക്കിളുമായി ഇറങ്ങും'
തുടങ്ങിയ കമന്റുകള്‍ ആള്‍കുട്ടത്തില് നിന്നും.
അതിനിടയില്‍ ആരോ 'ഇത് നമ്മുടെ ...സ്സാറിന്റെ മോള്‍ അല്ലേ?' എന്ന് ചോദിക്കുന്നത് ഞാന്‍ വ്യക്തമായി കേട്ടു.ഒരു വിധംഞ്ഞങ്ങള്‍ നിശബ്ദരായി വീട്ടില്‍ എത്തി. പിന്നെ ആ സൈക്കിള്‍ ഞാന്‍ എടുത്തിട്ടില്ല. കണ്ണരിലേക്ക് കുടു മാറിയതിനു ശേഷം അച്ഛന്‍ അത് ആര്‍ക്കോ വിറ്റു.അച്ഛന്റെ ക്ഷമയുടെ ആഴം പരിശോധിക്കണ്ട എന്നത് കൊണ്ട് മാത്രം ഞാന്‍ ആ കഥ ചോദിച്ചില്ല......
...............................................................................................
ഇത് കൊണ്ടൊന്നും എന്റെ വാഹനചരിതം അവസാനിക്കുന്നില്ല. അല്ലെന്കിലും അത് അങ്ങനെ അങ്ങ് അവസാനിപ്പിക്കാന്‍ പറ്റുമോ???

Friday, January 9, 2009

ഓര്‍മയില്‍ ഒരു ക്രിസ്തുമസ്

ഒരു ക്രിസ്തുമസ് കുടി കഴിഞ്ഞു .
ഞങ്ങളുടെ ക്രിസ്തുമസ് സ്ഥിരമായി ഒരു നക്ഷത്രത്തിലും കേക്കിലും ഒതുങ്ങുന്നു.കഴിഞ്ഞ തവണ ഉണ്ണികുട്ടന് പുല്കുട് മോഹം കേറി ഞങ്ങള്‍ ഒരു ക്രിസ്തുമസ് ട്രീ യും പുല്കുടും കു‌ടി ഉള്‍പെടുത്തി.
കുട്ടിയയിരിക്കുംപ്പോള്‍ ഇതൊന്നും ആയിരുന്നില്ല ക്രിസ്തുമസ് ഞങ്ങള്ക്ക്. ക്രിസ്തുമസ് എന്നാല്‍ ക്രിസ്തുമസ് കാര്‍ഡുകള്‍ ആയിരുന്നു."എനിക്കെത്ര എണ്ണം വന്നു? നിനക്കു എത്ര കിട്ടി?" എന്നൊരു കണക്കെടുപ്പുണ്ട് ഞാനും ഏട്ടനും. അത് മിക്കവാറും തുല്യം ആയിരിക്കും. അത് കൊണ്ടു സങ്കടവും ഇല്ല. ന്യൂ ഇയര്‍ കഴിയുന്നത്‌ വരെ കാര്‍ഡ് പ്രതീക്ഷ ഞാന്‍ കൈ വിടില്ല.ഒടുവില്‍ കാര്‍ഡുകള്‍ ഒക്കെ സുക്ഷിക്കേണ്ട ചുമതല എനിക്ക് തന്നെ.അച്ഛന് ഇത്തരം 'ഞ്ഞ പുഞ്ഞ ' കാര്യങ്ങളില്‍ താത്പര്യം ഇല്ലാത്തതു കൊണ്ടു അമ്മയാണ് കാര്‍ഡ് വാങ്ങാന്‍ ഞങ്ങളെ കൊണ്ടു പോകാറ്.പോകുന്നതിനു മുന്പ് തന്നെ എത്ര കാര്‍ഡ് വേണം, എത്ര പൈസ കൈയില്‍ ഉണ്ട് എന്നൊക്കെ ഒരു ബോധവല്‍കരണ ക്ലാസ്സുണ്ട്‌ അമ്മയുടെ വക. ഒരെണ്ണം കുടുതാലോ കുറവോ വാങ്ങിയ ചരിത്രം ഇന്നു വരെ ഇല്ല.

ഒരിക്കലും മറക്കാത്ത ക്രിസ്തുമസ്?
ക്രിസ്തുമസ് ക്രിസ്തുമസ് ആയി ആഘോഷിച്ച എന്റെ പ്രീഡിഗ്രി ക്രിസ്തുമസ് തന്നെ.രാവിലെ ഞാന്‍ ഉണര്‍ന്നത് തന്നെ റീനയുടെ മുഖം കണ്ടു കൊണ്ടാണ്.
" വാ ,ക്രിസ്തുമസ് ആഘോഷം തുടങ്ങണ്ടേ ?"എന്നൊരു ചോദ്യവും.
"അര മണികൂര്‍. പെട്ടെന്ന് റെഡി ആവൂ" അന്ത്യ ശാസനം തന്നു റീന പോയി.ക്രിസ്തുമസിനു റീനയുടെ വീട്ടിലേക്ക് ഒരു ക്ഷണം ഉണ്ട് എന്ന് അമ്മയോട് പറഞ്ഞിരുന്നെന്കിലും പുലര്‍ക്കാലെ അവര് കേറി ആഘോഷം തുടങ്ങും എന്ന് അമ്മയും കരുതിയില്ല.
"അവിടെ പ്രാര്ത്ഥന വല്ലതും കാണും നീ പെട്ടെന്ന് ചെല്ല്" എന്നായി അമ്മ .
ആഘോഷ വേളകള്‍ ഉല്ലാസം ആക്കുന്നതില്‍ ഞാന്‍ ഒരു മിടുക്കി ആയതു കൊണ്ടു അമ്മയുടെ ആജ്ഞ ഞാന്‍ ശിരസാ വഹിച്ചു. സൂപ്പര്‍ ഫാസ്റ്റ് ആയി റെഡിയായി .
റീനയുടെ വീട്ടില്‍ ബന്ധുക്കള്‍ എല്ലാം ഉണ്ട്.അമ്മച്ചി (റീനയുടെ അമ്മുമ്മ) യാണ് ആഘോഷ പരിപാടികളുടെ പ്രധാന കണ്‍വീനര്‍ .എല്ലാവരും പള്ളിയില്‍ നിന്നും വന്നു ബ്രേക്ക് ഫാസ്റ്റ് കഴിക്കുക ആയിരുന്നു ഞാന്‍ ചെന്നപ്പോള്‍. സ്ഥിരം അവിടെ നിരങ്ങല്‍ ഉള്ളത് കൊണ്ടു റീനയുടെ കുഞ്ഞി കസിനുകളെ ഒക്കെ എനിക്കും അറിയാം.
"൯ മണിക്ക് പ്രാര്ത്ഥന " കാര്യ പരിപാടികള്‍ അമ്മച്ചി വിശദീകരിച്ചു.
"പ്രാര്ത്ഥന കഴിഞ്ഞു നമുക്കു ഒരു സിനിമ കാണാം.പിന്നെ ഊണ് .
ഞങ്ങള്‍ കുട്ടികള്‍ സന്തുഷ്ടരായി.
അമ്മച്ചിയുടെ പ്രാര്ത്ഥന ഞങ്ങള്ക്ക് കുറച്ചു പേടി ആണ്.

എല്ലാവര്ക്കും വേണ്ടി പ്രത്യേകം പ്രത്യേകം അമ്മച്ചി പ്രാര്‍ത്ഥിക്കും.പരീക്ഷയ്ക്ക് പോകുന്നതിനു മുന്പ് രാവിലെ ഞാന്‍ അമ്മച്ചിയെ കാണാന്‍ പോകാറുണ്ട്.അമ്മച്ചി ഞങ്ങളെ എല്ലാവരെയും വിളിച്ചു നിര്ത്തി പ്രാര്‍ത്ഥിക്കും. പ്രാര്‍ത്ഥിച്ചു പ്രാര്‍ത്ഥിച്ചു ഞങ്ങള്‍ പോക്കുന്ന ഓട്ടോ റിക്ഷയിലെ ഡ്രൈവര്‍ ക്ക് വേണ്ടിയും പരീക്ഷ ഹാളില്‍ നില്ക്കുന്ന ടീച്ചര്‍ ക്ക് വേണ്ടിയും ഒക്കെ പ്രാര്‍ത്ഥിക്കും. പ്രാര്ത്ഥന ഒക്കെ കഴിഞ്ഞു ഓട്ടോയില്‍ കയറുപ്പോള്‍ എനിക്ക് ചിരി വരും. പാവം ഓട്ടോ ഓടിക്കുന്ന അപരിചിതനായ ഈ ഡ്രൈവര്‍ ക്ക് അറിയില്ലാലോ അയാള്‍ക്കും വീട്ടുക്കാരിക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ച കാര്യം.
ഇപ്പോഴാണെങ്കില്‍ 5-10 കുട്ടികള്‍ തന്നെ ഉണ്ട്. എല്ലാര്‍ക്കും വേണ്ടി ഒരുമിച്ചു പ്രാര്‍ത്ഥിച്ചു ജോലി തീര്‍ക്കാന്‍ ഒന്നും അമ്മച്ചിയെ കിട്ടില്ല.ഓരോത്തര്‍ക്ക് വേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥിച്ചു 10 മണിക്ക് പ്രാര്‍ത്ഥന തീര്‍ന്നു .
ഇനി സിനിമ. ഞങ്ങള്‍ ആവേശത്തോടെ ഹാളില്‍ എത്തി.അവിടെ നല്ല വ്യൂ കിട്ടുന്ന സീറ്റ് പിടിക്കുന്ന തിരക്കില്‍ ആയിരുന്നു എല്ലാവരും.ആരോ പോയി സിനിമ കാണുംപ്പോള്‍ കൊറിക്കാന്‍ കപ്പലണ്ടി , മിക്സ്ചെര്‍ അത്യാദി സാമഗ്രികള്‍ കൊണ്ടു വന്നു.
പാചകത്തിന് ചുക്കാന്‍ പിടിചിരുന്നവര്‍ നുറുക്കാന്‍ ഉള്ള പച്ചക്കറിയും കത്തിയും ഒക്കെ ആയി എത്തി.
ഒടുവില്‍ അമ്മച്ചി കാസറ്റ് ഉമായി എത്തി . ' The Robe' ഒരു ജീസസ് പടം.അര മണികൂര്‍ കഴിഞ്ഞു ആദ്യം എഴുന്നേറ്റത്‌ റീനയുടെ അമ്മയാണ്.
" ഇവിടെ ഇരുന്നാലെ എന്നാരും ഉച്ചയ്ക്ക് ഒന്നും കഴിക്കത്തില്ല" എന്ന് പറഞ്ഞു അടുക്കള യിലേക്ക് നടന്നത് ഒരു രക്ഷപെടല്‍ ആയിരുന്നു എന്ന് മനസിലായത് പിന്നീടാണ്. പിന്നെ ഓരോത്തരായി പൊഴിയാന്‍ തുടങ്ങി. അമ്മച്ചി മാത്രം ലയിച്ചിരുന്നു സിനിമ കണ്ടു.എപ്പോഴോ ഒന്നു തിരിഞ്ഞു നോക്കിയ അമ്മച്ചി ഞെട്ടി പോയി.ഞാനും അമ്മച്ചിയും അല്ലാതെ ആരും ആ ഹാളില്‍ ഇല്ല.
ഞാന്‍ ആണെകില്‍ എഴുന്നേല്‍ക്കാനും എഴുന്നെല്കാതെ ഇരിക്കാനും വയ്യ എന്ന്‍ അവസ്ഥയില്‍ ആണെന്ന് മുഖം കണ്ടാല്‍ അറിയാം.അമ്മച്ചി ദീര്‍ഖനിശ്വാസത്തോടെ ഓഫ് ചെയ്തു . എനിക്ക് പോയ്ക്കോളാന്‍ അനുവാദവും തന്നു.റീന അപ്പോള്‍ ഒരു പാചക പരീക്ഷണത്തില്‍ ആയിരുന്നു.കസിന്‍ പിള്ളേര്‍ എല്ലാം കുട്ടുണ്ട്.custard ആണ് ഉണ്ടാക്കുന്നത് എങ്കിലും എല്ലാവരുടെയും ഗൌരവം കണ്ടാല്‍ കോഴി നിറച്ചത്(?) ആണ് ഉണ്ടാക്കുന്നത് എന്ന് തോന്നും. ഏതായാലും ഗൌരവം പോലെ തന്നെ സംഗതി ഒത്തു.നല്ല ഒരു custard ഉണ്ടാക്കി ഞങ്ങള്‍ ഭാവി വാഗ്ദാനങ്ങള്‍ ആണെന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ ഞങ്ങള്ക്ക് കഴിഞ്ഞു .
നല്ലൊരു ക്രിസ്തുമസ് ഊണായിരുന്നു പിന്നെ. നമ്മുടെ മുട്ടയിടുന്ന കോഴിയെ ഇത്ര അധികം രൂപത്തിലും ഭാവത്തിലും പല പാത്രത്തില്‍ നിരത്താം എന്നെനിക്കു മനസ്സിലായി .കഴിക്കുന്ന കാര്യത്തില്‍ പൊതുവെ ഞാന്‍ അത്ര മിടുക്കി അല്ലെങ്കിലും കണ്ടു വയറു നിറയ്ക്കാന്‍ എനിക്ക് പ്രത്യേക കഴിവ് ഉണ്ട്.അങ്ങനെ ഒരു വലിയ മേശയ്ക്കു ചുറ്റും ഇരുന്നു ഞങ്ങള്‍ വിശാലമായി പ്ലേറ്റുകള്‍ കാലിയാക്കി. .(മേനക ഗാന്ധി എനിക്ക് മാപ്പു തരട്ടെ)കഴിക്കുന്നതിനു മുന്‍പും കഴിച്ചതിനു ശേഷവും അമ്മച്ചിയുടെ പ്രാര്‍ത്ഥന ഉണ്ടായിരുന്നു.രണ്ടു പ്രാര്‍ത്ഥനയിലും ആരും മുഴുവന്‍ ഹൃദയതോടെ പങ്കെടുത്തു എന്ന് തോന്നുന്നില്ല. ഒരു മേശ മുഴുവന്‍ മുക്ക് തുളയ്ക്കുന്ന മണം പരത്തുന്ന ആഹാരവും മുന്നില്‍ വെച്ചു ഒന്നാം പ്രാര്‍ത്ഥന. വയറു നിറഞ്ഞു പൊട്ടാറായ അവസ്ഥയില്‍ രണ്ടാം പ്രാര്‍ത്ഥന .
ആഹാരം കഴിഞ്ഞപ്പോള്‍ റീന ഗിറ്റാര്‍ എടുത്തു.റീനയുടെ അമ്മ ഒരു പഴയ ഹിന്ദി പാട്ടു പാടി.താത്ത എന്ന് വിളിക്കുന്ന റീനയുടെ അപ്പുപ്പന്‍ ഹാര്‍ംമോണിയം വായിച്ചു. റീനയുടെ ഒരു കസിന്‍ മൃദംഗംവും മറ്റൊരു കസിന്‍ കീ ബോര്‍ഡും. എല്ലാവരും പാട്ടു പാടുകയോ എന്തെങ്കിലും കലാപരിപാടികള്‍ അവതരിപ്പിക്കുകയോ ചെയ്തു.അമ്മച്ചി ഇടയ്ക്ക് ഒക്കെ ക്രിസ്തീയ ഭക്തി ഗാനങ്ങള്‍ പാടി.പതിവു പോലെ 'എല്ലാവര്ക്കും എന്തോരം കഴിവുകളാ " എന്നൊരു ആശ്ച്വര്യ ചിഹ്നവും ആയി ഞാന്‍ മസില്‍ പിടിച്ചു ഇരുന്നു.
ഇടയ്ക്ക് എപ്പോഴോ ചായയും കേക്കും .പിന്നെ അന്താക്ഷരി മത്സരം .സമയം പോയത് അറിഞ്ഞതെ ഇല്ല.
9 മണിക്ക് അച്ഛന്‍ വന്നു വിളിച്ചപ്പോഴാണ് എനിക്കെ സ്ഥലകാല ബോധം വന്നത്.
തിരിച്ചു വീട്ടില്‍ എത്തി വിശേഷങ്ങളുടെ കെട്ടഴിച്ചു തുടങ്ങുംപ്പോള്‍ ഏട്ടന്റെ കമന്റ്.
"ഒരു ആണ്‍ കുട്ടിയായ ഞാനുംപോയി കുട്ടുകാരന്റെ ക്രിസ്തുമസ് പാര്‍ട്ടിക്കു .എപ്പോഴേ മടങ്ങിയും വന്നു.ഈ വീട്ടിലെ പെണ്‍കുട്ടിക്ക് ഇതു വരെ ആഘോഷം കഴിഞ്ഞിട്ടില്ല?"ഏട്ടന്‍ ചിരിച്ചു കൊണ്ടാണ് പറഞ്ഞതു.
എന്നാലും കൃത്യമായി ഈ കമന്റ് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.അല്ലെങ്കിലും ഞാന്‍ അങ്ങനെ ആണ്.ഒട്ടും പ്രാധാന്യം ഇല്ലാത്ത സംഭവങ്ങളും കമന്റ് ഉകളും ഓര്‍ത്തിരിക്കും. ഓര്‍ത്തിരിക്കേണ്ട പലതും മറക്കുകയും ചെയ്യും.
എനിക്ക് വന്ന കത്തുകളിലെ വരികള്‍ ഞാന്‍ മറക്കാറില്ല. കോളേജിലോ ഹോസ്റെലിലോ നടന്ന എല്ലാ കുഞ്ഞി കാര്യങ്ങളും എനിക്ക് ഓര്‍മയുണ്ട്.
പക്ഷെ ഈ മാസത്തെ എന്റെ ശമ്പളം എങ്ങനെ ചിലവാക്കി എന്ന് എനിക്ക് ഒരു ബോധവും ഇല്ല.ഇങ്ങനെ ഒന്നും അല്ല ആവേണ്ടത് എന്ന് ഒരു വിചാരം എന്റെ ഉള്ളില്‍ ഉണ്ട് .(ആ ബോധം എങ്കിലും ഉണ്ടല്ലോ എന്ന് ഭര്‍ത്താവ് )
ലോകത്തില്‍ രണ്ടു കൂട്ടരാണ് ഉള്ളത്. തല മനസ്സിനെ ഭരിക്കുന്നവരും , മനസ്സു തലയെ ഭരിക്കുന്നവരും.ആദ്യത്തെ കുട്ടര്‍ക്കുള്ളതാണ് ഈ ലോകം.
അപ്പോ അതാണ് കാര്യം. ഞാന്‍ രണ്ടാമത്തെ കൂട്ടത്തില്‍ ആണ് . നിങ്ങളോ?

Wednesday, November 12, 2008

സുഹാന

ഇതു സുഹാന .
ആദ്യം ഞങ്ങള്‍ കണ്ടു മുട്ടിയത്‌ നഴ്സറി വരാന്തയില്‍ വെച്ചാണ്‌ .രണ്ടര വയസ്സിലെ നഴ്സറി യില്‍ പോയ മഹതി എന്ന നിലയ്ക്ക് ഞാന്‍ സീനിയര്‍ ആയിരുന്നു ."ഈ നഴ്സറി ഒക്കെ ഞാന്‍ കാണിച്ചു തരാം" എന്ന് പറഞ്ഞു സുഹാനയെ കൂട്ടി കൊണ്ടു പോയതും ഞാന്‍ തന്നെ .പിന്നെ ഞങ്ങള്ക്ക് കുടുതല്‍ കു‌ട്ടുക്കാരെ കിട്ടി ,നിഷ ,ശാലിനി ...അങ്ങനെ അങ്ങനെ .

അതൊരു കോണ്‍വെന്റ് സ്കൂള്‍ ആയിരുന്നു .എല്ലാവരും ഉറ്റു നോക്കുന്ന പരിപാടി സ്കൂള്‍ ഡേയും .സുഹാനയും നിഷയും ആയിരുന്നു വലിയ ഡാന്‍സ്ക്കാര് . ഏട്ടനും അവിടെ തന്നെ ഉണ്ട് .എല്ലാ വര്‍ഷവും മലയാളം പ്രസംഗം ഏട്ടന്റെ വക ആയിരിക്കും . മേക്കപ്പ്‌ യിന്റെ ഒരു പ്രശ്നം ഉള്ളത് കൊണ്ടു ഏട്ടനെ വേറെ ഒരു പ്രോഗ്രാമിനും ചേര്‍ക്കുകയും ഇല്ല . സ്കൂള്‍ ഡേ യുടെ പ്രധാന ഇനം അവസാനം ഉണ്ടാകാറുള്ള 'നാടകം ' ആണ് . അതില്‍ പങ്കെടുക്കുന്നവര്‍ ഒക്കെ ഒക്കെ കുറച്ചു കുടിയ ആള്‍ക്കാര്‍ ആണ് എന്നായിരുന്നു ഞങ്ങള്‍ , കുട്ടികളുടെ വിചാരം .

'ഇയാളെ നാടകത്തിനു എടുത്തോ ?" എന്ന് ചോദിക്കുംപ്പോ "ഒരു നോബല്‍ സമ്മാനം കിട്ടിയോ ?" എന്ന് ചോദിക്കുന്ന ഭാവം ആയിരുന്നു ഞങ്ങളുടെ മുഖത്ത് .
നാടകം രാജാവും രാജ്ങിയും ഒക്കെ ഉള്ളതാനെന്കില്‍ അസൂയ കാരണം ഇരിക്കാനും നില്‍ക്കാനും വയ്യ എന്ന അവസ്ഥ . ഏട്ടന്റെ സുഹൃത്ത് ,ആന്റണി , ഒരുസ്ഥിരം നാടകക്കാരന്‍ ആയിരുന്നു . രാജാവിന്റെ കഥ ആണെന്കില്‍ സേവകന്‍ ആന്റണി ആയിരിക്കും . പുരാണം ആണെന്കില്‍ ഭുതഗണമോ കാവല്‍ക്കാരനോ ആയിരിക്കും .
സ്റ്റേജ് ഇല്‍ കയറി പറഞ്ഞിട്ടുള്ള ഏറ്റവും വലിയ ഡയലോഗുകളില്‍ ചിലത് 'അടിയന്‍ ','പോസ്റ്റ് ', 'സമയം ഇത്രയായി 'ഇതൊക്കെ ആണ് .എങ്കിലും കൈയില്‍ ഒരു കുന്തവും സ്വര്‍ണ കടലാസ്സു കിരിടവും വെച്ചു ബാക്ക് സ്റ്റേജ് ഇല്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന ആന്റണി യെ വിഷമത്തോടെ നോക്കി നില്ക്കുന്ന ഒരു ചേട്ടന്‍ ചിത്രം എന്റെ മനസ്സില്‍ ഇപ്പോഴും ഉണ്ട് .


സുഹാനയും നിഷയും വലിയ കലക്കാരികള്‍ ആയിരുന്നു .സ്ഥിരമായി ഒന്നാം റാങ്ക് വാങ്ങുന്ന കുട്ടികള്‍ക്കുള്ള മെഡല്‍ വാങ്ങാന്‍ റെഡി ആയി ശാലിനിയും സ്കൂള്‍ ഡേ കാത്തിരുന്നു . ഞാന്‍ ഇതൊക്കെ കണ്ടു സന്തോഷിച്ചും . എന്റെ കുട്ടുക്കാരാ ...എന്റെ ചേട്ടനാ ... എന്നൊക്കെ ചുമ്മാ അഭിമാനിച്ചിരുന്നു . അതാണ്‌ എളുപ്പം എന്ന് അന്നേ ഞാന്‍ മനസിലാക്കി ഇരുന്നിരിക്കണം .
ഒരിക്കല്‍ സ്കൂള്‍ അസംബ്ലി യ്ക്ക് ഇടയ്ക്ക് ചേട്ടന്‍ തല കറങ്ങി വീണു .ടീച്ചര്‍ മ്മാര് നാലു വശത്ത് നിന്നും ഓടി കു‌ടി ചേട്ടന്‍ താങ്ങി എടുത്തു സ്റ്റാഫ് റൂമില്‍ മേശയില്‍ കിടത്തി . അന്ന് ഞാന്‍ എന്ത് സന്തോഷിചെന്നോ .എല്ലാവരോടും പറയുകയും ചെയ്തു .
'ആ അസംബ്ലി യ്ക്ക് തല കറങ്ങി വീണ കുട്ടി യില്ലേ , അത് എന്റെ ചേട്ടനാ ..'
നീയൊക്കെ കണ്ടില്ലേ എന്റെ ചേട്ടനെ ടീച്ചര്‍ മാറ് എടുത്തു കൊണ്ടു പോയത് എന്ന് വ്യന്ഗ്യം .

നാലാം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ എല്ലാവരും വേറെ സ്കൂളിലേക്ക് മാറി .സുഹാന മറ്റൊരു സ്കൂളിലേക്ക് പോയി .എങ്കിലും വീട് അടുത്തായത് കൊണ്ടു ഇടയ്ക്കൊക്കെ കാണാറുണ്ടായിരുന്നു ഞങ്ങള്‍ .സുഹാന മറ്റൊരു സ്കൂളില്‍ ആയിരുന്നെന്കിലും ഞങ്ങള്‍ തമ്മില്‍ sslc കാലത്തു ആരോഗ്യകരമായ മത്സരം നിലനിന്നിരുന്നു . മാര്‍ക്ക് വന്നപ്പോഴും ഞങ്ങള്‍ അടുത്ത് അടുത്ത് തന്നെ ഉണ്ടായിരുന്നു .

പ്രീഡിഗ്രി സമയത്താണ് സുഹാനയും ഞാനും ശാലിനിയും ട്യുശേഷന് ഒത്തു കുടുന്നത് . ഞങ്ങളുടെ എന്ട്രന്‍സ് പഠിത്തവും കംബിയിന്‍ സ്റ്റഡി യും ഒക്കെ ഒരുമിച്ചു തന്നെ ആയിരുന്നു . ഞാനും സുഹാനയും ശാലിനിയും പിന്നെ റീന ,ലീന അങ്ങനെ ഒരു കു‌ട്ടം . എല്ലാവരും വീടിനടുതുള്ളവര്‍ .പ്രീഡിഗ്രി അവസാന കാലത്താണ് സുഹാനയുടെ പേരും അവരുടെ കോളേജിലെ ഒരു പയ്യന്റെ പേരും ചേര്ത്തു കേട്ടു തുടങ്ങിയത് . പയ്യന്‍ സ്ഥലത്തെ പ്രമുഖ ബിസ്നെസ്സ് ക്കാരന്റെ മകന്‍ .

സുഹാന യോട് തന്നെ ചോദിച്ചാലോ ഞങ്ങള്‍ കുടി ആലോചിച്ചു . ഇനിയിപ്പോ സത്യം അല്ലെങ്കില്‍ സുഹാന യ്ക്ക് വിഷമം ആയാലോ . 'ബ്രുടസ് യു ടൂ ' എന്ന് ചോദിച്ചാലോ എന്നൊക്കെ ഞങള്‍ ആക്കെ കന്ഫുഷനില്‍ ആയി .ഏതായാലും സുഹാന യോട് ചോദിച്ചു . ശരി ആണെന്നും അല്ലെന്നും ഉള്ള ഒരു ഉത്തരം കൊണ്ടു തൃപ്തി പെടേണ്ടി വന്നു ഞങ്ങള്ക്ക് . പക്ഷെ ഞങ്ങള്ക്ക് ഒരു സര്‍ ഉണ്ടായിരുന്നു .പ്രീഡിഗ്രി കാലത്താണ് കുട്ടികളെ സുക്ഷികെണ്ടാതെന്നും . അപ്പോഴാണ്‌ അവര്ക്കു പ്രണയ വിചാരങ്ങള്‍ കുടുന്നതെന്നും ഉറച്ചു വിശ്വസിച്ചിരുന്ന ഒരു സര്‍ .അങ്ങനെ യാണ് കുട്ടികള്‍ പഠിത്തത്തില്‍ ഉഴപ്പുന്നത് എന്ന് സര്‍ വിശ്വസിച്ചിരുന്നു . ആര്‍ക്കു രണ്ടു മാര്‍ക്ക് കുറഞ്ഞാലും
'എന്താ കുട്ടി എന്താണ് പ്രോബ്ലം ?" എന്നു തുടങ്ങുന്ന ഒരു ഡയലോഗും സാറിന് ഉണ്ടായിരുന്നു . ആ കാലത്തു സുഹാന യ്ക്ക് പഠിത്തത്തില്‍ ചെറിയ ഒരു ഉഴപ്പ് ഉണ്ടോ എന്ന് സാറിന് ഒരു തോന്നല്‍ . കൈയില്‍ internatuional lux ഉമായി നടക്കുന്ന എന്നെ സര്‍ വിളിപ്പിച്ചു .

'എന്താ സുഹാന യ്ക്ക് പ്രോബ്ലം ? why she lost 5 marks in test?നിങ്ങള്‍ ഒക്കെ അല്ലെ ഫ്രണ്ട് സ്"സര്‍ എന്നെ അങ്ങനെ ഒരു ചാര ആക്കി .
എനിക്കറിയില്ല എന്നൊക്കെ പറഞ്ഞെന്കിലും സര്‍ വിട്ടില്ല .അടുത്തത് എന്റെ നേരെ ആയിരിക്കും എന്ന് ഉറപ്പുള്ളത് കൊണ്ടു ഞാന്‍ അന്വേഷിച്ചു പറയാം എന്നായി .സര്‍ തത്കാലത്തേക്ക് എന്നെ വിട്ടു .ഏതായാലും സുഹാന യോട് ചോദിക്കുക തന്നെ ഞങ്ങള്‍ കുടി ആലോചിച്ചു തീരുമാനിച്ചു .ഇത്തവണ ഞങ്ങള്ക്ക് വ്യക്തമായ മറുപടി കിട്ടി .
'ആ പയ്യന്‍ എന്തൊക്കെയോ പറഞ്ഞു എന്നത് നേര് . ഞാന്‍ വേണോ വേണ്ടെയോ എന്ന് ആലോചിച്ചത് നേര് .നായര് ചെക്കന്മാരുടെ പിന്നാലെ കുടിയാല്‍ പക്ഷെ വാപ്പ എന്നെ കൊല്ലും .പിന്നെ പള്ളി ,എന്റെ അനിയത്തിയുടെ നിക്കഹു ഒക്കെ പ്രശ്നം .ഞാന്‍ തന്നെ വേണ്ട എന്ന് വെച്ചു . "
സുഹാന യുടെ നയം വ്യക്തം ആയതോടെ ഞങ്ങള്‍ സാറിനെ കാണുകയും കഥ പറയുകയും ചെയ്തു . അത്ര വിശ്വാസം വരാത്ത മട്ടില്‍ നില്ക്കുന്ന സാറിനെ ക്യാമറയ്ക്ക് മുന്നില്‍ ഒറ്റയ്ക്ക് നിര്‍ത്തിയിട്ട്‌ ഞങ്ങള്‍ സ്ക്രീനിനു പുറത്തേക്ക് .

എന്ട്രന്‍സ് റിസള്‍ട്ട് വന്നപ്പോള്‍ ഞങ്ങള്‍ എല്ലാവരും നല് വഴിക്കായി .ശാലിനി ഹോമിയോ യ്ക്കും ലീന ഡെന്റല്‍ കോളേജിലും ഞാന്‍ കണ്ണൂര്‍ ഉം റീന ഫിസിയോ തെരപി ക്കും സുഹാന മറ്റൊരു എഞ്ചിനീയറിംഗ് കോളേജിലും .എങ്കിലും അവധിക്ക് ഞങ്ങള്‍ കാണാറുണ്ടായിരുന്നു . കോളേജ് കഥകള്‍ പങ്കു വയ്ക്കാറും ഉണ്ടായിരുന്നു .അത്യാവശ്യം നോട്ടുകളും ടെക്സ്റ്റ് ബുക്കുകളും ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും കൈ മാറാറും ഉണ്ടായിരുന്നു .

ഹോസ്റ്റല്‍ ഇല്‍ ഒരു ദിവസം പതിവു പോലെ ഞാന്‍ ഭാസ്കരേട്ടനെ കാത്തിരിക്കുക ആയിരുന്നു . ഞങ്ങളുടെ പോസ്റ്റുമാന്‍ ആണ് ഭാസ്കരേട്ടന്‍ .
എന്നെ ഞെട്ടിച്ചു കൊണ്ടു ഒരു പോസ്റ്റ് കാര്ഡ് ആയിരുന്നു അന്ന് ഭാസകരേട്ടന്‍ കൊണ്ടുവന്നത് .ലീനയുടെ വക യാണ് പോസ്റ്റ് കാര്ഡ് .
'സുഹാന ഒരു അമ്പലത്തില്‍ വെച്ചു വിവാഹം കഴിച്ചു .പഴയ ആ പയ്യന്‍ തന്നെ , വിമല്‍ കൃഷന്‍ " എനിക്ക് ഒരു ഞെട്ടല്‍ ആയി ആ വാര്ത്ത . ആ വിമല്‍ കൃഷന്‍നെ കുറിച്ചൊക്കെ ഞാന്‍ ഓര്‍ത്തിട്ടു തന്നെ കാലം കുറെ ആയി .
നാട്ടില്‍ വന്നപ്പോള്‍ ആണ് വിശദമായി അറിഞ്ഞത് . സുഹാനയുടെ വീട് പൂട്ടി കിടക്കുക ആയിരുന്നു . അവര്‍ എല്ലാം എറണാകുളം തേക്ക്‌ താമസം മാറ്റി എന്ന് അമ്മ പറഞ്ഞു .
സുഹാനയുടെ വിവാഹ ശേഷം അവരെ ആരും കണ്ടിട്ടും ഇല്ല .സുഹാനയുടെ വിവാഹത്തിന്റെ അന്ന് ഇതൊന്നും അറിയാതെ ലീന സുഹാനയുടെ വീട്ടില്‍ പോയിരുന്നു .വാതില്‍ തുറന്നത് സുഹാനയുടെ അമ്മ .

'ആന്റി,ഞങ്ങള്‍ പല്ലു ഡോക്ടര്‍ മാരുടെ ആര്‍ട്സ് ഡേ മറ്റനാള്‍് . എന്റെ ഡാന്‍സ് ഉണ്ട് . ഒരു സാരാര വേണം സുഹാനയുടെ ഒരു പിന്ക് സാരാര ഇല്ലേ . ഇപ്പോഴും ഉണ്ടോ അത് .അതൊന്നു എടുത്തു വൈയ്ക്കാന്‍ പറയാമോ ?അല്ലെങ്കില്‍ വേണ്ട ഞാന്‍ ചെന്നിട്ടു ഫോണ്‍ വിളിക്കാം .അപ്പോഴേക്കും അവള്‍ വരും ആയിരിക്കും . സാധാരണ 4.40 യ്ക്ക് അല്ലെ സുഹാനയുടെ ട്രെയിന്‍ " അങ്ങനെ കുറെ കാര്യങ്ങള്‍ ലീന ഒറ്റ ശ്വാസത്തില്‍ പറഞ്ഞു .
ആന്റി നിശബ്ദം .
'ഓട്ടോ വെയിറ്റ് ചെയ്യുവാ . ഞാന്‍ പോട്ടെ ?" ഓട്ടോ യില്‍ കയറി ലീന സ്ഥലം വിടുകയും ചെയ്തു . ആന്റി യുടെ പെരുമാറ്റത്തില്‍ പ്രതേകിച്ചു ഒന്നും ലീന ശ്രദ്ധിച്ചതും ഇല്ല .പിന്നെ ആണ് സംഗതി കളുടെ കിടപ്പ് ലീനയുക്ക് മനസ്സിലായത് .
'ഏതായാലും അവള്ക്ക് വിവരം ഉണ്ടെന്നു എനിക്ക് ഇപ്പോഴാണ് മനസിലായത് .നിന്നോടൊക്കെ ഒരു വാക്കു പറഞ്ഞിരുന്നിന്കില്‍ ഈ നാടു മുഴുവന്‍ അറിഞ്ഞേനെ .എപ്പോഴേ അവളുടെ നികാഹ് അവളുടെ വാപ്പ നടത്തിയേനെ ."ലീന സുചന യുടെ ബുദ്ധി സമ്മതിച്ചു കൊടുത്തു .

ഇപ്പൊ വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞു .ശാലിനിയുമായി മാത്രമെ ഇപ്പോഴുംബന്ധം ഉള്ളു . ഓര്‍ക്കുട്ട് വഴി നിശയെയും തിരിച്ചു കിട്ടി.
സുഹാന ?
പിന്നെ കുറെ നാളായി കണ്ടിട്ടേ ഇല്ല . ഓഫീസിനടുത്ത്‌ ഒരു വീട് വെച്ചു താമസം തുടങ്ങിയിട്ട് ഇപ്പോള്‍ 3 വര്ഷം ആയി .ഒരു ആഴ്ച മുന്‍പ്പ് റോഡില്‍ വെച്ചു 'അശ്വതി ...' എന്നൊരു വിളി . ഇവിടെ എനിക്ക് പരിചയം ആയി വരുന്നേ ഉള്ളു . ഇതാരപ്പാ എന്ന് വിചാരിച്ചു നോക്കിയപ്പോള്‍ സുഹാന .ആദ്യം ശ്രദ്ധിച്ചത് വലിയ ഒരു പൊട്ടു ആണ് .
"ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഒക്കെ ഇവിടെ ആണ് താമസം .ഇവിടത്തെ അമ്പലത്തില് ഉത്സവത്തിനു വന്നതാണ് ."
വാപ്പ ?ഉമ്മ ?
"ആരുമായി ഒരു കോണ്ടാക്റ്റ് ഉം ഇല്ല .അന്യത്തി ദുബായില്‍ ആണ് . നികാഹ് ഒക്കെ കഴിഞ്ഞു .ഇതൊക്കെ കേട്ടറിഞ്ഞ വിശേഷങ്ങള്‍ ആണ് "
ജോലി ?
"ഏയ് .അങ്ങനെ ഒന്നും ശ്രമിച്ചില്ല .ഇവിടെയുള്ള ആ പെട്രോള്‍ ബങ്ക് ഇല്ലേ അത് ഞങളുടെ ആണ് ".
ഇത്തവണ തിരക്കില്‍ ആണെന്നും ഇനി വരുംപ്പോള്‍ എന്റെ വീട് വഴി വരാം എന്നും ഉറപ്പു നല്കി സുഹാന പിരിഞ്ഞു .

ഞാന്‍ കാറില്‍ പെട്രോള്‍ അടിക്കുന്നത് ആ ബങ്കില്‍ നിന്നാണ് .സ്ത്രീയെന്ന പരിഗണന കാരണം ഞാന്‍ ഒരു അര മണിക്കൂര്‍ എങ്കിലും അവിടെ കാത്തു നിന്നാലെ പെട്രോള്‍ അടിക്കാന്‍ പറ്റാരുള്ള് . എനിക്ക് പിന്നാലെ വന്ന എല്ലാ ഇരു ചക്ക്രക്കാരും പെട്രോള്‍ അടിച്ച് എന്നെ നോക്കി പരിഹസിച്ചു കടന്നു പോകുക ആണ് പതിവു . ഇന്നലെയും അത് അങ്ങനെ തന്നെ ആണ് സംഭവിച്ചത് .പെട്രോള്‍ അടിച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ അവളോട്‌ ' ഏത് വിമല്‍ കൃഷ്ണന്റെ പെട്രോള്‍ ബംഗ് തന്നെ അല്ലെ ?" എന്ന് ചോദിച്ചു അയാളെ ഞെട്ടിച്ചു .'അതെ .പരിചയം ഉണ്ടോ ?അറിയാമോ ?"എന്ന അയാളുടെ മറു ചോദ്യത്തിന് 'വിമല്‍ കൃഷ്ണന്റെ വൈഫ്‌ നെ നല്ലവണ്ണം അറിയാം" എന്നൊരു ഡയലോഗ് വീശി ഞാന്‍ .

നാളെ മുതല്‍ എങ്കിലും എനിക്ക് സമയത്തു പെട്രോള്‍ അടിച്ച് തരുമായിരിക്കും എന്നാ വിശ്വാസത്തോടെ വണ്ടി ഓടിക്കുംപ്പോള്‍ ഒരു സംശയം എനിക്ക് ബാക്കിയായി . എന്നെങ്കിലും എനിക്ക് സുഹാനയെ ശരിക്ക് അറിയാമായിരുന്നോ ?

Saturday, October 25, 2008

പേശും പടം

“ഭാര്യ” എന്ന സിനിമയാണ് എന്റെ ഓര്‍മയിലെ ആദ്യത്തെ സിനിമ.കഥ ഒന്നും മനസ്സിലായിലെന്കിലും “പഞ്ചാര പാലുമുട്ടായി ..” എന്ന പാട്ടു എനിക്ക് വല്യ ഇഷ്ടമായി . അവസാന ഭാഗത്തൊക്കെ ഞാന്‍ രാഗിനിയോടൊപ്പം കരഞ്ഞു കരഞ്ഞു തളര്‍ന്നു .നാലോ അഞ്ചോ വയസ്സായ എനിക്ക് എന്ത് മനസ്സിലായിട്ടാണോ ആവോ ?

പൊതുവെ സിനിമ തീയറ്റര്‍ എനിക്ക് പേടി ആയിരുന്നു അന്ന് . ഏതെങ്കിലും സിനിമ കാണാന്‍ എല്ലാവരും തീരുമാനിക്കുംപോഴേ ഞാന്‍ കരഞ്ഞു തുടങ്ങും . പിന്നെ വാഗ്ദാനങ്ങള്‍ ആണ് . മിട്ടായി , പുതിയ പെന്‍സില്‍ , ചെരുപ്പ് , ഉടുപ്പ് അതങ്ങനെ നീണ്ടു നീണ്ടു പോകും . പോകുന്നടത്തോളം പോകട്ടെ എന്ന് ഞാനും .

ഒടുവില്‍ ഒരു നീണ്ട വാഗ്ദാന പട്ടികയും പിന്നെ ബാഗ് നിറയെ തിന്നുന്ന സാധനങ്ങളും ആയി ഞങ്ങള്‍ സിനിമ കാണാന്‍ പോകും . അപ്പൊ എനിക്കൊരു വിശ്വാസം ഉണ്ടായിരുന്നു –സിനിമ തീയറ്റര്‍ എത്തുന്നത് വരെ “ടിക്കറ്റ് കിട്ടല്ലേ ,ടിക്കറ്റ് കിട്ടല്ലേ ” എന്ന് മനസ്സില്‍ പ്രാര്‍ത്ഥിക്കണം . എങ്ങനെ പ്രാര്‍ത്ഥി ക്കുന്നതിനിടയില്‍ ഒരിക്കല്‍ പോലും നിര്‍ത്താന്‍ പാടില്ല . അങ്ങനെ ചെയ്‌താല്‍ ടിക്കറ്റ് കിട്ടില്ല . പല തവണ ഈ വിദ്യ ഞാന്‍ പ്രയോഗിച്ചു നോക്കി വിജയിച്ചു . പ്രാര്ത്ഥന ഇടയ്ക്ക് വെച്ച് നിര്‍ത്തേണ്ടി വന്നപ്പോഴൊക്കെ ടിക്കറ്റ് കിട്ടിയിട്ടും ഉണ്ട്‌.
മുയലിന്റെയും ചക്കയുടെയും കഥ അന്ന് അറിയുകയും ഇല്ലായിരുന്നു. അത് കൊണ്ടു തന്നെ ഞാന്‍ എന്റെ വിശ്വാസത്തില്‍ മുറുകി പിടിച്ചു.
ഏത് പുതിയ സിനിമ വന്നാലും കാണാന്‍ ആവേശം ചേട്ടന് ആണ്. ഇന്നും അങ്ങനെ തന്നെ.
അച്ഛന്റെ പിന്നാലെ നടന്നു നടന്നു എങ്ങനെയും സമ്മതിപ്പിക്കാന്‍ ചേട്ടന് ഭയങ്കര മിടുക്കായിരുന്നു . അങ്ങനെ ആണ് ‘ദീപം ’ എന്ന സിനിമ കാണാന്‍ പോയത് . ഞങളുടെ വീടിനു അടുത്ത് തന്നെ ചെറിയ ഒരു തീയറ്റര്‍ ഉണ്ട്‌ . പതിവു പോലെ പ്രാര്‍ത്ഥിക്കാന്‍ ഒന്നും പറ്റിയില്ല.അഞ്ഞൂറ് 'ദീപം ' വിശേഷം പറയാന്‍ ഉണ്ട്‌ ചേട്ടന്.മൂളി കേട്ടാലും പോര അഭിപ്രായവും പറയണം.ഉദാഹരണത്തിന് "ഈ സിനിമയില്‍ നസീര്‍ മധുവിന്റെ അനിയന്‍ ആണ് എന്നാണ് ആരോ പറഞ്ഞതു പോസ്റ്റര്‍ കണ്ടപ്പോ നിനക്കു അങ്ങനെ തന്നെ ആണോ തോന്നിയത്?"ഇങ്ങനെയുള്ള ചോദ്യത്തിന് ഞാന്‍ എങ്ങനെ ആണ് മു‌ളി ഉത്ടരം പറയുന്നത്. പരയതിരുന്നലോ ഉടനെ പിണങ്ങും ചേട്ടന്‍.

തീയറ്റര്‍ എത്തുന്നത് വരെ ഞാന്‍ പ്രതീക്ഷ കൈ വിടില്ല . എങ്കിലും മധുവും ജയനും കുടി ഒരു പന്തവും പിടിച്ചു നില്ക്കുന്ന പോസ്റ്റര്‍ ഇന്റെ മുന്നില്‍ ഞാന്‍ എത്ര വിഷമിച്ചാണ് നിന്നത് എന്നോ ? ചേട്ടന് സന്തോഷം .സിനിമ തുടങ്ങിയതും ഞാന്‍ എന്റെ കലാ പരിപാടി തുടങ്ങി . അമ്മുയുടെ കൈയില്‍ നിന്നും ബാഗ് വാങ്ങി ആഹാര സാധനങ്ങള്‍ ഓരോന്നായി അകത്താക്കി തുടങ്ങി . സ്ക്രീനില്‍ നടക്കുന്നതൊന്നും ഞാന്‍ തീരെ ശ്രദ്ധിക്കാറില്ല . അവരായി അവരുടെ പാടായി .
ആഹാര സാധനങ്ങള്‍ തീര്ന്നു കഴിഞ്ഞാല്‍ ഞാന്‍ വീണ്ടും അസ്വസ്ഥ യാകും . പിന്നെത്തെ പരാതി കാണാന്‍ വയ്യ എന്നാണ് . അച്ഛന്‍ എന്നെ കസേര കൈയില്‍ ഇരുത്തും .പിന്നെ അന്തമില്ലാത്ത സംശയങ്ങള്‍ ." അയാള്‍ എന്തിനാ അങ്ങനെ പറഞ്ഞതു ? ആ ആന്റി കരയുന്നത് എന്തിനാ . " കഥ അറിയുക എന്നൊരു ഉദ്ദേശവും എനിക്കില്ലായിരുന്നു .ബാകിയുള്ളവര്‍ അങ്ങനെ സുഖമായി ഇരുന്നു കാണണ്ട എന്ന നിസ്വാര്‍ത്ഥ ചിന്ത മാത്രം .


പിന്നെയും ബോര്‍ അടിച്ചാല്‍ ഞാന്‍ ഉറങ്ങും . ഇതൊക്കെ ആയിരുന്നു രണ്ടു മുന്ന് വയസ്സ് കാലത്ത് ഞാനും സിനിമയും ആയ ബന്ധം . രണ്ടിലോ മുന്നിലോ പടിക്കുംപ്പോഴാനു ആ പേടി ഒന്നു മാറി കിട്ടിയത് . പിന്നങോട്ട്‌ ആക്രാന്തം പിടിച്ച സിനിമ കാണല്‍ ആയിരുന്ന്നു .

അപ്പോഴും എനിക്ക് സ്ക്രീനില്‍ സംഭവിക്കുന്ന മൊത്തം കാര്യങ്ങള്‍ മനസ്സിലായില്ല.എങ്കിലും ആര് 'സിനിമ പോകാമോ?' എന്ന് ചോദിച്ചാലും ആദ്യം ചാടി പുറപ്പെടുന്ന ഒരാളായി ഞാന്‍. ഈ മാറ്റത്തില്‍ ഏറ്റവും സന്തോഷിച്ചത്‌ ചേട്ടന്‍ ആയിരുന്നു.(ആയിരിക്കണമല്ലോ.)
ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍ അവിടത്തെ ഒരു അമ്മായിയുടെയും അമ്മാവന്റെയും കൂടെ ഒരു സിനിമയ്ക്ക് പോയി. ഒരു ജയന്‍ സിനിമ .തിരിച്ചു വന്നപ്പോള്‍ ചേട്ടന് ആകെ സങ്കടം .കഥ അറിഞ്ഞേ പറ്റു.ഒരു നിവര്‍ത്തിയും ഇല്ല .ഞാന്‍ കൈ മലര്‍ത്തി. 'നീ കണ്ട പോലെ പറ' എന്നായി ചേട്ടന്‍.ജയന്‍ ജയിലില്‍ പോകും . പിന്നെ തിരിച്ചു വരും. വീണ്ടും പോലീസ് ക്കാര് പിടിചു കൊണ്ടു പോക്കും.പിന്നെയും ജയന്‍ തിരിച്ചു വരും. ചേട്ടന് കഥ കേട്ടു മതിയായി.
ആയിടയ്ക്ക് ആണു ഞങ്ങള്‍ ‘കുടെവിടെ ’ കാണാന്‍ പോയത്‌. ഇത്തവണ ആവേശം മൊത്തത്തില്‍ അമ്മയ്ക്ക് ആയിരുന്നു . ‘കുടെവിടെ ’ യുടെ കഥ മാതൃഭൂമിയില്‍ ( സംശയം ഉണ്ട് അത് തന്നെ ആണോ മാഗസിന്‍ എന്ന് ) വന്നിരുന്നു ‘ഇല്ലി കാടുകള്‍ പൂത്തപ്പോള്‍ ’ എന്ന പേരില്‍ .
അമ്മ അതിന്റെ ഒരു ഫാന്‍ ആയിരുന്നു . സിനിമയ്ക്ക് പോക്കുന്ന വഴി മുഴുവന്‍ അമ്മ സിനിമയ്ക്ക് പേരു 'കുടെവിടെ' യെ കാള്‍ നല്ല പേരു ‘ഇല്ലി കാടുകള്‍ പൂത്തപ്പോള്‍ ‘ ആണെന്ന് പറഞ്ഞു കൊണ്ടിരുന്നു .ചുവന്നു തുടുത്തു ചീര്‍ത്തിരിക്കുന്ന ബബ്ലു എന്ന നായകനെ കുറിച്ചും .
സിനിമ തുടങ്ങിയപ്പോള്‍ അമ്മയ്ക്ക് വീണ്ടും വിഷമം . ചുവന്നു തുടുത്ത അമ്മയുടെ ബബ്ലു എവിടെ ? മെലിഞ്ഞു നീണ്ട റഹ്മാന്റെ രവി എവിടെ ?എങ്കിലും സിനിമ മൊത്തത്തില്‍ ഇഷ്ടപെട്ടത് കൊണ്ടു അമ്മ അങ്ങ് ക്ഷമിച്ചു . പേരിന്റെ കാര്യത്തില്‍ മാത്രം അപ്പോഴും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു .
കുറച്ചു നാള്‍ ഞങ്ങളുടെ വീട്ടില്‍ ഒരു ചിറ്റപ്പന്‍ താമസിച്ചിരുന്നു . ചിറ്റപ്പനെ സോപിട്ടായി പിന്നെ സിനിമ കാണല്‍ .സെക്കന്റ് ഷോ മാത്രമെ ആ കാലത്ത് കണ്ടിട്ടുള്ളു . ഞങ്ങള്‍ അങ്ങോട്ട് ആവ്ശ്യപെടാതെ കൊണ്ടു പോയ ഒരു സിനിമ യെ ഉള്ളു ‘ഗാന്ധി ’. അതും സെക്കന്റ് ഷോ . ഞാന്‍ നോക്കുംപോഴൊക്കെ ചേട്ടന്‍ ഉറങ്ങുക ആയിരുന്നു . ചേട്ടന്‍ നോക്കുംപ്പോള്‍ ഞാനും .‘ദേ ഉപ്പ് സത്യാഗ്രഹം തുടങ്ങി ’ എന്ന് പറഞ്ഞു ഞാന്‍ അപ്പോഴൊക്കെ ചേട്ടനെ ഉണര്‍ത്തി . എനിക്ക് ആകെ ഗാന്ധിയുമായി ബന്ധപെട്ട് അറിയാവുന്നതു 'രാഷ്ട്ര പിതാവും ' 'ഉപ്പ് സത്യാഗ്രഹവും മാത്രമായിരുന്നു അപ്പോള്‍ .



കുറച്ചു കൂടെ വലുതായപ്പോള്‍ (?) ഞാനും ചേട്ടനും ഒറ്റയ്ക്ക് പോയി തുടങ്ങി സിനിമയ്ക്ക് . ഞങളുടെ വീട്ടിനു അടുത്തുള്ള തീയറ്റര്‍ ഇല്‍ മാത്രം . അത് പറയുമ്പ്പോള്‍ എനിക്ക് ആദ്യം ഓര്‍മ വരുന്നതു ടിക്കറ്റ് കൌണ്ടറില്‍ തുങ്ങി കിടന്നു ടിക്കറ്റ് എടുക്കുന്ന ചേട്ടനെ ആണു . അത്രയും ചെറിയ കുട്ടിയായിരുന്നു ചേട്ടന്‍ . ടിക്കറ്റ് കൌണ്ടര്‍ ഇന്റെ അകം ഒന്നു കാണണം എന്നതായിരുന്നു എന്റെ അപ്പോഴത്തെ ആഗ്രഹങ്ങളില്‍ ഒന്നു .എന്ത് സംഭവിച്ചാലും എന്റെ കൈ വിടരുത് എന്ന് അമ്മയുടെ കര്‍ശന നിര്‍ദേശം ഉള്ളത് കൊണ്ടു ഒരു കൈ എപ്പോഴും busy ആയിരിക്കും ചേട്ടന്റെ . ഞാന്‍ ചേട്ടനെന്റെ കൈയില്‍ തുങി എപ്പോഴും . ചേട്ടന്‍ എന്നെ സൈഡ് സീറ്റില്‍ മാത്രമെ ഇരിത്തു . വേറെ ആരും അടുത്ത് ഇരിക്കാതെ ഇരിക്കാന്‍ ഒരു പ്രോട്ടെക്ഷേന്‍ .അമ്മയുടെ സ്റ്റഡി ക്ലാസ്സിന്റെ ബാക്കി . അടുത്ത് ചേട്ടനും ഇരിക്കും .ഏതായാലും ഞങ്ങള്‍ നാട്ടുകാര്‍ക്കു ഒരു അത്ഭുതം ആയിരുന്നു .

VCP വീട്ടില്‍ വാങ്ങിയപ്പോഴാണ്‌ തീയറ്ററില്‍ പോക്ക് നിന്നത്.വീണ്ടും ആക്ക്രാന്തം പിടിച്ച സിനിമ ദിനങ്ങള്‍ .ഹിന്ദി ,മലയാളം ,തമിഴ്,ഇംഗ്ലീഷ് ഭാഷ യൊന്നും നോക്കാതെ കാണല് തന്നെ .ഇംഗ്ലീഷ് സിനിമ ആണെന്കില്‍ ഞാന്‍ ചോദിച്ചു കൊണ്ടേ ഇരിക്കും "ഇപ്പൊ എന്താ പറഞ്ഞതു?" "let us go out for dinner" എന്നതിന്റെ പരിഭാഷ സഹികെട്ട് ചേട്ടന്‍ പറയുന്നതു "നമ്മക്ക് പോയി കഞ്ഞി കുടിക്കാം " എന്നായിരിക്കും കുറച്ചു കഴിയുംപ്പോള്‍ .വീഡിയോ ലൈബ്രറി ക്കാരന്‍ ഒരു ദിവസം ഞങ്ങളെ കണ്ടില്ലെന്കില്‍ 'പനി ആണോ?" എന്ന് ഫോണ്‍ വിളിച്ചു ചോദിക്കുന്ന അവസ്ഥ .
ക്ഷമയുടെ നെല്ലിപടി കണ്ടു തുടങ്ങിയപ്പോള്‍ അമ്മ ഒരു നിയമം വെച്ചു . ഒരു ദിവസം ഒരു സിനിമയെ കാണാവു .അങ്ങനെ കുറച്ചൊക്കെ ശാന്തത കൈവന്നു ഞങ്ങളുടെ പാവം വീടിനു .

ചേട്ടന്‍ പെട്ടിയും കിടക്കയും എടുത്തു പഠിപ്പിന്റെ പേരില്‍ സ്ഥാലം വിട്ടപ്പോള്‍ വീണ്ടും എന്റെ സിനിമ കാണല്‍ അധോഗതിയില്‍ ആയി .
പ്രീ ഡിഗ്രി ക്ക് പഠിക്കുമ്പോഴാണ് ഞങ്ങള്ക്ക് ഒരു തോന്നല്‍ . ഞങ്ങള്‍ ഒക്കെ വലിയ കുട്ടികള്‍ ആയില്ലേ എന്നൊരു കൊനഷ്ട്ടു വിചാരം .
ഇനിയിപ്പോള്‍ അച്ഛന്റെയും അമ്മയുടെയും കുടെയാണോ ഫ്രണ്ട്സ് ഇന്റെ കൂടെ യല്ലേ സിനിമയ്ക്ക് പോകേണ്ടത് എന്നൊരു ചിന്ത .
ഞങള്‍ വീട്ടില്‍ പറഞ്ഞു ‘ഞങ്ങള്‍ 'റോജ ' കാണാന്‍ പോകുവാണ് ".
അമ്മയും അച്ഛനും എന്നെ തമാശ മട്ടില്‍ നോക്കി .
ഇതു തമാശയല്ല എന്ന് അവര്ക്കു മനസ്സിലായപ്പോള്‍ പിന്നെ അത്ഭുതമായി.

കാര്യം അവതരിപ്പിച്ചപ്പോള്‍ എല്ലാ വീട്ടിലെയും സ്ഥിതി ഇതൊക്കെ തന്നെ ആയിരുന്നു.
ഒടുവില്‍ എല്ലാവര്ക്കും സമ്മതം കിട്ടുക തന്നെ ചെയ്തു.ഒരു കരാറില്‍ റീനയുടെ അമ്മച്ചി (അമ്മുമ്മ) കൂടെ വരും. അത് ഞങ്ങള്‍ അങ്ങ് സഹിച്ചു.റീന ഒഴിച്ച്.അങ്ങനെ ഞങ്ങള്‍ ഒരു പട പെണ്‍ പിള്ളേര്‍ അമ്മച്ചിയുടെയും അപ്പുപ്പന്റെയും നേതൃത്വത്തില് 'റോജ' കാണാന്‍ പോയി. ആദ്യമായി കുട്ടുകാരുടെ കൂടെ സിനിമ കാന്നുന്ന ത്രില്ലില്‍ ആയിരുന്നു ഞങ്ങള്‍. റീന മാത്രം മുഖം വിര്‍പ്പിച്ചിരിന്നു.മധുബാല യുടെ ചാട്ടവും ഓട്ടവും ഒന്നും ആദ്യമേ അമ്മച്ചിക്ക് ഇഷ്ടപെട്ടില്ല. അത് തീയറ്റര്‍ മുഴുവന്‍ കേള്‍ക്കുന്നത് പോലെ അമ്മച്ചി അങ്ങ് പറയുകയും ചെയ്തു.
റീന പിന്നെയും മുഖം ചുവപ്പിച്ചു ഇരുന്നു.അമ്മച്ചി ഉറങ്ങി തുടങ്ങിയപ്പോഴാണ് റീനയുടെ മുഖം ഒന്നു തെളിഞ്ഞത്.
കണ്ണൂര്‍ പോയപ്പോ പിന്നെ വീണ്ടും സിനിമയുടെ ഉത്സവ കാലം ആയി.പരീക്ഷ തീര്‍ന്ന സന്തോഷത്തില്‍, പരീക്ഷ മാറ്റി വെച്ച സന്തോഷത്തില്‍,നല്ല സിനിമ എന്ന് ആരോ പറഞ്ഞതു ശരി ആണോ എന്ന് അറിയാന്‍, ഇങ്ങനെ സിനിമ കാണാന്‍ കാരണങ്ങള്‍ ഉണ്ടായി കൊണ്ടേ ഇരുന്നു.നല്ല തല വേദന ഉള്ളപ്പോള്‍ സിനിമ കാണാന്‍ പോക്കുന്ന വഴി വിക്ക്സ് വാങ്ങി പോയിട്ടുണ്ട്. എന്ത് വന്നാലും സിനിമ മാറ്റി വെയ്ക്കുന്ന പ്രശ്നമേ ഇല്ല എന്നതാണ് മട്ട്.

ഇപ്പോള്‍ സിനിമയുമായി വലിയ അകലം.അത്യാഗ്രഹം മുത്തു ഇപ്പോഴും ചേട്ടന്റെ ഡി വി ഡി കള്‍ കൊണ്ടു വയ്ക്കും എന്നല്ലാതെ കാണാന്‍ സമയം കിട്ടാറില്ല. പക്ഷെ അങ്ങനെ ഞാന്‍ തോറ്റു കൊടുക്കില്ല. എന്റെ കുട്ടികള്‍ ഒന്നു വലുതാകട്ടെ ഞാന്‍ കാണാതെ പോയ എല്ലാ സിനിമയും കുത്തിയിരുന്നു കാണും ഞാന്‍ .ആ പ്രതീക്ഷയില്‍ വീണ്ടും കാണണം എന്ന് തോന്നി ചേട്ടന്റെ കൈയില്‍ നിന്നും വാങ്ങിയ ഇജാസത്തും , ചോ‌രന്ഗി ലെനും ആരന്ന്യകവും സ്പര്ശും ഒന്നും തിരിച്ചു കൊടുത്തിട്ടില്ല.
ചേട്ടന് ഇപ്പോഴും നല്ല ഒരു കളക്ഷന്‍ ഡി വി ഡി ഉണ്ട്.ആ അലമാരയുടെ അടുത്ത് കുടി പോകാന്‍ എല്ലാവര്ക്കും പേടി ആണെന്ന് മാത്രം.ഏതെങ്കിലും ഒരു ഡി വി ഡി ആരെങ്കിലും ഒന്നു എടുത്താല്‍ 'വെച്ചിരുന്ന ഓര്‍ഡര്‍ തെറ്റി, അല്ലെങ്കില്‍ കുഴച്ച് മറിച്ചു' എന്നൊക്കെ ഒരു ബഹളം പതിവു.ജീവനില്‍ കൊതിയുള്ള ആരും ആ വഴി പോകാറില്ല .

'വെറുതെ ഒരു ഭാര്യ' കാണ്ടാലോ എന്നൊരു ആലോചന വന്നപ്പോള്‍ ഭര്‍ത്താവിനോട് 'വഴിയേ പോക്കുന്ന വയ്യാവേലി ആണ് എടുത്തു തോളത്തു വെയ്ക്കണ്ട 'എന്നാണ് ആരോ ഉപദേശിച്ചത്. ആഹാ..എന്നാ പിന്നെ കണ്ടിട്ട് തന്നെ വേറെ കാര്യം എന്ന് ഞാനും തീരുമാനിച്ചു.
സിനിമ കഴിഞ്ഞു ഇറങ്ങുപ്പോള്‍ ഒന്നു പേടിപ്പിക്കാന്‍ 'രാജി വെയ്ക്കട്ടെ രാജി വെയ്ക്കട്ടെ ' എന്ന് ചോദിച്ചപ്പോള്‍ 'ഓ, എനിക്ക് രണ്ടു ആണ്‍ കുട്ടികളാ.. ' എന്നായിരുന്നു മറുപടി.ഇവരെ ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല ...

അടുത്ത ലക്ഷ്യം 'തിരക്കഥ '.ഭര്‍ത്താവ് ഒറ്റയ്ക്ക് പോയി കണ്ടു എന്നൊരു നിരാശയില്‍ ഇരിക്കുന്ന സ്വപ്ന കുട്ടുണ്ട്. പിന്നെ 'നല്ല സിനിമ ആണെന്നാ തോന്നുന്നേ' എന്നൊക്കെ പറഞ്ഞു ഞങ്ങള്‍ മസ്തിക്ഷ പ്രക്ഷാളനം നടത്തിയ ഒന്നു രണ്ടു പേരും.പക്ഷെ വീണ്ടും പ്രശ്നം . ഞങ്ങള്‍ ആളെ കുട്ടി വന്നപ്പോഴേക്കും സിനിമ സിനിമയുടെ വഴിക്ക് പോയി കഴിഞ്ഞു .മടങ്ങി വരും എന്ന്‍ പ്രതീക്ഷയില്‍ ആണ് ഞങ്ങള്‍.
വരുമായിരിക്കും അല്ലെ?


************************************
ജാമ്യം :- ഞാന്‍ ഒരു ചിത്രക്കാരി അല്ല.പടം കാണുംപ്പോള്‍ മനസ്സിലാവുന്നുണ്ടല്ലോ ?